web analytics

‘മുഖ്യമന്ത്രി എന്നോടൊപ്പം’; ഭരണവുമായി ജനങ്ങളെ നേരിട്ട് ബന്ധിപ്പിക്കാൻ ജനസമ്പർക്ക പദ്ധതിയുമായി പിണറായി സർക്കാർ

‘മുഖ്യമന്ത്രി എന്നോടൊപ്പം’; ഭരണവുമായി ജനങ്ങളെ നേരിട്ട് ബന്ധിപ്പിക്കാൻ ജനസമ്പർക്ക പദ്ധതിയുമായി പിണറായി സർക്കാർ

സിറ്റിസൺ കണക്ട് സെന്റർ സംവിധാനം ആരംഭിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഭരണവുമായി ജനങ്ങളെ നേരിട്ട് ബന്ധിപ്പിക്കുന്നതിനായിട്ടാണ് പുതിയ സംവിധാനം.

‘മുഖ്യമന്ത്രി എന്നോടൊപ്പം’ (CM With Me)* എന്ന പേരിൽ ആരംഭിക്കുന്ന ഈ സംവിധാനത്തിലേക്ക് പൊതുജനങ്ങൾക്ക് ടോൾഫ്രീ നമ്പറിൽ വിളിക്കുകയോ നേരിട്ട് എത്തുകയോ ചെയ്യാവുന്ന രീതിയിലാണ് പുതിയ സംവിധനം.

തിരുവനന്തപുരം വെള്ളയമ്പലത്ത് എയർ ഇന്ത്യയിൽ നിന്ന് ഏറ്റെടുത്ത കെട്ടിടത്തിലാണ് സിറ്റിസൺ കണക്ട് സെന്റർ പ്രവർത്തനം ആരംഭിക്കുക. ഇതുസംബന്ധിച്ച നിർദ്ദേശം കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ തത്ത്വത്തിൽ അംഗീകരിച്ചിരുന്നു.

രാഹുൽ കേസ്; 6 പരാതിക്കാരിൽ നിന്നും മൊഴിയെടുക്കും

ഏകദേശം മുഴുവൻ സമയവും പ്രവർത്തിക്കുന്ന സംവിധാനമായിരിക്കും ഇത്. പ്രധാന സർക്കാർ പദ്ധതികൾ, ആനുകൂല്യങ്ങൾ, മേഖലാധിഷ്ഠിത സംരംഭങ്ങൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കും.

കൂടാതെ സർക്കാർ പദ്ധതികളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും കാലതാമസം കുറയ്ക്കാനും ജനാഭിപ്രായം ശേഖരിക്കാനുള്ള സംവിധാനവും ഒരുക്കുന്നു.

അടിയന്തര ഘട്ടങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും സെന്റർ ഇടപെടും. വിവിധ വകുപ്പുകളിൽ നിന്ന് പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ നിയമിക്കും.

(സിറ്റിസൺ കണക്ട് സെന്റർ സംവിധാനം ആരംഭിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഭരണവുമായി ജനങ്ങളെ നേരിട്ട് ബന്ധിപ്പിക്കുന്നതിനായിട്ടാണ് പുതിയ സംവിധാനം.)

കെഎഎസ് ഉദ്യോഗസ്ഥർക്ക് നേതൃത്വം നൽകും, ഐഎഎസ് ഉദ്യോഗസ്ഥർ മേൽനോട്ടം വഹിക്കും. സാങ്കേതിക സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും കിഫ്ബി നൽകും.

ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, പരിസ്ഥിതി തുടങ്ങിയ മേഖലകളിലെ വിവിധ മിഷനുകൾ ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്നതിനായി അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്ന തരത്തിലാണ് സംവിധാനം ഒരുക്കുന്നത്.

