ആളിപ്പടരുന്ന തീക്കിടയിൽ ധീരത; അധ്യാപികമാരെ രക്ഷിച്ച് സൗദി യുവാവ്, വൻ ദുരന്തം ഒഴിവായി
റിയാദ്: സൗദി അറേബ്യയുടെ വടക്കൻ മേഖലകളിലൊന്നായ അൽ ജൗഫ് പ്രവിശ്യയിൽ അധ്യാപികമാർ സഞ്ചരിച്ച ബസിന് തീപിടിച്ചു.
ബസിൽ നിന്ന് തീയും കനത്ത പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം ഗുരുതരമായത്. ബസിനുള്ളിൽ ആറ് അധ്യാപികമാർ കുടുങ്ങിയ നിലയിലായിരുന്നു.
തെരഞ്ഞെടുപ്പ് തോൽവി വൈരാഗ്യം; സിപിഎം മുൻ നേതാവിന് ക്രൂര മർദനം, പ്രാദേശിക നേതാവ് ഉൾപ്പെടെ അറസ്റ്റിൽ
ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനം
അപകടം കണ്ടുമാത്രം അബ്ദുൽ സലാം അൽ ഷറാറി എന്ന സൗദി യുവാവ് തന്‍റെ വാഹനം നിർത്തി ഓടിയെത്തി.
ആളിപ്പടരുന്ന തീയും ശ്വാസംമുട്ടിക്കുന്ന പുകയും വകവെക്കാതെ അദ്ദേഹം ബസിനുള്ളിൽ ചാടിക്കയറി.
വാതിലുകൾ തുറക്കാൻ കഴിയാതെ മരണഭയത്തിൽ നിലവിളിച്ചിരുന്ന അധ്യാപികമാരെ അദ്ദേഹം ബസിന്‍റെ ജനാലകൾ തകർത്താണ് പുറത്തെടുത്തത്.
സെക്കൻഡുകൾക്കകം തീപിടിത്തം; ദുരന്തം ഒഴിവായി
ഓരോരുത്തരെയും സുരക്ഷിതമായി പുറത്തെത്തിച്ച ഉടൻ തന്നെ ബസ് പൂർണമായും അഗ്നിക്കിരയായി.
അബ്ദുൽ സലാമിന്‍റെ സമയോചിതവും ധീരവുമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.
അദ്ദേഹത്തിന്‍റെ ധൈര്യത്തിന് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ പ്രശംസയാണ് ലഭിക്കുന്നത്.
തെരഞ്ഞെടുപ്പ് തോൽവി വൈരാഗ്യം; സിപിഎം മുൻ നേതാവിന് ക്രൂര മർദനം, പ്രാദേശിക നേതാവ് ഉൾപ്പെടെ അറസ്റ്റിൽ
English Summary
A major tragedy was narrowly avoided in Saudi Arabia’s Al Jouf region when a bus carrying teachers caught fire, filling the vehicle with thick smoke and flames and trapping six teachers inside. At that moment, a passerby, Abdul Salam Al Sharrari, stopped his vehicle and rushed to help. Ignoring the heat and smoke, he broke the bus windows and rescued the teachers one by one. Seconds after the last rescue, the bus was fully engulfed in flames, making his swift and selfless action a life-saving act of heroism.









