വെടിക്കെട്ട് ദുരന്തത്തിന് പിന്നാലെ സഹായഹസ്തം നീട്ടി കല്യാണരാമൻ; ദുരിതബാധിതർക്കായി 5 ലക്ഷം രൂപ പ്രഖ്യാപിച്ചു
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായവുമായി കല്യാൺ ജ്വല്ലേഴ്സ് രംഗത്ത്. എം.ഡി ടി എസ് കല്യാണരാമന്‍ അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് അറിയിച്ചു.
തിരുവമ്പാടി ദേവസ്വം സെക്രട്ടറിയെ ധനസഹായം ഏൽപ്പിച്ചതായി കല്യാണരാമൻ വ്യക്തമാക്കി.
ഇതിനുമുമ്പ് എം.എ. യൂസഫലിയും ദുരന്തബാധിതർക്കായി സഹായം പ്രഖ്യാപിച്ചിരുന്നു. മരിച്ച 14 പേരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് ചികിത്സയ്ക്കായി 50,000 രൂപ വീതവുമാണ് അദ്ദേഹം പ്രഖ്യാപിച്ചത്.
ഐആർഎസ് ഉദ്യോഗസ്ഥന്റെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; മുൻ വീട്ടുജോലിക്കാരനായി തിരച്ചിൽ
സർക്കാർ സഹായം
സംസ്ഥാന മന്ത്രിസഭയും ദുരന്തബാധിതർക്കായി അടിയന്തിര ധനസഹായം പ്രഖ്യാപിച്ചു.
- മരിച്ചവരുടെ ആശ്രിതർക്കു 14 ലക്ഷം രൂപ
- 4 ലക്ഷം: സംസ്ഥാന ദുരന്ത പ്രതികരണ നിധി
- 10 ലക്ഷം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി
- പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ
അതോടൊപ്പം, പരിക്കേറ്റവരുടെ ചികിത്സാചെലവ് ആറുമാസത്തേക്ക് സർക്കാർ ഏറ്റെടുക്കുമെന്നും അറിയിച്ചു.
English Summary:
Kalyan Jewellers has announced financial aid of ₹5 lakh for the families of those who lost their lives in the Mundathikkode firecracker tragedy, extending support during a time of grief. The move comes as part of a wider wave of relief efforts, with businessman M.A. Yusuff Ali also offering assistance and the Kerala government announcing compensation and medical support for the victims. Together, these contributions aim to provide immediate financial relief and help affected families cope with the aftermath of the disaster.








