അതീവ ജാഗ്രത; നോട്ടാം പുറപ്പെടുവിച്ച് പാകിസ്ഥാന്‍
ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും എയർഫീൽഡുകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചതായി സിഎൻഎൻ–ന്യൂസ്18 റിപ്പോർട്ട് ചെയ്തു.
ഇന്ത്യയുടെ ഭാഗത്ത് നിന്ന് പ്രതികാര നടപടിയോ അതിര്‍ത്തി കടന്നുള്ള സംഘര്‍ഷ സാധ്യതയോ ഉണ്ടാകാമെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്നാണ് ജാഗ്രതാ നിര്‍ദേശം.
രാജ്യത്തെ സ്ഥിതിഗതികൾ ഇപ്പോഴും അനിശ്ചിതത്വത്തിലാണ് എന്നതിനാൽ കര, നാവിക, വ്യോമ സേനകളെ അതീവ ജാഗ്രതയില്‍ നിര്‍ത്താൻ പാക് പ്രതിരോധ സേനാ മേധാവിത്വം നിര്‍ദേശം നൽകിയിട്ടുണ്ടെന്നാണ് വിവരങ്ങള്‍.
ഏതു അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജരാകണമെന്നും പാക് സെന്‍ട്രല്‍ കമാന്‍ഡ് എല്ലാ സൈനിക വിഭാഗങ്ങൾക്കും നിര്‍ദേശിച്ചു.
വ്യോമാക്രമണ സാധ്യത മുന്നില്‍ കണ്ടുകൊണ്ട് പ്രതിരോധ സംവിധാനങ്ങള്‍ സജീവമാക്കാനും, പ്രധാന എയർബേസുകളിൽ യുദ്ധവിമാനങ്ങൾ ഉടൻ പറന്നുയരാന്‍ സജ്ജമാക്കി നിര്‍ത്താനും വ്യോമസേനയ്ക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്.
ഇന്ത്യ–പാകിസ്ഥാൻ അതിര്‍ത്തിയിലെ വ്യോമാതിര്‍ത്തി കർശന നിരീക്ഷണത്തിലാണ്. ഇതിന്റെ ഭാഗമായി നവംബർ 11, 12 തീയതികളില്‍ പാക് വ്യോമസേന NOTAM (Notice to Airmen) പുറത്തിറക്കിയതായും റിപ്പോർട്ടിൽ പറയുന്നു.
ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ രാജ്യത്തെ എല്ലാ വ്യോമതാവളങ്ങളിലും എയര്‍ ഫീല്‍ഡുകളിലും റെഡ് അലര്‍ട്ട് നല്‍കിയതായി സിഎന്‍എന്‍-ന്യൂസ്18 റിപ്പോര്‍ട്ട്.
ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രത്യാക്രമണമോ, അതിര്‍ത്തി കടന്നുള്ള സംഘര്‍ഷങ്ങള്‍ക്കോ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പുകളെ തുടര്‍ന്നാണ് നീക്കം.
സ്ഥിതിഗതികള്‍ അസ്ഥിരമായി തുടരുന്നതിനാല്‍ കരസേന, നാവികസേന, വ്യോമസേന എന്നിവയുള്‍പ്പെടെയുള്ള പാകിസ്ഥാന്‍ സായുധ സേനകള്‍ അതീവ ജാഗ്രതയിലാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.
സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനും ഏത് സാഹചര്യത്തിനും തയ്യാറെടുക്കാനും പാകിസ്ഥാന്‍ സെന്‍ട്രല്‍ കമാന്‍ഡ് എല്ലാ സൈനിക ശാഖകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സജ്ജമാക്കാനും പ്രധാനപ്പെട്ട താവളങ്ങളില്‍ ജെറ്റുകള്‍ പറന്നുയരാന്‍ വിധം തയാറാക്കി നിര്‍ത്താനും പാകിസ്ഥാന്‍ വ്യോമസേനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്ത്യയില്‍ നിന്നു ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന ആശങ്കയെ തുടര്‍ന്നാണ് കരുതല്‍ നടപടികളെന്നാണ് റിപ്പോര്‍ട്ട്.
പാകിസ്ഥാന്‍-ഇന്ത്യ അതിര്‍ത്തിയിലെ വ്യോമാതിര്‍ത്തി സൂക്ഷ്മമായി നിരീക്ഷിക്കും വിധം പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സജീവമാണ്.
പുതിയ സാഹചര്യത്തില്‍ നവംബര്‍ 11 മുതല്‍ നവംബര്‍ 12 വരെ വ്യോമസേനയ്ക്ക് നോട്ടീസ് ടു എയര്‍മെന്‍ (നോട്ടാം) പുറത്തിറക്കിയിട്ടുണ്ട്.
English Summary
After the Delhi explosion, Pakistan has issued a red alert across all airports and airfields, citing intelligence inputs about a possible Indian counter-response or border escalation, CNN-News18 reports. Pakistan has placed its Army, Navy, and Air Force on high alert, with directives from the Central Command to remain prepared for any emergency. The Air Force has reportedly been asked to activate air defense systems and keep fighter jets battle-ready at key bases.Pakistan is closely monitoring its airspace along the India border, and has also issued a NOTAM (Notice to Airmen) for November 11–12 as a precautionary measure.









