മകരവിളക്കിന് ശബരിമലയിൽ കർശന നിയന്ത്രണം; ദർശനം 35,000 ഭക്തർക്ക് മാത്രം
കൊച്ചി: മകരവിളക്ക് ദിനത്തിൽ ശബരിമല സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാവുന്ന ഭക്തരുടെ എണ്ണത്തിൽ ഹൈക്കോടതി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ജനുവരി 14ന് മകരവിളക്ക് ദിനത്തിൽ 35,000 ഭക്തർക്ക് മാത്രമേ ശബരിമലയിൽ ദർശനം അനുവദിക്കൂ എന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഇതിൽ 30,000 പേർക്ക് വെർച്വൽ ക്യൂ വഴിയും 5,000 പേർക്ക് സ്പോട്ട് ബുക്കിങ് വഴിയുമാണ് പ്രവേശനം അനുവദിക്കുക. ജനുവരി 13ന് വെർച്വൽ ക്യൂ വഴി 35,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 5,000 പേർക്കും മാത്രമേ ദർശനം നടത്താൻ കഴിയൂ.
മകരവിളക്ക് ദിനത്തിൽ രാവിലെ 10 മണിക്ക് ശേഷം നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് ആരെയും കടത്തിവിടരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
അതേസമയം, രാവിലെ 11 മണിക്ക് ശേഷം പമ്പയിൽ നിന്ന് സന്നിധാനത്തേക്കും ഭക്തരെ അനുവദിക്കരുതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. തിരക്കു നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് കോടതി നിരീക്ഷിച്ചു.
English Summary
The Kerala High Court has imposed strict crowd control measures for Makaravilakku day at Sabarimala. On January 14, only 35,000 devotees will be allowed for darshan—30,000 through virtual queue and 5,000 via spot booking. Entry from Nilakkal to Pampa will be stopped after 10 am, and from Pampa to Sannidhanam after 11 am.
sabarimala-makaravilakku-day-darshan-limit-high-court
Sabarimala, Makaravilakku, High Court, darshan restrictions, pilgrimage, Kerala news, crowd control









