web analytics

ലിയോ പതിനാലാമൻ പേപ്പൽ കൊട്ടാരത്തിലേക്ക് മാറിയേക്കും

വത്തിക്കാൻ: പോപ്പ് ലിയോ പതിനാലാമൻ മാർപാപ്പമാർ സ്ഥിരമായി താമസിക്കുന്ന അപ്പോസ്ഥലിക് കൊട്ടാരത്തിൽ തന്നെ താമസിക്കാൻ സാധ്യത. സുരക്ഷാ കാരണങ്ങളാൽ ഫ്രാൻസിസ് മാർപ്പാപ്പ താമസിച്ചിരുന്ന കാസ സാന്റ മാർത്ത ഗസ്റ്റ് ഹൗസിലേക്ക് മാറുന്നില്ല എന്നാണ് വത്തിക്കാനിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ.

12 വർഷക്കാലം പോപ്പ് ഫ്രാൻസിസ് താമസിച്ചിരുന്നത് ഈ സാധാരണ വീട്ടിലായിരുന്നു. പരമ്പരാഗതമായി മാർപാപ്പമാർ താമസിച്ചിരുന്ന കൊട്ടാരത്തിൽ തന്നെ തുടരാനാണ് പുതിയ പോപ്പിന്റേയും തീരുമാനമെന്ന് കാതലിക് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

ദരിദ്രരുടെ പ്രതിനിധിയായി സ്വയം കൽപിച്ചിരുന്ന ഫ്രാൻസിസ് മാർപാപ്പ പേപ്പൽ കൊട്ടാരം വേണ്ടെന്ന് വെക്കുകയായിരുന്നു. സുഖസൗകര്യങ്ങൾ ത്യജിച്ച് വത്തിക്കാൻ ഗസ്റ്റ്ഹൗസിൽ എളിമയുള്ള ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്.

എന്നാൽ ലിയോ പതിനാലമൻ മാർപാപ്പമാരുടെ കൊട്ടാരമായ അപ്പോസ്‌തോലിക കൊട്ടാരത്തിലേക്ക് മാറുന്നതിന്റെ മുന്നോടിയായി അവിടെ അത്യാവശ്യം മിനുക്ക് പണികൾ നടത്തിക്കഴിഞ്ഞതായാണ് റിപ്പോർട്ട്.

പേപ്പൽ കൊട്ടാരം എന്നും അറിയപ്പെടുന്ന അപ്പോസ്‌തോലിക കൊട്ടാരം പോപ്പിന്റെ പരമ്പരാഗത വസതിയായാണ് കണക്കാക്കപ്പെടുന്നത്. പതിനഞ്ചാം നൂറ്റാണ്ടിലാണ് ഈ കൊട്ടാരം നിർമ്മിച്ചത്. ഉയർന്ന നവോത്ഥാന ശൈലിയിൽ വാസ്തുശിൽപിയായ ഡൊണാറ്റോ ബ്രമാന്റേയാണ് ഈ കൊട്ടാരത്തിന്റെ ശിൽപി.

പതിനേഴാം നൂറ്റാണ്ടിലാണ് ഇത് പോപ്പുമാരുടെ ഔദ്യോഗിക വസതിയായി മാറുന്നത്. കൊട്ടാരത്തിൽ പോപ്പിന്റെ നിരവധി ഓഫീസുകൾ, മ്യൂസിയങ്ങൾ, വത്തിക്കാൻ ലൈബ്രറി. പ്രശസ്തമായ സിസ്റ്റെൻ ചാപ്പൽ എന്നിവ കൊട്ടാരത്തിന്റെ ഭാഗമാണ്. ഒരു ഡസനിലധികം മുറികൾ, സ്റ്റാഫ് ക്വാർട്ടേഴ്സ്, ടെറസ്, റോം നഗരത്തിന്റെ വിശാലമായ കാഴ്ചകൾ എന്നിവയല്ലാം ഈ പെന്റ്ഹൗസ് അപ്പാർട്ട്‌മെന്റിന്റെ പ്രത്യേകതകളാണ്.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതലുള്ള എല്ലാ മാർപ്പാപ്പമാരും വത്തിക്കാനിലെ അപ്പസ്‌തോലിക് കൊട്ടാരത്തിലായിരുന്നു താമസം.പക്ഷെ ഫ്രാൻസിസ് മാർപാപ്പ ആ പതിവ് തിരുത്തിയിരുന്നു. കൊട്ടാരം വേണ്ടെന്നുവച്ച് സാന്റ മാർത്തയിലെ ചെറിയ അപ്പാർട്‌മെന്റിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നു. പക്ഷേ സുരക്ഷാ കാരണങ്ങളാൽ ഗസ്റ്റ് ഹൗസിന്റെ രണ്ടാം നില പൂർണമായി ഒഴിപ്പിച്ചിരുന്നു.

സാന്റ മാർത്തയിലെ 201-ാം നമ്പർ സ്യൂട്ട് ആയിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ വസതി. 70 ചതുരശ്ര മീറ്ററാണ് ഈ വീടിന്റെ വിസ്തീർണം. കമ്മ്യൂണിറ്റി ലിവിങ്ങിലെ മറ്റ് താമസക്കാരോട് അടുപ്പം പാലിച്ച് ജീവിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും പോപ്പിന്റെ ചേമ്പറുകൾക്ക് നിയന്ത്രണങ്ങളും സുരക്ഷാ കാവലും ഉണ്ടായിരുന്നു.

പോപ്പ് ഫ്രാൻസിസിന്റെ മാതൃകകൾ പിന്തുടരുമെന്ന് അവകാശപ്പെടുന്ന ലിയോ പതിനാലാമൻ പേപ്പൽ കൊട്ടാരത്തിലേക്ക് മാറുന്നതു് വിമർശനത്തിനിടയാക്കുമോ എന്ന് സന്ദേഹിക്കുന്നവരുമുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img