ഇറങ്ങാൻ വൈകിയെന്ന് പറഞ്ഞ് വയോധികനെ മർദിച്ചു; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസ്
തിരുവനന്തപുരം: സ്റ്റോപ്പിൽ ഇറങ്ങാൻ വൈകിയെന്നാരോപിച്ച് വയോധികനെ മർദിച്ച കേസിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. വട്ടപ്പാറ സ്വദേശിയായ ഭദ്രനാണ് പരാതി നൽകിയിരിക്കുന്നത്.
കിഴക്കേകോട്ടയിൽ നിന്ന് കുറ്റിയാണിയിലേക്ക് പോകുന്ന ബസിലാണ് സംഭവം. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ ബസിൽ കയറിയ ഭദ്രൻ ഇറങ്ങേണ്ട സ്റ്റോപ്പിൽ നിന്ന് അകലെയാണ് ബസ് നിർത്തിയതെന്ന് പറയുന്നു.
കോട്ടയം ഉദയനാപുരത്ത് വീണ്ടും പക്ഷിപ്പനി; 1 കിമീ പരിധിയിൽ പക്ഷികളെ നശിപ്പിക്കും
ഇറങ്ങാൻ വൈകിയെന്ന കാരണത്താൽ ഡ്രൈവർ ചീത്തവിളിച്ച് കമ്പിപോലുള്ള വസ്തു കൊണ്ട് തലയ്ക്ക് അടിച്ചുവെന്നാണ് പരാതി. തുടർന്ന് ബസിൽ നിന്ന് തള്ളിയിട്ടതായും ആരോപിക്കുന്നു.
പരിക്കേറ്റ ഭദ്രൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
ഭദ്രന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വട്ടപ്പാറ പൊലീസ് കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
English Summary:
A KSRTC bus driver in Kerala has been booked for allegedly assaulting an elderly passenger and pushing him out of the bus following a dispute over getting down at a stop. According to the complaint, the driver verbally abused the man, hit him on the head with an object, and then forced him off the bus. The injured passenger later sought medical treatment, and police have registered a case and launched an investigation into the incident.








