അധികൃതരുടെ അനാസ്ഥ; പഞ്ചായത്ത് അംഗങ്ങൾ തന്നെ പൊട്ടിയ പൈപ്പ് ശരിയാക്കി, കുടിവെള്ളം പുനഃസ്ഥാപിച്ചു
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ദിവസങ്ങളോളം കുടിവെള്ളം കിട്ടാതെ ജനങ്ങൾ വലഞ്ഞപ്പോൾ, ഒടുവിൽ പഞ്ചായത്ത് അംഗങ്ങൾ തന്നെ പ്രശ്നപരിഹാരത്തിന് രംഗത്തെത്തി.
കരാറുകാരനെ ബന്ധപ്പെടാൻ ശ്രമം; ഫലം കണ്ടില്ല
കൊടിയത്തൂർ–മാട്ടുമുറി റോഡിൽ പൊതുമരാമത്ത് വകുപ്പിന്റെ കലുങ്ക് നിർമാണത്തിനിടെ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടുകയായിരുന്നു.
നിരവധി തവണ വാട്ടർ അതോറിറ്റിയുടെ കരാറുകാരനെ ബന്ധപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്ന് പഞ്ചായത്ത് അധികൃതർ ആരോപിച്ചു.
നിരവധി പ്രദേശങ്ങൾ കുടിവെള്ളമില്ലാതെ
മാട്ടുമുറി, പന്നിക്കോട്, താന്നിക്കൽ തൊടി, കട്ടിരിച്ചാൽ, മാവായി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ വാട്ടർ അതോറിറ്റിയുടെ വെള്ളം മാത്രം ആശ്രയിച്ചാണ് കഴിയുന്നത്.
പൈപ്പ് പൊട്ടിയതോടെ ഇവർ ദിവസങ്ങളോളം കടുത്ത ദുരിതത്തിലായി.
ജനപ്രതിനിധികൾ തന്നെ പ്ലംബർമാർ
പഞ്ചായത്ത് പ്രസിഡന്റ് ടി. കവിത, വൈസ് പ്രസിഡന്റ് സുജ ടോം, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ അഹമ്മദ്കുട്ടി പൂളത്തൊടി എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്തംഗങ്ങളായ ടി.പി. ഷറഫുദ്ധീൻ, മുഹമ്മദ് യൂസഫ് എന്നിവർ പ്ലംബിംഗ് ഉപകരണങ്ങളുമായി എത്തി. റോഡിലെ മണ്ണ് നീക്കി ചോർച്ച അടച്ചു.
കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചു
പ്രശ്നം പരിഹരിച്ചതോടെ കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചു. അധികൃതർ അനാസ്ഥ കാട്ടിയെന്ന വിമർശനങ്ങൾക്കിടെ ജനപ്രതിനിധികളുടെ ഇടപെടൽ ശ്രദ്ധേയമാകുന്നു.
പുറത്താക്കിയ വിദ്യാർഥികളെ തിരിച്ചെടുത്തില്ല; ആലുവ യു.സി കോളേജിൽ പ്രിൻസിപ്പലിന് നേരെ കരി ഓയിൽ പ്രയോഗം
English Summary:
Residents in parts of Kodenchery, Kozhikode, faced days of water shortage after a Kerala Water Authority pipeline burst during culvert construction work. Despite repeated attempts, the contractor failed to fix the issue. Eventually, local panchayat members stepped in, repaired the leak themselves, and restored drinking water supply to the affected areas.









