സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം കഷണങ്ങളാക്കി ചാക്കിൽ കെട്ടിയ നിലയിൽ
കൊൽക്കത്തയിൽ നടുങ്ങിക്കുന്ന കൊലപാതകമാണ് പുറത്തുവന്നിരിക്കുന്നത്. ഒരുമാസമായി കാണാതായിരുന്ന സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം കഷണങ്ങളാക്കി ചാക്കിൽ കെട്ടിയ നിലയിൽ പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിൽ കണ്ടെത്തി.
ഓഗസ്റ്റ് 22നാണ് പെൺകുട്ടി കാണാതായത്. സ്കൂളിലേക്കായി പുറപ്പെട്ടെങ്കിലും തിരികെ വീട്ടിലെത്തിയിരുന്നില്ല. വ്യാപകമായ തിരച്ചിലുകൾ നടത്തിയിട്ടും വിവരമൊന്നും ലഭിച്ചില്ല.
കഴിഞ്ഞ രാത്രി കാലിദംഗ ഗ്രാമത്തിലെ ഒരു ഒഴിഞ്ഞ സ്ഥലത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ സ്കൂളിലെ അധ്യാപകനെ പൊലീസ് അറസ്റ്റു ചെയ്തു.
തകര്‍ന്നുവീണ വിമാനത്തില്‍ ‘സ്‌പേസ് എക്‌സ്’ ലോഗോയുള്ള പാക്കറ്റുകൾ….തുറന്നപ്പോൾ കണ്ട കാഴ്ച…!
കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
കുട്ടിയെ അധ്യാപകൻ മോശമായി സ്പർശിച്ചിരുന്നതായി കുടുംബം നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. പെൺകുട്ടി ഈ വിവരം വീട്ടുകാരോടും പങ്കുവച്ചിരുന്നതായും തെളിഞ്ഞിട്ടുണ്ട്.
കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും മൃതദേഹം ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
പെരിങ്ങോട്ടുകര വ്യാജ പീഡനക്കേസ്; രണ്ടു പ്രതികള്‍ പിടിയില്‍
കൊച്ചി: പെരിങ്ങോട്ടുകര ദേവസ്ഥാനവുമായി ബന്ധപ്പെട്ട വ്യാജ പീഡന കേസില്‍ രണ്ടു പ്രതികളെ പോലീസ് പിടികൂടി. ശ്രീരാഗ് കാനാടി, സ്വാമിനാഥന്‍ കാനാടി എന്നിവരെയാണ് കൊച്ചിയില്‍ വച്ച് കര്‍ണാടക പോലീസ് പിടികൂടിയത്.
പെരിങ്ങോട്ടുകര ക്ഷേത്രം തന്ത്രി ഉണ്ണി ദാമോദരന്റെ ജ്യേഷ്ട സഹോദരന്റെ മക്കളാണ് ഇരുവരും. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടാനായത്.
കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ ഇരുവരും ഒളിവില്‍ കഴിയുകയായിരുന്നു. അതേസമയം കേസിലെ മറ്റൊരു പ്രതി പ്രവീണ്‍ കാനാടി ഇപ്പോഴും ഒളിവിലാണ്.
ക്ഷേത്രം തകര്‍ക്കാന്‍ വന്‍ ഗൂഢാലോചന നടക്കുകയാണെന്നും, പ്രധാന പ്രതിയായ പ്രവീണ്‍ കാനാടിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ക്ഷേത്രം തന്ത്രി ഉണ്ണി ദാമോദരന്‍ പ്രതികരിച്ചു.
ക്ഷേത്രത്തിന്റെ അധികാരം പിടിച്ചെടുത്ത് ക്ഷേത്ര സ്വത്ത് കൈവശപ്പെടുത്താനും, ക്ഷേത്രം നടത്തുന്ന കാരുണ്യ പ്രവൃത്തികളെ തടയുകയുമാണ് ഇവരുടെ ലക്ഷ്യമെന്ന് ഉണ്ണി ദാമോദരന്‍ ആരോപിച്ചു.
ഒന്നാം പ്രതിയായ കാനാടി പ്രവീണ്‍ ആണ് വ്യാജ കേസിന് പിന്നിലെന്നും, വിമാന ടിക്കറ്റ് എടുത്തുകൊടുത്തതടക്കം പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസിദ്ധമായ പെരിങ്ങോട്ടുകര ദേവസ്ഥാനം വിഷ്ണുമായ ക്ഷേത്രത്തിന്റെ പൂര്‍ണ അധികാരം ഇപ്പോഴുള്ള തന്ത്രി ഉണ്ണി ദാമോദരനാണ്.
ക്ഷേത്രത്തിന്റെ അധികാരം പിടിച്ചടക്കുന്നതിനും ക്ഷേത്ര സ്വത്തുക്കള്‍ കൈവശപ്പെടുത്തുന്നതിനും വേണ്ടിയാണ് ഹണി ട്രാപ്പ് കേസ് കെട്ടിച്ചമച്ചതെന്നാണ് തന്ത്രി കുടുംബത്തിന്റെ ആരോപണം.