ട്രിവാൻഡ്രം ക്ലബിന് മുന്നിലെ അപകടം; കാർ ഓടിച്ചത് മണിയൻപിള്ള രാജു തന്നെയെന്ന് സ്ഥിരീകരണം
തിരുവനന്തപുരം: തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബിന് മുന്നിൽ നടന്ന റോഡ് അപകടത്തിൽ കാർ ഓടിച്ചത് താനാണെന്ന് നടൻ മണിയൻപിള്ള രാജു വ്യക്തമാക്കി.
ഒരു ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
ലേണേഴ്‌സ് ലൈസൻസ്; സുപ്രധാന മാറ്റം
നിർത്താതെ പോയത് ഭയം കൊണ്ടെന്ന് നടൻ
ബൈക്ക് പിന്നിൽ നിന്ന് അതിവേഗത്തിൽ ഇടിച്ചതോടെയാണ് അപകടമുണ്ടായതെന്നും, ഭയം മൂലമാണ് വാഹനം നിർത്താതെ പോയതെന്നും മണിയൻപിള്ള രാജു പ്രതികരിച്ചു.
ഇന്ന് പൊലീസ് സ്റ്റേഷനിലെത്തി വിശദീകരണം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
മദ്യപിച്ചിരുന്നില്ലെന്ന് വിശദീകരണം
അപകടസമയത്ത് മദ്യപിച്ചിരുന്നില്ലെന്നും നടൻ വ്യക്തമാക്കി. സംഭവത്തിൽ രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു.
ബൈക്ക് യാത്രക്കാർക്ക് സാരമായ പരിക്ക്
അപകടത്തിൽ ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണക്കും സൂരജിനുമാണ് പരിക്കേറ്റത്. നിവേദിതിന് കാലുകൾ ഒടിഞ്ഞതായും, സൂരജിന് നട്ടെല്ലിന് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
ഒരാൾ കിംസ് ആശുപത്രിയിലും മറ്റൊാൾ എസ് മെഡിസിറ്റി ആശുപത്രിയിലും ചികിത്സയിലാണ്.
പോലീസ് അന്വേഷണം തുടരുന്നു
ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം നടന്നത്. ‘KL 01 CJ 04’ നമ്പർ കാറാണ് ഇടിച്ചത്. രജിസ്ട്രേഷൻ രേഖയിൽ വാഹന ഉടമ സുധീർകുമാർ രാജു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്
രാത്രി തന്നെ പൊലീസ് നടന്റെ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
English Summary:
Actor Maniyanpilla Raju has admitted that he was driving the car involved in an accident near the Trivandrum Club in Thiruvananthapuram. He said a bike hit his vehicle from behind at high speed and claimed he drove away out of fear. Raju also stated that he was not under the influence of alcohol and will appear at the police station to explain the incident. Two bike riders suffered serious injuries and are undergoing treatment at private hospitals.









