web analytics

ഏഴ് വണ്ടികളിൽ ഒരെണ്ണം മാത്രമേ എൻറേതുള്ളൂ

പ്രതികരണവുമായി അമിത് ചക്കാലയ്ക്കൽ

ഏഴ് വണ്ടികളിൽ ഒരെണ്ണം മാത്രമേ എൻറേതുള്ളൂ

തിരുവനന്തപുരം: വാഹനനികുതി വെട്ടിപ്പിനായി ഭൂട്ടാനിൽ രജിസ്റ്റർ ചെയ്ത് വ്യാജ രേഖകളോടെ ഇന്ത്യയിലേക്ക് കടത്തിയ ആഡംബര വാഹനങ്ങൾ പിടിച്ചെടുത്ത കേസിൽ, സിനിമ താരം അമിത് ചക്കാലക്കലിന്റെ കാർ കസ്റ്റംസ് പിടികൂടിയിരുന്നു. സംഭവത്തിൽ താരം പ്രതികരണവുമായി രംഗത്തെത്തി.

“എന്റെ ഉടമസ്ഥതയിലുള്ളത് ഒരു കാർ മാത്രമാണ്. പുറത്തുവരുന്ന വാർത്തകളിലെ ‘ആറ് വണ്ടികൾ പിടിച്ചെടുത്തു’ എന്നത് തെറ്റായ വിവരം മാത്രമാണ്,” അമിത് മാധ്യമങ്ങളോട് വ്യക്തമാക്കി.

“ആറ് വണ്ടികൾ എൻറേതാണെന്നാണ് ഇന്നലെ പല റിപ്പോർട്ടുകളിലും ഉണ്ടായിരുന്നത്. അത് തെറ്റാണ്. കൊണ്ടുപോയ ഏഴ് വണ്ടികളിൽ ഒരെണ്ണം മാത്രമേ എൻറേതുള്ളൂ.

ഞാൻ എൻറെ വാഹനങ്ങൾ പണിയുന്ന ​വർക്ക് ഷോപ്പിൽ എൻറെ ശുപാർശയിൽ സുഹൃത്തുക്കൾ കൊണ്ടുവന്ന വാഹനങ്ങൾ കൂടി ചേർത്തുള്ള കണക്കാണ് അത്. കൊണ്ടുപോയ വാഹനങ്ങളുടെ ഉടമകളെ അവർ വിവരം അറിയിച്ചിട്ടുണ്ട്.

അതിന്റെയെല്ലാം ഉടമകൾക്ക് രേഖകൾ സഹിതം 10 ദിവസത്തിനുള്ളിൽ ഹാജരാകാൻ നിർദേശം നൽകിയിരിക്കുകയാണ്. അതിന് ഞാനുമായി ഒരു ബന്ധവുമില്ല” എന്നുമായിരുന്നു അമിത്തിന്റെ വാക്കുകൾ.

അമിത്തിന്റെ വിശദീകരണം

പിടിച്ചെടുത്തത് സ്വകാര്യമായി 5 വർഷമായി ഉപയോഗിച്ചിരുന്ന സ്വന്തം കാർ മാത്രമാണ്.

ആർടിഒ പരിശോധന നടത്തിയപ്പോൾ രേഖകൾ സത്യസന്ധമാണെന്ന് സ്ഥിരീകരിച്ചു.

സുഹൃത്തുക്കൾ തന്റെ ശുപാർശയിൽ വർക്ക്‌ഷോപ്പിൽ കൊണ്ടുവന്ന വാഹനങ്ങളും കൂട്ടിച്ചേർത്ത് കണക്കാക്കിയതാണ് ആറു കാറുകൾ പിടിച്ചെടുത്തു എന്ന വിവരം.

“വണ്ടി പത്തു ദിവസത്തിനുള്ളിൽ വിട്ടു നൽകുമെന്ന് കസ്റ്റംസ് ഉറപ്പു നൽകി,” അമിത് പറഞ്ഞു.

കസ്റ്റംസ് റെയ്ഡുകളും അന്വേഷണം

തിങ്കളാഴ്ച്ച നടത്തിയ ഓപ്പറേഷൻ നുംഖോർ റെയ്ഡിൽ 36 വാഹനങ്ങളാണ് പിടിച്ചെടുത്തത്. കേരളത്തിലേക്ക് 150 മുതൽ 200 വരെ എസ്‌യുവികൾ എത്തിയിട്ടുണ്ടെന്ന് കസ്റ്റംസ് കരുതുന്നു. പരിശോധനകൾ:

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം, തൃശൂർ, കോട്ടയം, കണ്ണൂർ, അടിമാലി തുടങ്ങിയ സ്ഥലങ്ങളിൽ നടന്നു.

മോട്ടോർ വാഹന വകുപ്പ്, എടിഎസ്, പോലീസ് എന്നിവരുടെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്.

രേഖകൾ കൃത്യമല്ലാത്ത വാഹനങ്ങളാണ് പിടിച്ചെടുത്തത്.

ഇടപാടുകളുടെ രീതിയും വാഹനങ്ങൾ

ഭൂട്ടാനിൽ എത്തിയ ആഡംബര എസ്‌യുവികൾ, ആദ്യം ഹിമാചൽപ്രദേശിൽ രജിസ്റ്റർ ചെയ്യും.

അവിടെ നിന്ന് വ്യാജ പേരുകളിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നു.

പിന്നീട് നമ്പർ, രേഖകൾ മാറ്റം വരുത്തി കേരളത്തിൽ വിൽക്കുന്നു.

