ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം
തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ ഗർഭച്ഛിദ്രവും നടത്തിയെന്ന കേസിൽ തെളിവായി നൽകിയ ഓഡിയോ ക്ലിപ്പിൽ കേൾക്കുന്ന ശബ്ദം എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റേതാണെന്ന് പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചു.
തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നടത്തിയ ശബ്ദപരിശോധനയിലാണ് ഈ നിർണായക കണ്ടെത്തൽ.
യുവതിയെ ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ച് പുറത്ത് വന്ന ശബ്ദരേഖ വലിയ വിവാദമുണ്ടാക്കിയിരുന്നു.
രാഹുലിന്റെ നിർബന്ധപ്രകാരം നടന്ന അശാസ്ത്രീയ ഗർഭഛിദ്ര സമയത്ത് ഭ്രൂണത്തിന് മൂന്ന് മാസത്തെ വളർച്ച ഉണ്ടായിരുന്നു.
ഇതിനു പിന്നാലെ യുവതി മാനസികമായും ശാരീരികമായും തകർന്നതായും ആത്മഹത്യാശ്രമം നടത്തിയതായും അന്വേഷണം വ്യക്തമാക്കുന്നു.
യുവതിയെ പരിശോധിച്ച വനിതാ ഡോക്ടറുടെ മൊഴിയും അന്വേഷണ സംഘം ശേഖരിച്ചു കഴിഞ്ഞു. ഗർഭഛിദ്രമരുന്നുകൾ ഡോക്ടറുടെ നിർദേശമില്ലാതെ,
മൂന്ന് മാസം ഗർഭിണിയായിരിക്കെ നൽകിയതിൽ നിന്നാണ് യുവതിക്ക് ഗുരുതരമായ ആരോഗ്യമോശം ഉണ്ടായതെന്ന് ഡോക്ടർ നൽകിയ മൊഴിയിൽ പറയുന്നു.
സാധാരണ പരമാവധി ഏഴ് ആഴ്ചയ്ക്കകം മാത്രം ഉപയോഗിക്കാവുന്ന ഗുളികകളാണ് യുവതിക്ക് നൽകിയതെന്ന് വ്യക്തമാകും.
അമിത രക്തസ്രാവം മൂലം യുവതി സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. മാനസികമായും തകർന്ന അവസ്ഥയിൽ സ്വകാര്യ ആശുപത്രിയിലും അവർ ചികിത്സ തേടിയതായി കണ്ടെത്തി. ഈ ചികിത്സ രേഖകൾ യുവതി പൊലീസിന് സമർപ്പിച്ചിട്ടുണ്ട്.
വിവാഹബന്ധം തകർന്ന വിഷമത്തിൽ കഴിയുന്ന യുവതിയെ ആശ്വസിപ്പിക്കാനെത്തിയ രാഹുൽ സൗഹൃദം മുതലെടുത്ത് ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ മൊഴി. meanwhile രാഹുലിനെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.
English Summary
The Special Investigation Team has confirmed that the voice in the audio clip submitted as evidence in the rape and forced abortion case is that of MLA Rahul Mankootathil. The forensic analysis was done at Chitranjali Studio in Thiruvallam. The audio allegedly captures Rahul pressuring and threatening the survivor to undergo an unsafe abortion.
rahul-mankootathil-audio-confirmed
Rahul Mankootathil, Kerala Crime, Forced Abortion Case, Audio Verification, SIT Investigation, Kerala MLA, Sexual Assault Case, Chitranjali Studio









