യുഡിഎഫ് 40-50 സീറ്റിൽ ഒതുങ്ങും; കേരളത്തിൽ അവസാന ത്രികോണ മത്സരം ഇതെന്ന് ബിജെപി
തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 40 മുതൽ 50 സീറ്റുകൾക്ക് ഇടയിൽ ഒതുങ്ങുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ഇത്തവണത്തെ തിരഞ്ഞെടുപ്പ് സംസ്ഥാനത്ത് നടക്കുന്ന അവസാന ത്രികോണ മത്സരമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന്റെ പ്രീ-പോൾ ചാറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻഡിഎ മുന്നണി ഈ തിരഞ്ഞെടുപ്പിൽ നിർണായക ശക്തിയായി ഉയർന്നുവരുമെന്നും, 2026ന് ശേഷം സംസ്ഥാനത്ത് ദ്വിമുഖ മത്സരമാകും നിലനിൽക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഒരു വശത്ത് എൻഡിഎയും മറുവശത്ത് ഇൻഡി മുന്നണിയും ആയിരിക്കും മത്സരമെന്ന് രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
ഇടതുമുന്നണിക്ക് വീണ്ടും അധികാരം ലഭിക്കില്ലെന്നും യുഡിഎഫിന് ഭരണവിരുദ്ധ വോട്ടുകൾ ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ബിജെപിയുടെ ബി ടീമാണെന്ന ആരോപണം ജനങ്ങൾ വിശ്വസിക്കില്ലെന്നും, യഥാർത്ഥ ധാരണ സിപിഎമ്മും കോൺഗ്രസും തമ്മിലാണെന്നും അദ്ദേഹം ആരോപിച്ചു.
മുസ്ലിം, ക്രിസ്ത്യൻ വോട്ടുകൾ ഏകോപിപ്പിക്കുമെന്ന യുഡിഎഫിന്റെ പ്രതീക്ഷ യാഥാർത്ഥ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎയുടെ സർവേ പ്രകാരം 68% മലയാളികൾ നിലവിലെ രണ്ട് മുന്നണികളിലും അസന്തുഷ്ടരാണ്. കൂടാതെ 62% പേർ നരേന്ദ്ര മോദിയെ മികച്ച നേതാവായി കാണുന്നതായും അദ്ദേഹം അവകാശപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനവും രാജീവ് ചന്ദ്രശേഖർ ഉന്നയിച്ചു. അദ്ദേഹത്തിന്റെ ഭരണകാലം സംസ്ഥാനത്തിന്റെ “നഷ്ടപ്പെട്ട ഒരു ദശകം” ആയി വിലയിരുത്തപ്പെടുമെന്ന് പറഞ്ഞു.
English Summary
BJP Kerala president Rajeev Chandrasekhar claimed that the UDF will be limited to 40–50 seats in the upcoming Assembly elections. He said this would be the last triangular contest in the state, with NDA emerging as a key force.
He also asserted that LDF will not return to power and alleged that both UDF and LDF are losing public support. Citing internal surveys, he claimed widespread dissatisfaction among voters and growing support for the NDA.









