web analytics

‘ഞാൻ യുകെയിലെ ഡോക്ടർ ‘…. യുകെയിൽ വ്യത്യസ്തമായ തട്ടിപ്പിൽ കുടുങ്ങിയത് മലയാളികൾ ഉൾപ്പെടെ നിരവധിപ്പേർ…! സൂക്ഷിക്കുക:

യുകെയിൽ വ്യത്യസ്തമായ തട്ടിപ്പിൽ കുടുങ്ങിയത് മലയാളികൾ ഉൾപ്പെടെ നിരവധിപ്പേർ

യുകെയിൽ വ്യത്യസ്തമായ തട്ടിപ്പിൽ കുടുങ്ങിയത് മലയാളികൾ ഉൾപ്പെടെ നിരവധിപ്പേർ. ഡേറ്റിങ് ആപ്പുകളിൽ കൂടിയാണ് പുതിയ തട്ടിപ്പ് നടക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ ഡേറ്റിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങൾ തിരയുന്നവരുമായി ബന്ധം സ്ഥാപിച്ചാണ് തട്ടിപ്പ്. നാണക്കേട് ഭയന്ന് പലരും നഷ്ടം പൊലീസിനെ അറിയിക്കാറില്ല.

‘ഞാൻ യുകെയിലെ ഡോക്ടർ. എനിക്ക് ബന്ധുക്കളില്ല. സുഹൃത്താകുമോ’ എന്ന അഭ്യർഥനയുമായിട്ടാണ് ഈ തട്ടിപ്പ് തുടങ്ങുന്നത്.തട്ടിപ്പിൽ കുടുങ്ങി പണം നഷ്ടമാകുന്നത് ഒട്ടേറെപ്പേർക്കാണ്.

ദിവസങ്ങൾ നീളുന്ന ചാറ്റിങ്ങിനിടെ പിറന്നാൾ പോലുള്ള വിശേഷ ദിവസങ്ങൾ ചോദിച്ചറിയും. ആ ദിവസം സമ്മാനമായി അയയ്ക്കുന്ന ഡയമണ്ട് നെക്‌ലേസിന്റെ ഫോട്ടോ ഷെയർ ചെയ്യും.

നെക്‌ലേസ് വന്നിട്ടുണ്ടെന്നും ഇന്ത്യയിലെ നികുതിയടച്ചിട്ടില്ലെന്നും പറഞ്ഞ് കസ്റ്റംസിൽ നിന്നെന്ന മട്ടിൽ ഫോൺ വരുന്നതാണ് അടുത്ത ഘട്ടം.

യുകെയിലെ ഡോക്ടർ അയച്ച നെക്‌ലേസിന്റെ ഫോട്ടോ തന്നെ ഇവരും അയച്ചു തരുന്നതോടെ വിശ്വാസമാവും.
‘നികുതിയടച്ചോളു, ഉടൻ പണം തന്നേക്കാം’ എന്നായിരിക്കും യുകെയിലെ ഡോക്ടറുടെ മറുപടി.

പണം അവർ പറയുന്ന അക്കൗണ്ടിലേക്ക് കൈമാറുന്നതോടെ ഡേറ്റിങ് ആപ്പിലെ ഡോക്ടറും കസ്റ്റംസുകാരും പിന്നെ കാണാതാകും. നിരവധിപ്പേർക്കാണ് ഇത്തരത്തില്പനം നഷ്ടമായിരിക്കുന്നത്.

യുകെയിൽ എത്തുന്ന നേഴ്‌സുമാരെ ലക്ഷ്യമാക്കി പുതിയ തട്ടിപ്പ്…!

യുകെ മലയാളികള്‍ക്ക് എന്നും തലവേദനയാണ് തട്ടിപ്പുകാർ. തൊഴിൽ തട്ടിപ്പുകൾക്ക് പുറമേയാണ് അറിവില്ലായ്മയുടെ പേരിലും രാജ്യത്തിലെ നിയമങ്ങളുടെ പേരിലും ഒക്കെ പലവിധ തട്ടിപ്പുകള്‍ കാണാറുണ്ട്.

എന്നാൽ ഇപ്പോൾ യുകെയിൽ പുതുതായി ജോലിക്കെത്തുന്നആളുകളെ പ്രത്യേകിച്ച് നേഴ്‌സുമാരെ ലക്ഷ്യമിട്ട് പുതിയൊരു തട്ടിപ്പ് വ്യാപകമാകുന്നതായി മുന്നറിയിപ്പ്.

എന്‍എച്ച്എസ് വെയല്‍സ് ഇന്റര്‍നാഷണല്‍ റിക്രൂട്ടമെന്റിന്റെ സോഷൃല്‍മീഡിയ പ്ലാറ്റ്‌ഫോമീലൂടെ ആണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

വെയ്ല്‍സില്‍ പുതിയതായി എത്തിയ മലയാളി നഴ്‌സിനെ ലക്ഷ്യമാക്കി തട്ടിപ്പുകാര്‍ രംഗത്തെത്തി എന്ന വാർത്തായനിപ്പോയി ഇത്തരം ഒരു മുന്നറിയിപ്പ് നൽകാൻ കാരണം.

യുകെയിലെ എല്ലാ ഫോണുകളും സെപ്റ്റംബര്‍ ഏഴിന് ഉച്ചത്തിലുള്ള സൈറണ്‍ മുഴക്കുകയും വൈബ്രേറ്റ് ചെയ്യുകയും ചെയ്യും, പേടിക്കണ്ട, കാരണം ഇതാണ്…!

