ആളൊഴിഞ്ഞ പുരയിടത്തിൽ മനുഷ്യാസ്ഥികളും തലയോട്ടികളും; ദുരൂഹത നീങ്ങി, മെഡിക്കൽ പഠനാവശ്യത്തിനുള്ളവയെന്ന് പോലീസ്
കോവളം പൂങ്കുളം ആനക്കുഴി റോഡിലെ ആളൊഴിഞ്ഞ പുരയിടത്തിൽ തലയോട്ടികളും മനുഷ്യാസ്ഥികളും കണ്ടെത്തിയ സംഭവം ആദ്യം വലിയ ആശങ്കയുണ്ടാക്കി.
പ്ലാസ്റ്റിക് കവറിൽ കണ്ടെത്തിയത്
വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ തൈക്കാട് സ്വദേശിയുടെ പുരയിടത്തിൽ പ്ലാസ്റ്റിക് കവറിനുള്ളിലും സമീപത്തുമായി തലയോട്ടികളും കാലിന്റെയും വാരിയെല്ലുകളുടെയും അസ്ഥികളും കണ്ടെത്തുകയായിരുന്നു.
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് വിദ്യാർത്ഥി പുറത്തേക്ക് തെറിച്ചുവീണു; ഒഴിവായത് വൻ ദുരന്തം
പോലീസ്, ഫൊറൻസിക് സംഘം പരിശോധന
സംഭവവിവരം ലഭിച്ചതോടെ തിരുവല്ലം പോലീസ് സ്ഥലത്തെത്തി. ഫൊറൻസിക്, വിരലടയാള വിദഗ്ധർ ഉൾപ്പെടെ പരിശോധന നടത്തി.
തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി ഫൊറൻസിക് പരിശോധനയും നടത്തി.
മെഡിക്കൽ വിദ്യാർത്ഥിയുടെ പഠനാവശ്യത്തിനുള്ള അസ്ഥികൾ
അന്വേഷണത്തിൽ ദുരൂഹതയില്ലെന്ന് തെളിഞ്ഞു. സമീപത്ത് താമസിക്കുന്ന തൃശൂർ മെഡിക്കൽ കോളേജിലെ പി.ജി വിദ്യാർത്ഥിനി അഷ്‌നയുടെ പഠന ആവശ്യത്തിനായി ലഭിച്ചിരുന്ന അസ്ഥികളാണ് ഇവയെന്ന് പോലീസ് കണ്ടെത്തി.
ജോലിക്കാരൻ പുറത്തേക്കെറിഞ്ഞത്
വീടിന്റെ ടെറസിൽ സൂക്ഷിച്ചിരുന്ന അസ്ഥികൾ വീടുവൃത്തിയാക്കാനെത്തിയ ജോലിക്കാരൻ സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ കൊണ്ടിട്ട് ഉപേക്ഷിച്ചതായും എസ്.എച്ച്.ഒ ജെ. പ്രദീപ് വ്യക്തമാക്കി.
കേസ് രജിസ്റ്റർ ചെയ്തു
സംഭവത്തിൽ തിരുവല്ലം പോലീസ് കേസെടുത്തിരുന്നു. എന്നാൽ പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതയില്ലെന്ന് സ്ഥിരീകരിച്ചു.
വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു, സംഭവം കരമനയിൽ
English Summary:
Human skulls and bones found in a vacant plot in Poongulam, Kovalam, initially caused panic. However, police later confirmed there was no foul play. The remains belonged to a postgraduate medical student who had received them for academic study. A domestic worker had reportedly discarded the bones from the terrace into the nearby plot during cleaning. Forensic examination confirmed the findings, and police have clarified the matter.









