ഫ്ലോറിഡ: സാൽമൊണല്ല ബാക്ടീരിയ സാന്നിധ്യമുള്ള വെള്ളരിക്ക സാലഡ് കഴിച്ച 162 പേർ ആശുപത്രിയിൽ ചികിത്സ തേടി. ഫ്ളോറിഡയിലെ ഒരു ഫാമിൽ നിന്നുള്ള വെള്ളരിക്കയിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതേ തുടർന്ന് രാജ്യത്തെ പതിനാല് സംസ്ഥാനങ്ങളിലേയ്ക്ക് വിതരണം ചെയ്ത വെള്ളരിക്ക തിരികെ വിളിച്ചു.(Salmonella outbreak reported)
അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ആണ് വെള്ളരിക്കകൾ തിരികെ വിളിച്ചത്. സാൽമൊണല്ല ആഫ്രിക്കാന എന്ന ബാക്ടീരിയയുടെ അണുബാധയാണ് തിരിച്ചറിയാൻ സാധിച്ചതെന്ന് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു. കൊളംബിയയിലെ 25 ജില്ലകളിലും വെള്ളരിക്കയിൽ നിന്നുള്ള സാൽമൊണല്ല അണുബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
അലബാമ, ഫ്ലോറിഡ, ജോർജ്ജിയ, ഇല്ലിനോയിസ്, മേരിലാൻഡ്, നോർത്ത് കരോലിന, ന്യൂ ജേഴ്സി, ന്യൂ യോർക്ക്, ഓഹിയോ, പെനിസിൽവാനിയ, സൌത്ത് കരോലിന, ടെന്നസി, വിർജീനിയ, വെസ്റ്റ് വിർജീനിയ അടക്കമുള്ള സംസ്ഥാനങ്ങളിലേക്കാണ് അണുബാധ കണ്ടെത്തിയ വെള്ളരിക്ക വിതരണം ചെയ്തിട്ടുള്ളത്. സാൽമണൊല്ല ബാക്ടീരിയ അണുബാധയുള്ള വെള്ളരിക്ക കഴിച്ചാൽ വയറിളക്കം, പനി, വയറ്റിൽ അസ്വസ്ഥത തുടങ്ങിയവ വരും. ശരീരത്തിലെത്തിൽ എത്തി ആറു മണിക്കൂർ മുതൽ ആറു ദിവസം വരെയുള്ള കാലയളവിലാണ് രോഗലക്ഷണങ്ങൾ പ്രകടമാവുക. ചില കേസുകളിൽ അണുബാധ മരണത്തിന് വരെ കാരണമായേക്കാം.
Read Also: അനുഗ്രഹം തേടി; അഡ്വാനിയെയും ജോഷിയെയും കണ്ട് നരേന്ദ്ര മോദി; വസതിയില്‍ എത്തി കൂടിക്കാഴ്ച