പിടിച്ചെടുത്ത കാറുകളിൽ റേഞ്ച് റോവർ ഡിഫൻഡർ 110, നിസ്സാൻ പെട്രോൾ, ടൊയോട്ട പ്രാഡോ, ലാൻഡ് ക്രൂസർ, ലെക്‌സസ് തുടങ്ങിയ മോഡലുകൾ ഉൾപ്പെടുന്നു.

പ്രമുഖ താരങ്ങളും അന്വേഷണ പരിധിയിൽ

ഓപ്പറേഷനിൽ സിനിമാ താരങ്ങളായ ദുൽഖർ സൽമാനും പൃഥ്വിരാജും ഉൾപ്പെടുന്നു.

ദുൽഖറിന്റെ നിസ്സാൻ പെട്രോൾ കാർ പരിശോധിച്ചു.

അദ്ദേഹത്തിന്റെ പുതിയ വീട്ടിലും പഴയ വീട്ടിലെ ഗ്യാരേജിലും പരിശോധന നടന്നു.

പൃഥ്വിരാജിന്റെ ലാൻഡ് റോവർ ഡിഫൻഡർ കാർ കണ്ടെത്താനായിട്ടില്ല. തിരുവനന്തപുരം വീട്ടിലും കൊച്ചിയിലെ ഫ്ലാറ്റിലും വാഹനമില്ലെന്ന് കണ്ടെത്തി.

വ്യാപകമായ അന്വേഷണങ്ങൾ

കസ്റ്റംസ് സംഘം സംസ്ഥാനത്തെ കാർ ഷോറൂമുകളിലും പരിശോധന നടത്തി.

ആകെ 8 തരം വാഹനങ്ങളാണ് നികുതിവെട്ടിച്ച് ഇന്ത്യയിൽ എത്തിച്ചതെന്നു കണ്ടെത്തി.

ഒരു വർഷം മുൻപ് തന്നെ അന്താരാഷ്ട്ര വാഹനക്കള്ളക്കടത്ത് സംഘത്തിന്റെ കോയമ്പത്തൂർ കണ്ണികളെ തിരിച്ചറിഞ്ഞിരുന്നു.

കരിപ്പൂരിലെ കസ്റ്റംസ് യാർഡിലേക്ക് പിടിച്ചെടുത്ത വാഹനങ്ങൾ മാറ്റിയിട്ടുണ്ട്.

സംസ്ഥാനത്തെ വിവിധ കാർ ഷോറൂമുകളിലും കസ്റ്റംസ് പരിശോധന നടത്തുണ്ട്. മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ചാണ് പരിശോധന. 8 തരം കാറുകളാണ് നികുതിവെട്ടിച്ച് ഇന്ത്യയിൽ എത്തിച്ചത് എന്നാണ് കസ്റ്റംസിൻറെ കണ്ടെത്തൽ.

ഭൂട്ടാനിൽ നിന്നുള്ള വാഹനങ്ങൾ ആദ്യം ഹിമാചലിൽ രജിസ്റ്റർ ചെയ്യും. അവിടെ നിന്ന് ഇന്ത്യയിലെ പല ഭാഗത്തായി എത്തിക്കുന്നത് രീതി. പീന്നീട് നമ്പർ മറ്റും എന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നത്.

ENGLISH SUMMARY:

Operation “Numkhor” by Customs exposes luxury car tax evasion in Kerala. Actor Amit Chakkalakkal clarifies his stand after his car was seized. Raids also cover properties of Dulquer Salmaan, Prithviraj and others.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

പാലായിൽ വനിത ഡോക്ടറെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാലായിൽ വനിത ഡോക്ടറെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി കോട്ടയം:...

സസ്പെൻഷന് പിന്നാലെ നിദ ഒളിവിൽ; ഭർത്താവിന്റെ മൊഴികളിൽ വൈരുദ്ധ്യം. ടെക്കി യുവതിയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത തുടരുന്നു

സസ്പെൻഷന് പിന്നാലെ നിദ ഒളിവിൽ; ഭർത്താവിന്റെ മൊഴികളിൽ വൈരുദ്ധ്യം. ടെക്കി യുവതിയെ...

ഇഞ്ചിത്തോട്ടത്തിൽ നരകയാതന; മലയാളികൾ ഉൾപ്പെടെ 18 പേർക്ക് അടിമപ്പണി; ഷെഡിൽ പൂട്ടിയിട്ടും ക്രൂരമായി മർദ്ദിച്ചും പീഡനം; ഒടുവിൽ മോചനം!

ഇഞ്ചിത്തോട്ടത്തിൽ നരകയാതന; മലയാളികൾ ഉൾപ്പെടെ 18 പേർക്ക് അടിമപ്പണി. ഷെഡിൽ പൂട്ടിയിട്ടും...

വിരുദുനഗറിൽ പടക്ക ഫാക്ടറിയിൽ വൻ സ്ഫോടനം; 18 പേർ മരിച്ചു

വിരുദുനഗറിൽ പടക്ക ഫാക്ടറിയിൽ വൻ സ്ഫോടനം; 18 പേർ മരിച്ചു ചെന്നൈ: തമിഴ്‌നാട്ടിലെ...

ചരിത്രം തിരുത്തി സബിയയുടെ ജനന സർട്ടിഫിക്കറ്റ്; ഇന്ത്യയിലാദ്യം! സഹദിനും സിയയ്ക്കും ഇനി ‘രക്ഷിതാക്കൾ’ എന്ന പുതിയ മേൽവിലാസം

കോഴിക്കോട്: നീണ്ട നിയമപോരാട്ടങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ ഇന്ത്യയിലെ ആദ്യ ട്രാൻസ്‌ജെൻഡർ മാതാപിതാക്കളായ സഹദിനും...

Related Articles

Popular Categories

spot_imgspot_img