ചൈന–അമേരിക്ക ബന്ധം കടുപ്പത്തിൽ; ട്രംപിന് മുന്നറിയിപ്പ്, ഇറാൻ വിഷയത്തിൽ ‘ടാരിഫ്’ ഭീഷണി വേണ്ടെന്ന് ചൈന
ബെയ്ജിംഗ്: ചൈനയും യുണൈറ്റഡ് സ്റ്റേറ്റ്സും തമ്മിലുള്ള നയതന്ത്ര ബന്ധം വീണ്ടും കടുത്ത നിലയിലേക്ക് നീങ്ങുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ചൈന ശക്തമായ മുന്നറിയിപ്പ് നൽകി.
ഇറാന് ആയുധങ്ങൾ നൽകുന്നില്ലെന്ന് ചൈന ഔദ്യോഗികമായി വ്യക്തമാക്കി. ഈ പേരിൽ പുതിയ ടാരിഫുകൾ ഏർപ്പെടുത്താനുള്ള നീക്കങ്ങളിൽ നിന്ന് അമേരിക്ക പിന്മാറണമെന്ന് ചൈന ആവശ്യപ്പെട്ടു.
തങ്ങൾക്കെതിരെ ഏകപക്ഷീയമായ സാമ്പത്തിക നടപടികളുമായി മുന്നോട്ട് പോയാൽ ശക്തമായ തിരിച്ചടി നൽകുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ചൈനീസ് കമ്പനികളെ ലക്ഷ്യംവെച്ച് അമേരിക്ക സ്വീകരിക്കുന്ന സമ്മർദ്ദ തന്ത്രങ്ങൾ അംഗീകരിക്കാനാവില്ലെന്നും, ഇറാനുമായുള്ള ബന്ധം അന്താരാഷ്ട്ര നിയമങ്ങൾക്കുള്ളിൽ തന്നെയാണെന്നും ചൈന വിശദീകരിച്ചു.
ഭാര്യയുടെ ശസ്ത്രക്രിയക്കായി നാട്ടിലെത്തിയതിനു പിന്നാലെ അന്ത്യം; സൗദിയിൽ മലയാളി മരിച്ചു
ഹോർമുസ് വിഷയത്തിൽ കടുത്ത നിലപാട്
അതേസമയം, ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ചൈന കടുത്ത നിലപാട് എടുത്തിട്ടുണ്ട്.
ഈ മേഖലയിലെ അമേരിക്കൻ നീക്കങ്ങളിൽ മറ്റ് രാജ്യങ്ങൾ ഇടപെടരുതെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്.
ചൈനയുടെ ഊർജ്ജ ആവശ്യങ്ങൾക്ക് നിർണായകമായ ഈ കടലിടുക്ക് വഴി വലിയ തോതിൽ എണ്ണയും എൽ.എൻ.ജിയും രാജ്യത്തേക്ക് എത്തുന്ന സാഹചര്യത്തിലാണ് ഈ പ്രതികരണം.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടെ, ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നതിന്റെ സൂചനയായാണ് ഈ പുതിയ മുന്നറിയിപ്പുകൾ വിലയിരുത്തപ്പെടുന്നത്.
English Summary:
China warned the United States against imposing tariffs over allegations of supporting Iran and firmly denied supplying weapons to Tehran. It also urged Washington to step back from unilateral trade measures and clearly stated that it will not accept any actions targeting China or its companies.
At the same time, China emphasized that its ties with Iran follow international norms, and it warned that it will respond strongly to any economic pressure. As tensions continue to rise, especially amid ongoing West Asian conflicts and concerns over key routes like the Strait of Hormuz, the dispute between the two countries has further intensified.








