വനിതാ ബൂത്ത് ഏജന്റുമാർക്കെതിരെ അക്രമണ ആരോപണം; നായ്ക്കുരണ പൊടി പ്രയോഗമെന്ന് കോണ്‍ഗ്രസ്സിന്‍റെ പരാതി
കണ്ണൂർ: തിരഞ്ഞെടുപ്പ് ദിവസത്തിൽ വനിതാ ബൂത്ത് ഏജന്റുമാർക്കെതിരെ ആക്രമണം നടന്നുവെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്.
പേരാവൂരിലും കാസർകോട് ഉദിനൂരിലും നായ്ക്കുരണ പൊടി പ്രയോഗിച്ചെന്ന പരാതിയാണ് ഉയർന്നത്.
പേരാവൂരിലെ മുഴക്കുന്ന് യു.പി സ്കൂളിലെ യുഡിഎഫ് ഏജന്റായ സജിതാ മോഹന്റെ ദേഹത്തേക്ക് നായ്ക്കുരണ പൊടി വിതറിയതായാണ് ആരോപണം. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർത്ഥി രംഗത്തെത്തി.
ദുബായ് മുനിസിപ്പാലിറ്റി സേവനങ്ങൾക്ക് ഇനി ലുലു എക്സ്ചേഞ്ച് വഴിയും പേയ്മെന്റ്
ഉദിനൂരിലും സമാന പരാതി
കാസർകോട് ഉദിനൂരിലെ ബൂത്ത് 154-ലും വനിതാ ഏജന്റ് സമാന ആരോപണം ഉന്നയിച്ചു. കള്ളവോട്ട് ചോദ്യം ചെയ്തതിനിടെയാണ് ആക്രമണമെന്നാണ് യുഡിഎഫിന്റെ ആരോപണം.
തളിപ്പറമ്പിൽ ബിജെപി ബൂത്ത് ഏജന്റിനെ സിപിഎം പ്രവർത്തകർ മർദിച്ചതായും പരാതി ഉയർന്നു.
അതേസമയം പയ്യന്നൂരിൽ വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന് സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണൻ ആരോപിച്ചു.
കള്ളവോട്ട് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇത് രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാണെന്നും എൽഡിഎഫ് സ്ഥാനാർത്ഥി മധുസൂദനൻ പറഞ്ഞു.
ആരോപണങ്ങൾ നിഷേധിച്ച അദ്ദേഹം ഇത്തരം വാർത്തകൾ നാടിന്റെ പ്രതിച്ഛായയെ ബാധിക്കുന്നതാണെന്നും പ്രതികരിച്ചു.
English Summary:
Allegations of attacks on women booth agents and incidents of fake voting have sparked a political controversy in Kerala during the election process. Opposition parties have claimed that their booth agents were targeted and intimidated, including reports of powder being used in attacks, while also raising concerns over large-scale bogus voting. Meanwhile, rival parties have denied the allegations and accused the opposition of spreading misinformation. As both sides trade claims and counterclaims, the incidents have intensified tensions and drawn attention to poll-day conduct across several regions.








