മലയാളി യുവതി ട്രെയിനിൽ നിന്ന് വീണു മരിച്ചു
ചെന്നൈ: കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെ മലയാളി യുവതി ട്രെയിനിൽ നിന്നു വീണു മരിച്ചു. മലപ്പുറം ശുകപുരം കാരാട്ട് സദാനന്ദന്റെയും ശ്രീകലയുടെയും മകൾ രോഷ്നിയാണു (30) മരിച്ചത്.
തിരുവനന്തപുരം–ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ വെച്ചാണ് അപകടമുണ്ടായത്. ഭർത്താവ് രാജേഷിനും മകൾ ഋതുലക്ഷ്മിക്കുമൊപ്പം ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.
ട്രെയിൻ ജോലാർപെട്ടിനു സമീപം എത്തിയപ്പോൾ ശുചിമുറിയിലേക്കു പോയ രോഷ്നി ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. തുടർന്ന് രാജേഷ് കാട്പാടി റെയിൽവേ സ്റ്റേഷനിൽ പരാതി നൽകിയതിനു പിന്നാലെ അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിനൊടുവിൽ വാണിയമ്പാടിക്കു സമീപം പുത്തുക്കോവിലിൽ റെയിൽ പാളത്തിൽ നിന്ന് രോഷ്‌നിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ജിമ്മിൽ നേരത്തെ എത്തി, വ്യായാമത്തിനിടെ കുഴഞ്ഞു വീണു; കൊച്ചിയിൽ യുവാവിന് ദാരുണാന്ത്യം
കൊച്ചി: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് രാജ് (42) ആണ് ഇന്നു രാവിലെ 5.30ന് ജിമ്മില്‍ കുഴഞ്ഞുവീണു മരിച്ചത്. മുളന്തുരുത്തി പാലസ് സ്‌ക്വയറിലുള്ള ജിമ്മില്‍ സംഭവ സമയത്ത് ആരുമുണ്ടായിരുന്നില്ല.
ഇടയ്ക്കിടെ വ്യായാമം ചെയ്യാന്‍ ജിമ്മിലെത്തിയിരുന്ന ആളായിരുന്നു രാജ്. സാധാരണയായി രാവിലെ 6 മണിയോടെയാണ് ജിമ്മില്‍ എത്താറുള്ളത്. എന്നാല്‍ മറ്റാവശ്യങ്ങള്‍ ഉള്ളതിനാല്‍ ഇന്നു രാവിലെ 5 മണിയോടെ എത്തി ജിം തുറന്ന് വ്യായാമം തുടങ്ങി. 5.26ന് കുഴഞ്ഞു വീഴുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
ഇതിനു മുന്‍പ് നെഞ്ചില്‍ കൈകള്‍ അമര്‍ത്തിക്കൊണ്ട് ഏതാനും സെക്കന്റുകള്‍ നടക്കുന്നതും ഇരിക്കുന്നതും സിസിടിവിയിൽ കാണാം. ഒരു മിനിറ്റോളം ഇരുന്ന ശേഷം താഴേക്കു കുഴഞ്ഞു വീഴുകയായിരുന്നു.
20 മിനിറ്റോളം തറയില്‍ കിടന്ന രാജിനെ 5.45ന് ജിമ്മിലെത്തിയവരാണ് കാണുന്നത്. ഉടന്‍ സിപിആര്‍ നല്‍കി ആരക്കുന്നത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
രാജിന്റെ വീട്ടില്‍ നിന്ന് ജിമ്മിലേക്ക് ഒന്നര കിലോമീറ്ററോളം ദൂരം മാത്രമേയുള്ളൂ. ചാലപ്പുറം ഏബ്രഹാമിന്റെയും (തമ്പി) ഗ്രേസിയുടെയും മകനാണ്. ഭാര്യ ലിജി വിദേശത്ത് നഴ്‌സായി ജോലി ചെയ്യുന്നു. മുളന്തുരുത്തിയില്‍ രാജ് നേരത്തെ മെഡിക്കല്‍ സ്റ്റോര്‍ നടത്തിയിരുന്നു.
മാലിന്യക്കുഴിയിൽ വീണു; മൂന്നുപേർക്ക് ദാരുണാന്ത്യം
മലപ്പുറം: അരീക്കോട് സമീപം കോഴിമാലിന്യ സംസ്‌കരണ പ്ലാന്റിനകത്തെ മാലിന്യക്കുഴിയിൽ വീണു മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ മരണപ്പെട്ടു.
വടക്കുംമുറി കളപ്പാറയിലെ കോഴിമാലിന്യ സംസ്കരണ യൂണിറ്റിലാണ് സംഭവം ബുധനാഴ്ച രാവിലെ പതിനൊന്നു മണിയോടെയുണ്ടായത്.
മാനേജർ വിളിച്ചപ്പോഴാണ് തൊഴിലാളികൾ പ്രതികരിക്കാത്തത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അസമിലെ തമുല്‍പൂര്‍ സ്വദേശി ഹിതേഷ് ശരണിയ് (46), ഗോയല്‍പുര സ്വദേശിയായ സമദ് അലി (20), ബിഹാര്‍ സ്വദേശിയും പ്ലാന്റിലെ മെക്കാനിക്കുമായ വികാസ് കുമാര്‍ (29) എന്നിവരാണ് മരിച്ചത്.
അനുഗ്രഹ ഹാച്ചറി പൗള്‍ട്രി ഫാംറെന്‍ഡറി യൂണിറ്റിലെ കെമിക്കൽ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഹിതേഷ് ആദ്യം അകത്തു കയറിയതായിരുന്നു.
Summary: A 30-year-old Malayali woman, Roshni from Malappuram, tragically died after falling from a moving train while traveling with her family. The incident occurred on the Thiruvananthapuram–Chennai Superfast Express.









