ആറു വർഷം മുമ്പ് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്
വണ്ടിപ്പെരിയാറിൽ ആറ് വർഷങ്ങൾക്ക് മുമ്പ് പോക്സോ കേസിൽ ജയിലായി ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതിയെ വണ്ടിപ്പെരിയാർ പോലീസ് പിടികൂടി.
തമിഴ്നാട് വീരപാണ്ടി സ്വദേശി അരുൺ (28) നെയാണ് പോലീസ് വീരപാണ്ടിയിലെ വീട്ടിൽ നിന്നും പിടികൂടിയത്. 2019-ൽ വണ്ടിപ്പെരിയാർ പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ് അരുൺ.
ഇയാളെ കട്ടപ്പന പോക്സോ കോടതിയിൽ ഹാജരാക്കി പീരുമേട് കോടതിയിൽ റിമാൻഡ് ചെയ്തിരുന്നു. പിന്നീട് ഇയാൾക്ക് ജാമ്യം ലഭിച്ചതിന് ശേഷം ഇയാൾ മുങ്ങുകയായിരുന്നു.
തുടർന്ന് വണ്ടിപ്പെരിയാർ പോലീസ് പലയിടത്തും അന്വേഷിച്ചങ്കിലും ഇയാളെ കണ്ടെത്താനായില്ല. പിന്നീട് ഇയാൾ വീരപാണ്ടിയിലെ വീട്ടിൽ ഉണ്ടെന്ന രഹസ്യവിവരത്തിൻ്റെയടിസ്ഥാനത്തിൽ പോലീസ് ഇയാളെ ഞായറാഴ്ച്ച പുലർച്ചേ വീട്ടിൽ നിന്ന് തമിഴ്നാട് പോലീസിൻ്റെയും സഹായത്തോടെ പിടികൂടുകയായിരുന്നു.
പിന്നീട് പ്രതിയെ കേടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വണ്ടിപ്പെരിയാർ എസ്ഐ ടിഎസ് ജയകൃഷ്ണൻ്റെ നേതൃത്വത്തിൽ സിപിഒമാരായ വിഷ്ണു മോഹൻ, പികെ രാഹുൽ, പി സതീഷ്, കെആർ വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.









