തിരുവനന്തപുരം: ഒന്നര മണിക്കൂറോളം സാങ്കൽപ്പിക കസേരയിലിരുത്തി വിദ്യാർഥിനിയെ അധ്യാപിക പീഡിപ്പിച്ചതായി പരാതി. തുടർന്ന് വിദ്യാർഥിനി കുഴഞ്ഞു വീണു. വെള്ളായണി എസ്.സി/എസ്.ടി സ്പോർട്സ് സ്കൂളിലെ വിദ്യാർഥിനിയാണ് അധ്യാപികക്കെതിരെ തിരുവല്ലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. She sat in an imaginary chair for an hour and a half. Complaint that the teacher tortured the student
സംഭവത്തിൽ വകുപ്പുതല അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു തിരുവനന്തപുരം ജില്ല കമ്മിറ്റി പട്ടികജാതി-വർഗ മന്ത്രിക്കും പൊതുവിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകി. പരാതി അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി. തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർ സംഭവം അന്വേഷിക്കും.
യാതൊരു കാരണവുമില്ലാതെയാണ് പത്താം ക്ലാസ് വിദ്യാർഥിനിക്ക് രണ്ടുദിവസം പണിഷ്മെന്റ് നൽകിയത് എന്നാണ് ആരോപണം. സംഭവത്തിൽ വിദ്യാർഥിനി തിരുവല്ലം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പ് മന്ത്രി കേളുവിനും പരാതി നൽകി. നിങ്ങൾ വിചാരിച്ചാൽ ഒരു ചുക്കും ചെയ്യാൻ പറ്റില്ല എന്ന് ലിനു വിദ്യാർഥിനിയുടെ മാതാവിനെ വെല്ലുവിളിച്ചതായും പരാതിയുണ്ട്.
അധ്യാപികക്കെതിരെ പരാതികൾ പറഞ്ഞു മടുത്തെന്നാണ് വിദ്യാർഥിനി പറയുന്നത്. ഓണപ്പരീക്ഷ കഴിഞ്ഞ് വിദ്യാർഥിനി കുറച്ചുദിവസം അവധിയിലായിരുന്നു. വിദ്യാർഥിനി അവധിയെടുത്തതിൽ പ്രതികാര നടപടി എന്നോണം ആണ് വെള്ളായണി സ്പോർട്സ് സ്കൂളിലെ താൽക്കാലിക അധ്യാപിക ലിനു ശിക്ഷ നടപടികളിലേക്ക് കടന്നത്. ഹോസ്റ്റലിൽ വിദ്യാർഥിനിയെ കൊണ്ടുപോകാൻ അമ്മ വന്നപ്പോഴാണ് ശാരീരിക പ്രശ്നങ്ങൾ കുട്ടി അമ്മയുമായി പങ്കുവെച്ചത്.
കടുത്ത നടുവേദനയെ തുടർന്ന് വിദ്യാർഥിനിയെ തിരുവല്ലം കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതരുടെ നിർദേശപ്രകാരമാണ് കുട്ടിയുടെ മാതാപിതാക്കൾ തിരുവല്ലം പൊലീസിൽ പരാതി നൽകിയത്. താൽക്കാലിക അധ്യാപികക്ക് നേരെ ഇതിനു മുന്നേയും പരാതി ഉണ്ടായിരുന്നെന്നും വിദ്യാർത്ഥിനി പറഞ്ഞു.