ചെങ്ങന്നൂരിൽ ബൈക്ക് കനാലിലേക്ക് മറിഞ്ഞ് പത്രവിതരണത്തിനു
പോയ യുവാവ് മരിച്ചു.
കൊല്ലകടവ് വല്യ കിഴക്കേ
ക്കേതിൽ രാഹുൽ (20) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചേ അഞ്ചു മണിയോടെയാണ് അപകടം.
കൊല്ലകടവ് ആഞ്ഞിലിച്ചുവട് പിഐപി കനാലിലേക്ക് മറിഞ്ഞാണ് അപകടം. . മദ്രസയിലേക്കു പോയ കുട്ടികളാണ് ബൈക്ക് കനാലിൽ കിടക്കുന്ന വിവരം സമീപത്തുള്ളവരെ അറിയിച്ചത്. അപ്പോഴേക്കും രാഹുൽ മരിച്ചിരുന്നു
ആറ്റിൽ കുളിക്കാനെത്തിയ ഭിന്നശേഷിക്കാരിയെ പാറയുടെ മറവിലെത്തിച്ച് പീഡിപ്പിച്ചു. പ്രതിക്ക് ജീവിതകാലം മുഴുവൻ തടവ്.
പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ 58 വയസ്സുകാരന് മൂന്ന് ജീവപര്യന്തം തടവും 5,35,000 രൂപ പിഴയും. ഇതുകൂടാതെ 12 വർഷം കഠിനതടവും വിധിച്ചിട്ടുണ്ട്.
ഇടുക്കി കൊന്ന ത്തടി ഇഞ്ചപ്പതാൽ നെല്ലിക്കുന്നേൽ കുമാർ എന്ന് വിളിക്കുന്ന ലെനിൻ കുമാറിനെയാണ് ഇടു ക്കി അതിവേഗകോടതി ജഡി ലൈജുമോൾ ഷെരീഫ് ശിക്ഷിച്ചത്. പ്രതി മരണംവരെ ജയിലിൽ കഴിയണമെന്നും വിധിയിലുണ്ട്.
2020-ലാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ വെള്ളമി ല്ലാത്തതിനാൽ പെൺകുട്ടിയും വീട്ടുകാരും ആറ്റിലാണ് അലക്കുകയും കുളിക്കുകയും ചെയ്തിരുന്നത്. ആറിന്റെ പരിസരത്തുള്ള പാറയുടെ മറവിൽവെച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.
അസ്വസ്ഥതമൂലം ആശുപത്രിയിൽ എത്തിച്ച പെൺകുട്ടിയെ ഡോക്ടർ പരിശോധിച്ചപ്പോഴാണ് ഗർഭിണിയാണെന്നറിയുന്നത്. ആശുപ ത്രി അധികൃതർ വിവരം പോലീസിൽ അറിയിച്ചു.
കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽ കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോടും കോടതി ശു പാർശചെയ്തു. 2020-ൽ ഇൻ സ്പെക്ടർ ആർ. കുമാറിൻ്റെ നേതൃത്വത്തിൽ വെള്ളത്തൂവൽ പോലീസാണ് കേസ് അന്വേഷിച്ചത്.
ലെയ്‌സൺ ഓഫീസർ പി.കെ. ആശ പ്രോസിക്യൂഷൻ നടപടികളിൽ സഹായിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കണ്ടത്തിങ്കരയിൽ ഹാജരായി.