web analytics

സിപിഎമ്മിൽ ഒരു ബോംബും വീഴാനില്ല…ബോംബെല്ലാം വീണുകൊണ്ടിരിക്കുന്നതും ഇനി വീഴാൻ പോകുന്നതും യുഡിഎഫിൽ

സിപിഎമ്മിൽ ഒരു ബോംബും വീഴാനില്ല…ബോംബെല്ലാം വീണുകൊണ്ടിരിക്കുന്നതും ഇനി വീഴാൻ പോകുന്നതും യുഡിഎഫിൽ

തൊടുപുഴ : സിപിഎം അധികം കളിക്കേണ്ട, കേരളം ഞെട്ടുന്ന വാർത്ത വരുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മുന്നറിയിപ്പിന് മറുപടിയുമായി എം വി ഗോവിന്ദൻ. സിപിഎമ്മിൽ ഒരു ബോംബും വീഴാനില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ബോംബെല്ലാം വീണുകൊണ്ടിരിക്കുന്നതും ഇനി വീഴാൻ പോകുന്നതും യുഡിഎഫിലും പ്രത്യേകിച്ച് കോൺഗ്രസിലുമാണ്. കെപിസിസി പ്രസിഡന്റ് താൽക്കാലികമായി പറഞ്ഞൊഴിഞ്ഞിരിക്കുകയാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.

കോൺഗ്രസിലെ പ്രതിസന്ധി

കോൺഗ്രസിന് ഇപ്പോൾ നേരിടുന്നത് രാഹുൽ മാങ്കൂട്ടത്തെ ചുറ്റിപ്പറ്റിയുള്ള പ്രതിസന്ധിയാണെന്നും, അതിനെ പാർട്ടി ഭയന്ന് കൈകാര്യം ചെയ്യുകയാണെന്നും ഗോവിന്ദൻ ആരോപിച്ചു. “കെപിസിസി പ്രസിഡന്റ് പല തവണയും രാജിവെപ്പിക്കുമെന്നാണ് പറഞ്ഞത്. എന്നാൽ, രാജി ആവശ്യപ്പെട്ടില്ല. കാരണം, രാഹുൽ മാങ്കൂട്ടം ശക്തമായ ഭീഷണി ഉയർത്തിയതാണ്. ‘ഞാൻ രാജിവെച്ചാൽ, പാർട്ടിയിലെ പലരുടെയും രഹസ്യങ്ങൾ പുറത്ത് പറയും’ എന്ന ഭീഷണിയുടെ പേരിലാണ് കോൺഗ്രസ് പിൻമാറിയത്,” ഗോവിന്ദൻ പറഞ്ഞു.

പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും 24 മണിക്കൂറും പറഞ്ഞത് രാജിവെപ്പിക്കുമെന്നാണ്. പക്ഷെ രാജി വെപ്പിക്കാൻ കൂട്ടാക്കുന്നില്ല. അതിനു കാരണം രാഹുൽ മാങ്കൂട്ടം അതിശക്തമായ ഭീഷണി ഉയർത്തിയതുമൂലമാണ്. ഞാൻ രാജിവെച്ചാൽ പലരുടെയും കഥയും പുറത്തു പറയുമെന്ന ഭീഷണിയെത്തുടർന്നാണ്, അവസാനം രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി വേണ്ടെന്ന് വെച്ചത്. കേസൊന്നുമില്ലെന്ന് പറഞ്ഞാൽ, പിന്നെ എന്തിനാണ് സസ്‌പെന്റ് ചെയ്തതെന്നും എം വി ഗോവിന്ദൻ ചോദിച്ചു.

സസ്‌പെൻഷൻ നടപടിയെ കുറിച്ച്

“കേസൊന്നുമില്ലെങ്കിൽ, എന്തിന് സസ്‌പെൻഷൻ? പുറത്തുവന്നത് സാധാരണ ആരോപണമല്ല, തെളിവുകളാണ്. നിരവധി സ്ത്രീകൾ തുറന്നുപറഞ്ഞിട്ടുണ്ട്. അതാണ് യഥാർത്ഥത്തിൽ ഗൗരവമുള്ളത്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് ഉന്നയിച്ച സിപിഎമ്മിനെതിരായ ആരോപണങ്ങളെ ഗോവിന്ദൻ നിരസിച്ചു. “സിപിഎമ്മിൽ ഞെട്ടിക്കുന്ന വാർത്ത ഒന്നും ഇല്ല. വന്നോട്ടെ, പാർട്ടിക്ക് ഭയമില്ല. മാധ്യമങ്ങളിൽ പറയുന്ന പോലെ ഒരു പ്രശ്നവുമില്ല. പതിറ്റാണ്ടുകൾക്ക് മുമ്പ് ഉണ്ടായ ആരോപണത്തിൽ എം.എൽ.എ മുകേഷിനെതിരെ കേസ് വന്നിരുന്നു. കോടതി വിധി വന്നാൽ അതനുസരിച്ച് നിലപാട് സ്വീകരിക്കുമെന്നും അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. അതിനാൽ സിപിഎമ്മിന് മറയ്ക്കാനൊന്നുമില്ല,” എന്നും അദ്ദേഹം പറഞ്ഞു.

