കുവൈത്തിൽ റോഡുകളിൽ കർശന നിരീക്ഷണം; 44 പേർ തടങ്കലിൽ, 10 കുട്ടികൾ ജുവനൈൽ കോടതിയിൽ
കുവൈത്ത് സിറ്റി: റോഡുകളിലെ അശ്രദ്ധയോടുള്ള ഡ്രൈവിംഗും നിയമലംഘനങ്ങളും തടയാൻ കുവൈത്ത് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് രാജ്യവ്യാപകമായി പ്രത്യേക പരിശോധന നടത്തി.
319 നിയമലംഘനങ്ങൾ രേഖപ്പെടുത്തി
പരിശോധനയിൽ 319 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി. വിവിധ കുറ്റങ്ങൾക്കായി 80 വാഹനങ്ങളും മോട്ടോർസൈക്കിളുകളും പിടിച്ചെടുത്തു.
ലൈസൻസില്ലാതെ ഡ്രൈവിംഗ്; 10 കുട്ടികൾ പിടിയിൽ
ലൈസൻസില്ലാതെ വാഹനം ഓടിച്ച 10 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറി.
നിയമലംഘകരോട് വിട്ടുവീഴ്ചയില്ലെന്ന് അധികൃതർ അറിയിച്ചു.
44 പേർ മുൻകരുതൽ തടങ്കലിൽ
ഗുരുതര നിയമലംഘനങ്ങൾ നടത്തിയ 44 പേരെ മുൻകരുതൽ തടങ്കലിലാക്കി. കൂടാതെ പോലീസ് തിരയുന്ന 7 പേരെയും 3 വാഹനങ്ങളെയും പരിശോധനയിൽ പിടികൂടി.
ഓഫീഷ്യൽ ഐഡി രേഖകളില്ലാത്ത ഒരാളെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
പൊതുജനങ്ങൾക്ക് ഹെൽപ്ലൈൻ
റോഡ് സുരക്ഷ വർധിപ്പിക്കാൻ പൊതുജന സഹകരണം അഭ്യർത്ഥിച്ച് ട്രാഫിക് വകുപ്പ്, നിയമലംഘനങ്ങൾ കണ്ടാൽ 112 എന്ന നമ്പറിൽ വിളിക്കാനോ 99324092 എന്ന വാട്‌സ്ആപ്പ് നമ്പറിൽ മെസ്സേജ് അയക്കാനോ ‘കോൺടാക്റ്റ്’ പ്ലാറ്റ്‌ഫോം വഴി അറിയിക്കാനോ നിർദ്ദേശിച്ചു.
English Summary:
Kuwait’s Traffic Department intensified inspections across the country to curb reckless driving and violations. Officials recorded 319 traffic offences and seized 80 vehicles and motorcycles. Authorities also referred 10 minors to juvenile prosecution for driving without licences and detained 44 individuals for serious violations. Police further apprehended seven wanted persons and three vehicles during the operation.









