കൊച്ചി: വഞ്ചനാ കേസിൽ പരാതിക്കാരനായ നിജുരാജിനെതിരെ സംഗീത സംവിധായകൻ ഷാൻ റഹ്മാൻ രംഗത്ത്. തന്റെ ഭാര്യയെ നിജു സ്ഥിരമായി വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് ഷാൻ റഹ്മാൻ ആരോപിച്ചു.
സംഗീത നിശയിൽ പങ്കാളിയാകാമെന്ന് വാഗ്ദാനം നൽകിയിരുന്നുവെന്നും നിജുവിന്റെ ചിലവടക്കം 51 ലക്ഷം രൂപയുടെ ബില്ല് നൽകിയശേഷം പണം അടയ്ക്കാൻ ആവശ്യപ്പെട്ടുവെന്നും ഷാൻ റഹ്മാൻ പറഞ്ഞു. നിജുവിന്റെ ശല്യം സഹിക്കാനാകാതെ അഞ്ച് ലക്ഷം രൂപ തിരികെ നൽകി.
ഒടുവിൽ എഗ്രിമെന്റ് തയ്യാറാക്കിയപ്പോൾ തുടക്കത്തിൽ അഞ്ച് ലക്ഷം തന്നു. പരിപാടിയുടെ പാർട്ണറെ അടക്കം മാറ്റിയത് അവസാന നിമിഷമാണ് തങ്ങൾ അറിഞ്ഞതെന്നും ഷാൻ റഹ്മാൻ കൂട്ടിച്ചേർത്തു.
ഡ്രോൺ പറത്താനുള്ള അനുമതി ഇല്ലെന്ന് ഞങ്ങളിൽ നിന്നും മറച്ചുവച്ചു. കൊച്ചിയിലെ കോളജിൽ നടന്ന സംഗീത നിശയുടെ ചിലവുകൾ പലതവണ ആവശ്യപ്പെട്ടിട്ടും നിജു തന്നില്ല. എഗ്രിമെന്റ് നൽകാനും ശ്രമിച്ചില്ല എന്നും ഷാൻ റഹ്മാൻ ആരോപിച്ചു. ഇറ്റേണൽ റേ റെക്കോർഡ്സ് എന്ന യൂട്യൂബ് ചാനലിലൂടെ ആയിരുന്നു ഷാൻ റഹ്മാന്റെ വിശദീകരണം.