നഴ്‌സിനെ തേടി പോലീസില്‍ നിന്നാണെന്ന് അവകാശപ്പെട്ട് ഒരാള്‍ വിളിക്കുകയും അവരുടെ നാഷണല്‍ ഇന്‍ഷുറന്‍സ് (NI) നമ്പര്‍ അസാധുവാണെന്നും അവര്‍ക്ക് £1,000 പിഴ ഈടാക്കാന്‍ സാധ്യത യുണ്ടെന്നും അറിയിക്കുകയായിരുന്നു.

ഇത് വളരെ രഹസ്യാത്മകം ആണെന്നും ഒറ്റക്ക് ആണോ എന്ന് ഉറപ്പാക്കിയ ശേഷവുമാണ് തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശത്തില്‍ സംസാരിച്ച് തുടങ്ങുന്നത്.

കൂടാതെ ഡിബിഎസ് പരിശോധനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചുും ഇവര്‍ സംസാരിക്കുന്നുണ്ട്.


പിന്നീട് ഒറ്റക്ക് പോലീസ് ഉദ്യോഗസ്ഥര്‍ എന്ന് അവകാശപ്പെട്ടവരെ കാണാനായി പ്രത്യേക സ്ഥലം ഒരുക്കുകയാണ് ചെയ്യുന്നത്.

തട്ടിപ്പില്‍ വീഴ്ത്തുന്നവര്‍ മറ്റുള്ളവരുമായി ഇക്കാര്യം പങ്ക് വക്കുന്നത് തടയുന്നതടക്കം വ്യക്തികളെ ഒറ്റപ്പെടുത്തിയായിരിക്കും തട്ടിപ്പില്‍ വീഴ്ത്തുക.

കൂടാതെ പിഴയായി നല്‌കേണ്ട 1000 പൗണ്ടിന് പകരമായി ഗിഫ്റ്റ് കാര്‍ഡുകള്‍ വാങ്ങാനും നിര്‍ദ്ദേശിക്കും. ഇതിനായി സമ്മര്‍ദ്ദം ചെലുത്തുന്നതും തട്ടിപ്പിന്റെ രീതിയാണ്.

വെയ്ല്‍സില്‍ തട്ടിപ്പിന് ഇരയായ നഴ്‌സ് ആവട്ടെ സഹപ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം ഈ ഗിഫ്റ്റ് കാര്‍ഡ് വിശദാംശങ്ങള്‍ പങ്ക് വക്കാഞ്ഞതോടെ പണം നഷ്ടമാകാതെ ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം.

എടുക്കേണ്ട മുന്നറിയിപ്പുകൾ:

നിങ്ങള്‍ ഇത്തരം സംശയാസ്പദമായ കോളുകള്‍ വന്നാല്‍ ഉടന്‍ തന്നെ കട്ട് ചെയ്യുക. രഹസ്യ സന്ദേശങ്ങള്‍ ആണെന്ന് പറഞ്ഞാല്‍ അവ സഹപ്രവര്‍ത്തകനോടോ സുഹൃത്തുക്കളുമായോ പങ്ക് വക്കാന്‍ ശ്രമിക്കുക.

എന്തെങ്കിലും സംശയാസ്പദമായ പ്രവര്‍ത്തനം നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടാല്‍ നിങ്ങള്‍ക്ക് 101 നോണ്‍-എമര്‍ജന്‍സി നമ്പര്‍ ഉപയോഗിച്ച് നിങ്ങളുടെ ലോക്കല്‍ പോലീസിനെ അറിയിക്കാവുന്നതുമാണ്.

പോലീസില്‍ നിന്നും ഒരിക്കലും സമ്മാനകാര്‍ഡുകള്‍ ഉപയോഗിച്ച് പിഴ അടക്കാനായി പണം ആവശ്യപ്പെടുകയില്ല. കൂടാതെ ഒരു കാര്‍ പാര്‍ക്കിലോ സമാനമായ സ്ഥലത്തോ കണ്ടുമുട്ടാന്‍ പോലിസ് ഒരിക്കലും നിങ്ങളോട് ആവശ്യപ്പെടില്ല എന്ന് മനസിലാക്കുക.

നിയമപരമായ അല്ലെങ്കില്‍ കുടിയേറ്റ പ്രശ്‌നങ്ങള്‍ നിങ്ങള്‍ ഒറ്റയ്ക്ക് കൈകാര്യം ചെയ്യാതെ മറ്റാരുടെയങ്കിലും സഹായത്തോടെ മാത്രം ചെയ്യുക.

Summary:
In the UK, many people, including Malayalis, have fallen victim to a new type of scam operating through dating apps.



spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി, പരാതിയുമായി ശ്രീലങ്കൻ സ്വദേശിനിയും ഭാര്യയും

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി വിവാഹിതനാണെന്ന വസ്തുത മറച്ചുവെച്ച്...

വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ ദുരന്തം: ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു

ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു ബെംഗളൂരുവിൽ നിന്നും...

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട് മുഖ്യമന്ത്രിക്ക്

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട്...

പണി തുടങ്ങി: തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർ: വാഗ്ദാനം പാലിച്ച് മൂന്നാം ദിവസം തന്നെ കർശന നടപടി

തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർതമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന്...

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി: മൃതദേഹം ഒഴുകി വന്നത് വാട്ടർവേ അവന്യൂ ഭാഗത്തുനിന്നെന്ന് സൂചന

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിഎറണാകുളം ചമ്പക്കര കനാലിൽ ഇന്ന് പുലർച്ചെ...

Related Articles

Popular Categories

spot_imgspot_img