രണ്ടാം പിണറായി സർക്കാർ അത്ര പോരാ; അഞ്ചിൽ നാല് തോൽവി; പിണറായി 3.0 യ്ക്ക് ഇത് വമ്പൻ തിരിച്ചടി

കൊച്ചി: സർക്കാരിന്റെ വിലയിരുത്തലാകും നിലമ്പൂരിലെ ജനവിധിയെന്ന് പറയാൻ മടിയില്ലെന്ന് തിരഞ്ഞെടുപ്പിന്റെ തലേദിവസവും വീമ്പ്പറഞ്ഞത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ്.

സമീപകാലത്ത് സിപിഎം നടത്തിയ ഏറ്റവും വലിയ രാഷ്ട്രീയ പോരാട്ടമായിരുന്നു നിലമ്പൂരിലേതെന്നും വലിയ വിജയം നേടുമെന്നും വോട്ടെടുപ്പിന് ശേഷവും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

പക്ഷെ നിലമ്പൂരിലെ ജനവിധി നേരെ മറിച്ചായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഎം സംസ്ഥാനേതൃത്വം ഒന്നടങ്കവും ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചിട്ടും സിറ്റിങ് സീറ്റ് നിലനിർത്താനായില്ല.

രണ്ടാം പിണറായി സർക്കാരിനേറ്റ വലിയൊരു തിരിച്ചടിയായി മാറിയിരിക്കുകയാണ് നിലമ്പൂർ.

രണ്ടാം പിണറായി സർക്കാർ വന്ന ശേഷമുള്ള ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ ഗ്രാഫെടുത്താൽ യുഡിഎഫ്-4, എൽഡിഎഫ്-1 എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ എൽഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കാനായത് യുഡിഎഫിന് വലിയപ്രതീക്ഷ നൽകുന്നതാണ്.

മറുഭാഗത്ത് വീണ്ടുമൊരു തുടർഭരണം എന്ന പിണറായി സർക്കാരിനു റ മോഹത്തിനും ഈ തോൽവി കനത്ത തിരിച്ചടിയാണ്. സിറ്റിങ് എം.എൽ.എ സ്വതന്ത്രനായി മത്സരിച്ചിട്ടും അൻവറിന്റെ സമ്മർദം അംഗീകരിക്കാതെ യുഡിഎഫ് നേടിയ വിജയത്തിന് തിളക്കം ഏറെയാണ്.

ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ കാലയളവിനുള്ളിൽ നിയമസഭയിലേക്ക് നടക്കുന്ന 13-ാമത്തെ ഉപതിരഞ്ഞെടുപ്പായിരുന്നു നിലമ്പൂരിൽ നടന്നത്.

ഇതിലെ മുന്നണികളുടെ ലാഭ നഷ്ട കണക്കുകൾ പരിശോധിക്കുമ്പോൾ എൽഡിഎഫിനാണ് മേൽക്കൈ. പക്ഷേ രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ മാത്രമെടുത്താൽ യുഡിഎഫ് ബഹുദൂരം മുന്നിലാണെന്ന് പറയാം.

യു.ഡി.എഫ്സിറ്റിങ് സീറ്റുകൾ അഞ്ചെണ്ണം നിലനിർത്തുകയും നിലമ്പൂർ പിടിച്ചെടുക്കുകയും ചെയ്തു. എൽഡിഎഫിനാകട്ടെ ചേലക്കര നിലനിർത്താനായത് മാത്രമാണ് ആശ്വാസം.

ഒമ്പത് വർഷത്തെ തെരഞ്ഞെടുപ്പ് ചരിത്രമെടുത്താൽ സിറ്റിങ് സീറ്റുകളിൽ മൂന്നെണ്ണം യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫ് പിടിച്ചെടുത്തു. നിലമ്പൂരടക്കം രണ്ട് സീറ്റുകളാണ് യു.ഡി.എഫിന് എൽ.ഡി.എഫിൽ നിന്ന് പിടിച്ചെടുക്കാനായത്.

സർക്കാരിനെയും മുഖ്യമന്ത്രിയേയും തള്ളിപ്പറഞ്ഞ്, ഒരു എംഎൽഎ രാജിവെച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതെന്ന് പ്രത്യേകത നിലമ്പൂരിനുണ്ടായിരുന്നു.

ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ കാലത്ത് നടന്ന ഉപതിരഞ്ഞെടുപ്പകളിൽ നിലമ്പൂരൊഴികെ മറ്റെല്ലായിടത്തും എംഎൽഎമാരുടെ മരണത്തെ തുടർന്നോ അല്ലെങ്കിൽ ലോക്സഭയിലേക്ക് മത്സരിക്കുന്നതിന് എംഎൽഎമാർ രാജിവെച്ചതിനെ തുടർന്നോ ഉണ്ടായ തിരഞ്ഞെടുപ്പുകളാണ്

രണ്ടാം പിണറായിക്കാലത്തെ ഉപതിരഞ്ഞെടുപ്പുകൾ

രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷം വരുന്ന അഞ്ചാമത്തെ ഉപതിരഞ്ഞെടുപ്പായിരുന്നു നിലമ്പൂരിൽ നടന്നത്. മുൻപു നടന്ന നാല് ഉപതിരഞ്ഞെടുപ്പുകളിലും അതത് പാർട്ടികൾ സിറ്റിങ് സീറ്റുകൾ നിലനിർത്തിയിരുന്നു.

എന്നാൽ നിലമ്പൂരിൽ എൽഡിഎഫിന്റെ ഉറപ്പുള്ള സീറ്റാണ് യുഡിഎഫ് സ്വന്തമാക്കിയത്. അതാണ് ഈ ഫലത്തിന്റെ പ്രത്യേകത ഒപ്പം ഫലം വന്ന ടൈമിങ്ങും.

വീണ്ടുമൊരു തുടർഭരണത്തിനായി എൽഡിഎഫും തിരിച്ചുപിടിക്കാൻ യുഡിഎഫും കോപ്പുകൂട്ടുമ്പോൾ വി.ഡി. സതീശനും മുന്നണിക്കും ഈ വിജയം നൽകുന്ന ആത്മവിശ്വാസം ചെറുതല്ലകൊച്ചി: സർക്കാരിന്റെ വിലയിരുത്തലാകും നിലമ്പൂരിലെ ജനവിധിയെന്ന് പറയാൻ മടിയില്ലെന്ന് തിരഞ്ഞെടുപ്പിന്റെ തലേദിവസവും വീമ്പ്പറഞ്ഞത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ്.

സമീപകാലത്ത് സിപിഎം നടത്തിയ ഏറ്റവും വലിയ രാഷ്ട്രീയ പോരാട്ടമായിരുന്നു നിലമ്പൂരിലേതെന്നും വലിയ വിജയം നേടുമെന്നും വോട്ടെടുപ്പിന് ശേഷവും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

പക്ഷെ നിലമ്പൂരിലെ ജനവിധി നേരെ മറിച്ചായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഎം സംസ്ഥാനേതൃത്വം ഒന്നടങ്കവും ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചിട്ടും സിറ്റിങ് സീറ്റ് നിലനിർത്താനായില്ല. രണ്ടാം പിണറായി സർക്കാരിനേറ്റ വലിയൊരു തിരിച്ചടിയായി മാറിയിരിക്കുകയാണ് നിലമ്പൂർ.

രണ്ടാം പിണറായി സർക്കാർ വന്ന ശേഷമുള്ള ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ ഗ്രാഫെടുത്താൽ യുഡിഎഫ്-4, എൽഡിഎഫ്-1 എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ എൽഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കാനായത് യുഡിഎഫിന് വലിയപ്രതീക്ഷ നൽകുന്നതാണ്.

മറുഭാഗത്ത് വീണ്ടുമൊരു തുടർഭരണം എന്ന പിണറായി സർക്കാരിനു റ മോഹത്തിനും ഈ തോൽവി കനത്ത തിരിച്ചടിയാണ്. സിറ്റിങ് എം.എൽ.എ സ്വതന്ത്രനായി മത്സരിച്ചിട്ടും അൻവറിന്റെ സമ്മർദം അംഗീകരിക്കാതെ യുഡിഎഫ് നേടിയ വിജയത്തിന് തിളക്കം ഏറെയാണ്.

ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ കാലയളവിനുള്ളിൽ നിയമസഭയിലേക്ക് നടക്കുന്ന 13-ാമത്തെ ഉപതിരഞ്ഞെടുപ്പായിരുന്നു നിലമ്പൂരിൽ നടന്നത്.

ഇതിലെ മുന്നണികളുടെ ലാഭ നഷ്ട കണക്കുകൾ പരിശോധിക്കുമ്പോൾ എൽഡിഎഫിനാണ് മേൽക്കൈ. പക്ഷേ രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ മാത്രമെടുത്താൽ യുഡിഎഫ് ബഹുദൂരം മുന്നിലാണെന്ന് പറയാം.

യു.ഡി.എഫ്സിറ്റിങ് സീറ്റുകൾ അഞ്ചെണ്ണം നിലനിർത്തുകയും നിലമ്പൂർ പിടിച്ചെടുക്കുകയും ചെയ്തു. എൽഡിഎഫിനാകട്ടെ ചേലക്കര നിലനിർത്താനായത് മാത്രമാണ് ആശ്വാസം.

ഒമ്പത് വർഷത്തെ തെരഞ്ഞെടുപ്പ് ചരിത്രമെടുത്താൽ സിറ്റിങ് സീറ്റുകളിൽ മൂന്നെണ്ണം യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫ് പിടിച്ചെടുത്തു.

നിലമ്പൂരടക്കം രണ്ട് സീറ്റുകളാണ് യു.ഡി.എഫിന് എൽ.ഡി.എഫിൽ നിന്ന് പിടിച്ചെടുക്കാനായത്.

സർക്കാരിനെയും മുഖ്യമന്ത്രിയേയും തള്ളിപ്പറഞ്ഞ്, ഒരു എംഎൽഎ രാജിവെച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതെന്ന് പ്രത്യേകത നിലമ്പൂരിനുണ്ടായിരുന്നു.

ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ കാലത്ത് നടന്ന ഉപതിരഞ്ഞെടുപ്പകളിൽ നിലമ്പൂരൊഴികെ മറ്റെല്ലായിടത്തും എംഎൽഎമാരുടെ മരണത്തെ തുടർന്നോ അല്ലെങ്കിൽ ലോക്സഭയിലേക്ക് മത്സരിക്കുന്നതിന് എംഎൽഎമാർ രാജിവെച്ചതിനെ തുടർന്നോ ഉണ്ടായ തിരഞ്ഞെടുപ്പുകളാണ്

രണ്ടാം പിണറായിക്കാലത്തെ ഉപതിരഞ്ഞെടുപ്പുകൾ

രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷം വരുന്ന അഞ്ചാമത്തെ ഉപതിരഞ്ഞെടുപ്പായിരുന്നു നിലമ്പൂരിൽ നടന്നത്. മുൻപു നടന്ന നാല് ഉപതിരഞ്ഞെടുപ്പുകളിലും അതത് പാർട്ടികൾ സിറ്റിങ് സീറ്റുകൾ നിലനിർത്തിയിരുന്നു.

എന്നാൽ നിലമ്പൂരിൽ എൽഡിഎഫിന്റെ ഉറപ്പുള്ള സീറ്റാണ് യുഡിഎഫ് സ്വന്തമാക്കിയത്. അതാണ് ഈ ഫലത്തിന്റെ പ്രത്യേകത ഒപ്പം ഫലം വന്ന ടൈമിങ്ങും.

വീണ്ടുമൊരു തുടർഭരണത്തിനായി എൽഡിഎഫും തിരിച്ചുപിടിക്കാൻ യുഡിഎഫും കോപ്പുകൂട്ടുമ്പോൾ വി.ഡി. സതീശനും മുന്നണിക്കും ഈ വിജയം നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.



spot_imgspot_img
spot_imgspot_img

Latest news

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

Other news

Related Articles

Popular Categories

spot_imgspot_img