കണ്ണൂർ: കണ്ണൂർ പിണറായിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ സിപിഎം പ്രവർത്തകനായ വിപിൻ രാജിന് ഗുരുതര പരിക്ക്.
വെണ്ടുട്ടായി കനാൽ കരയിൽ, വിപിൻ രാജിന്റെ വീടിന് സമീപം ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം നടന്നത്.
സ്‌ഫോടനത്തിൽ വിപിൻ രാജിന്റെ കൈപ്പത്തി പൂർണമായും തകർന്ന നിലയിലാണ്.
പരിക്കേറ്റ ഇയാളെ ഉടൻ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആദ്യഘട്ടത്തിൽ ബോംബ് പൊട്ടിത്തെറിയാണെന്നായിരുന്നു പുറത്തുവന്ന വിവരം. എന്നാൽ ബോംബല്ല, ശക്തിയേറിയ നാടൻ പടക്കമാണ് പൊട്ടിയതെന്നാണ് പൊലീസ് വിശദീകരണം.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ഫോറൻസിക് പരിശോധനകൾ ഉൾപ്പെടെ നടത്തുമെന്നും പൊലീസ് അറിയിച്ചു.
ബോംബ് നിർമാണത്തിനിടെയുണ്ടായ അപകടമെന്ന പ്രാഥമിക വിവരം
ബോംബ് നിർമ്മാണത്തിനിടെയുണ്ടായ അപകടമാണ് സംഭവത്തിന് പിന്നിലെന്നായിരുന്നു ആദ്യം ഉയർന്ന ആരോപണം. എന്നാൽ ഇതുവരെ ഇത് സ്ഥിരീകരിച്ചിട്ടില്ല.
സംഭവസ്ഥലത്ത് നിന്നും പൊട്ടിത്തെറിയുടെ അവശിഷ്ടങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രദേശത്ത് കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചിരിക്കുകയാണ്.
തളിച്ചത് ചാണകവെള്ളമല്ല, ‘പച്ച’ വെള്ളം; വിചിത്രവാദവുമായി യുഡിഎഫ്
വിപിൻ രാജ് വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. കനാൽ കരയിലെ കോൺഗ്രസ് ഓഫീസിന് നേരെ ബോംബെറിഞ്ഞത് ഉൾപ്പെടെ നിരവധി കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്.
മുഖ്യമന്ത്രിയുടെ വീടിന് സമീപത്തുണ്ടായ സ്‌ഫോടനം ആശങ്ക ഉയർത്തുന്നു
മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനോട് അഞ്ച് കിലോമീറ്റർ മാത്രം അകലെയാണ് സ്‌ഫോടനം ഉണ്ടായതെന്നതും സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
പാനൂർ, പാറാട് മേഖലകളിൽ നേരത്തെ തന്നെ രാഷ്ട്രീയ സംഘർഷ സാധ്യത നിലനിൽക്കുന്നതിനിടെയാണ് പിണറായിയിലെ സ്‌ഫോടനം.
യുഡിഎഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ കഴിഞ്ഞ ദിവസം കുന്നോത്തുപറമ്പിൽ സിപിഎം സ്തൂപം തകർക്കപ്പെട്ടിരുന്നു.
പ്രദേശത്ത് പൊലീസ് കനത്ത ജാഗ്രത തുടരുന്നു
ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റുകളും കൊലവിളി സന്ദേശങ്ങളും പ്രചരിച്ചിരുന്നു. കയ്യിൽ ബോംബ് പിടിച്ചിരിക്കുന്ന ചിത്രങ്ങൾ വരെ പങ്കുവച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇതെല്ലാം ചേർന്നതോടെ മേഖലയിലെ സുരക്ഷാ സാഹചര്യം അതീവ ആശങ്കാജനകമായിരിക്കുകയാണ്.
രാഷ്ട്രീയ വൈരാഗ്യം വീണ്ടും അക്രമത്തിലേക്ക് വഴിമാറുമോ എന്ന ഭീതിയിലാണ് നാട്ടുകാർ. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് കനത്ത ജാഗ്രത തുടരുകയാണ്.
English Summary:
A powerful explosion in Pinarayi, Kannur, seriously injured CPM activist Vipin Raj, destroying his palm. Police clarified that it was a high-intensity country cracker, not a bomb. The incident has heightened tension in the region amid ongoing political unrest and social media threats.
പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ചലച്ചിത്ര അക്കാദമിയിൽ നിന്ന് തെളിവുകൾ ശേഖരിക്കാൻ പൊലീസ്
വാർത്തകൾ വാട്സ്ആപ്പിൽ വായിക്കാൻ:
https://chat.whatsapp.com/HnyJLDWu0Oy9JOlIFdBUoc
www.news4media.in