ഉമാ തോമസിനെതിരായ ആക്രമണം

കോൺഗ്രസിലെ ആഭ്യന്തര സംഘർഷങ്ങളെ കുറിച്ചും ഗോവിന്ദൻ പരാമർശിച്ചു. “ഉമാ തോമസ് എംഎൽഎയ്‌ക്കെതിരെ നടക്കുന്ന സൈബർ ആക്രമണം, കോൺഗ്രസിലെ തന്നെ യുവ നേതാക്കളായ ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും അനുയായികളാണ് നടത്തുന്നത്. അതാണ് യാഥാർത്ഥ്യം,” എന്നും അദ്ദേഹം ആരോപിച്ചു. “നിരവധി സ്ത്രീകൾ തുറന്നുപറഞ്ഞിട്ടും, തെളിവുകൾ പുറത്ത് വന്നിട്ടും, ക്രിമിനൽ മനോഭാവമുള്ളതിനാലാണ് രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കാത്തത്. സാധാരണ സാഹചര്യത്തിൽ ഇത്തരമൊരു നേതാവ് ഏറെ മുമ്പേ രാജിവെച്ചേനെ. എന്നാൽ, ഭീഷണികളും വെളിപ്പെടുത്തലുകളുടെ ഭയവും കാരണം കോൺഗ്രസിന് തീരുമാനമെടുക്കാനാവുന്നില്ല,” എന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

കോൺഗ്രസിനുള്ളിലെ പ്രതിസന്ധിയെയാണ് സിപിഎം നേതാവ് തുറന്നുകാട്ടിയത്. പ്രതിപക്ഷ നേതാവിന്റെ മുന്നറിയിപ്പിനെതിരെ ശക്തമായ പ്രതികരണവുമായി എത്തിയ ഗോവിന്ദന്റെ പ്രസ്താവന, കേരള രാഷ്ട്രീയത്തിലെ CPM–Congress പോരാട്ടം കൂടുതൽ കടുപ്പിക്കുന്നതാണ്.
എന്നാൽ രാഹുൽ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ ഓരോ സ്ത്രീകളും വന്നു പറയുന്ന സ്ഥിതിയാണ്. അത് തെളിവാണ്. ആ തെളിവ് ആരു മൂടിവെക്കാൻ ശ്രമിച്ചാലും നടക്കില്ല. ഉമാ തോമസ് എംഎൽഎയ്‌ക്കെതിരെ സൈബർ ആക്രമണം നടത്തുന്നത് ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും അനുയായികളാണ്. വേറെയാരുമല്ല. ഓരോരുത്തരും വന്ന് വെളിപ്പെടുത്തലുകൾ നടത്തിയിട്ടും, ക്രിമിനൽ മനസ്സുള്ള ആളായതു കൊണ്ടുമാത്രമാണ് രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കാതിരിക്കുന്നത്. അതല്ലെങ്കിൽ രാജിവെക്കേണ്ട സമയം പണ്ടേ അതിക്രമിച്ചുവെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

ENGLISH SUMMARY:

CPM state secretary M.V. Govindan responded to opposition leader V.D. Satheesan’s warning, stating that no bomb will fall on CPM and that the real crisis is within Congress over the Rahul Mankootathil case.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

പണി തുടങ്ങി: തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർ: വാഗ്ദാനം പാലിച്ച് മൂന്നാം ദിവസം തന്നെ കർശന നടപടി

തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർതമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന്...

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട് മുഖ്യമന്ത്രിക്ക്

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട്...

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി: മൃതദേഹം ഒഴുകി വന്നത് വാട്ടർവേ അവന്യൂ ഭാഗത്തുനിന്നെന്ന് സൂചന

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിഎറണാകുളം ചമ്പക്കര കനാലിൽ ഇന്ന് പുലർച്ചെ...

വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ ദുരന്തം: ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു

ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു ബെംഗളൂരുവിൽ നിന്നും...

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി, പരാതിയുമായി ശ്രീലങ്കൻ സ്വദേശിനിയും ഭാര്യയും

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി വിവാഹിതനാണെന്ന വസ്തുത മറച്ചുവെച്ച്...

Related Articles

Popular Categories

spot_imgspot_img