web analytics

ടോട്ടൽ ലോസ് വണ്ടികൾ തട്ടിക്കൂട്ടി പുത്തൻ പോലെയാക്കും; മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ ഞെട്ടിക്കുന്നത്; ആരുവിചാരിച്ചാലും തടയാൻ പറ്റാത്ത മാഫിയ

ടോട്ടൽ ലോസ് വണ്ടികൾ തട്ടിക്കൂട്ടി പുത്തൻ പോലെയാക്കും; മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ ഞെട്ടിക്കുന്നത്; ആരുവിചാരിച്ചാലും തടയാൻ പറ്റാത്ത മാഫിയ

തിരുവനന്തപുരം: അപകടത്തിൽ പൂർണമായി തകരുന്ന വാഹനങ്ങളെ അറ്റകുറ്റപ്പണി നടത്തി സെക്കൻഡ് ഹാൻഡ് വാഹനങ്ങളായി വിൽക്കുന്ന സംഘങ്ങൾ സംസ്ഥാനത്ത് സജീവമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ.

ചില ഇൻഷ്വറൻസ് കമ്പനികളിലെ ജീവനക്കാരും ഇടനിലക്കാരും തമ്മിലുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലെന്നാണ് സൂചന.

അപകടത്തിൽ നന്നാക്കാൻ കഴിയാത്ത വിധം തകർന്ന വാഹനങ്ങൾ ‘ടോട്ടൽ ലോസ്’ ആയി കണക്കാക്കി ഇൻഷ്വറൻസ് നഷ്ടപരിഹാരം അനുവദിക്കുമ്പോൾ അവയുടെ രജിസ്‌ട്രേഷൻ നിർബന്ധമായും റദ്ദാക്കണം എന്നതാണ് നിലവിലെ വ്യവസ്ഥ.

എന്നാൽ, പല കേസുകളിലും രജിസ്‌ട്രേഷൻ റദ്ദാക്കാതെ തന്നെ നഷ്ടപരിഹാരം അനുവദിക്കുകയും, തുടർന്ന് വാഹനങ്ങൾ ഇടനിലക്കാർ ഏറ്റെടുത്ത് അറ്റകുറ്റപ്പണി നടത്തി വീണ്ടും വിപണിയിലെത്തിക്കുകയും ചെയ്യുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇൻഷ്വറൻസ് തുകയുടെ 75 ശതമാനത്തിലധികം അറ്റകുറ്റപ്പണിക്ക് വേണ്ടിവന്നാൽ വാഹനം ടോട്ടൽ ലോസ് ആയി കണക്കാക്കണം. അത്തരത്തിൽ മുഴുവൻ ഇൻഷ്വറൻസ് തുകയും നൽകുകയും വാഹനം ഇൻഷ്വറൻസ് കമ്പനി ഏറ്റെടുക്കുകയും വേണം.

എന്നാൽ രജിസ്‌ട്രേഷൻ റദ്ദാക്കിയാൽ വാഹനത്തിന് ആക്രിവില മാത്രമേ ലഭിക്കൂ എന്നതിനാൽ, ഉടമകളുമായി ധാരണയുണ്ടാക്കി രജിസ്‌ട്രേഷൻ നിലനിർത്തുന്ന രീതിയാണ് പലപ്പോഴും സ്വീകരിക്കുന്നത്. ഇതുവഴി അപകടവിവരം മറച്ചുവെച്ച് വാഹനങ്ങൾ വീണ്ടും വിൽക്കപ്പെടുന്നു.

2024-ൽ ഇൻഷ്വറൻസ് റെഗുലേറ്ററി അതോറിറ്റി നൽകിയ നിർദ്ദേശങ്ങൾ ചില ഇൻഷ്വറൻസ് കമ്പനികൾ പാലിക്കുന്നില്ലെന്നും മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

അപകടത്തിൽ തകർന്ന സ്വകാര്യവാഹനങ്ങൾ വീണ്ടും ഉപയോഗിക്കണമെങ്കിൽ നിർബന്ധമായും പൊളിക്കണം എന്ന വ്യവസ്ഥ മോട്ടോർ വാഹന നിയമത്തിൽ ഇല്ലെന്നതാണ് തട്ടിപ്പുകാർ ദുരുപയോഗം ചെയ്യുന്നത്.

അപകടത്തിൽപ്പെട്ട വാഹനങ്ങൾ ഉപേക്ഷിക്കുമ്പോൾ ഉടമകൾ സ്വമേധയാ രജിസ്‌ട്രേഷൻ റദ്ദാക്കി കൈമാറിയാൽ ഇത്തരം തട്ടിപ്പുകൾ തടയാൻ സാധിക്കുമെന്നും, അതിന്റെ പേരിൽ ഇൻഷ്വറൻസ് തുക കുറയ്ക്കാൻ കമ്പനികൾക്ക് നിയമപരമായി കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.

English Summary

Authorities have uncovered a racket in Kerala where severely accident-damaged vehicles declared as total loss are illegally repaired and sold as second-hand vehicles. The scam allegedly involves insurance company staff and middlemen, who bypass mandatory registration cancellation. Legal loopholes in vehicle scrapping rules are being exploited, raising serious road safety concerns.

Illegal resale of accident-totalled vehicles exposed in Kerala

Kerala, Motor Vehicles Department, Insurance Scam, Total Loss Vehicles, Road Safety, Second Hand Vehicles, Registration Fraud

spot_imgspot_img
spot_imgspot_img

Latest news

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

പാമ്പുകടിക്ക് കേരളത്തിന്റെ സ്വന്തം മരുന്ന്; പദ്ധതി ‘ഫയലിൽ’ തന്നെ; കേന്ദ്രാനുമതി കാത്ത് സംസ്ഥാനം

പാമ്പുകടിക്ക് കേരളത്തിന്റെ സ്വന്തം മരുന്ന്; പദ്ധതി 'ഫയലിൽ' തന്നെ; കേന്ദ്രാനുമതി കാത്ത്...

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

Other news

Related Articles

Popular Categories

spot_imgspot_img