നഗരത്തിൽ അടുത്തിടെ നടന്ന മോഷണക്കേസുകളിൽ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ചത് നരബലിയെക്കുറിച്ചുള്ള വിവരങ്ങൾ. ലഭിച്ച സംഭവത്തിൽ വീടിനുള്ളിൽ പുതുതായി കോൺക്രീറ്റ് ചെയ്ത ഭാഗം മാന്തി പരിശോധിക്കാൻ പോലീസ്. റവന്യു ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരിക്കും പരിശോധന.
പ്രതികൾ രണ്ടു പേരെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചു മുടിയതായാണ് വിവരം. കേസിലെ പ്രതി വിഷ്ണു വിജയൻ്റെ (29) പിതാവ് വിജയനെ കുഴിച്ചിട്ടത് വീടിൻ്റെ തറ മാന്തി. വിഷ്ണുവിൻ്റെ സഹോദരിയ്ക്കുണ്ടായ നവജാത ശിശുവിനെയും കൊന്ന് കുഴിച്ചിട്ടു. ദുർമന്ത്രവാദത്തിൻ്റെയും ആഭിചാര ക്രിയകളുടെയും തെളിവുകൾ വീട്ടിൽ നിന്നും പോലീസ് കണ്ടെത്തി.
കട്ടപ്പന സാഗര ജങ്ങ്ഷനിലുള്ള വിഷ്ണുവിൻ്റെ പഴയ വീട്ടിലാണ് നവജാത ശിശുവിനെ കൊന്ന് കുഴിച്ചിട്ടത്.
വിഷ്ണുവിൻ്റെ സുഹൃത്തും മന്ത്രവാദത്തിന് നേതൃത്വവും നൽകിയ നിതീഷ് (31) ന് വിഷ്ണുവിൻ്റെ സഹോദരിയിൽ ഉണ്ടായ കുട്ടിയെയാണ് കൊന്നത്. ഗന്ധർവന് കൊടുക്കാൻ എന്ന പേരിലാണ് കുട്ടിയെ അമ്മയുടെ പക്കൽ നിന്ന് വാങ്ങിക്കൊണ്ട് പോയത്.
ശനിയാഴ്ചയാണ് നഗരത്തിലെ വർക്ക് ഷോപ്പിൽ മോഷണം നടത്തിയ രണ്ട് യുവാക്കളെ കട്ടപ്പന പേലീസ് കസ്റ്റഡിയിലെടുത്തത്. പുലർച്ചെ ഒരു യാത്ര കഴിഞ്ഞ് യാദൃശ്ചികമായി വർക്ക് ഷോപ്പിന് സമീപത്ത് എത്തിയ വർക്ക് ഷോപ്പ് ഉടമയുടെ മകൻ ഇവർ സാധനങ്ങൾ മോഷ്ടിക്കുന്നത് കണ്ട് രണ്ടുപേരെയും ആക്രമിച്ച് കീഴടക്കുകയായിരുന്നു.
കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്‌ണു വിജയൻ (27). മോഷണ സമയത്ത് വിഷിണുവിന്റെ സഹായിയായി പുറത്തുണ്ടായിരുന്ന കൂടെയുണ്ടായിരുന്ന പുത്തൻപുരയിക്കൽ രാജേഷ് എന്ന് വിളിക്കുന്ന നിതീഷ് (31) എന്നിവരാണ് അന്ന് അറസ്റ്റിലായത്. തുടർന്നാണ് നരബലിയുടെ വാർത്ത പുറത്ത് വരുന്നത്. സംഭവത്തെ തുടർന്ന് കാഞ്ചിയാറിലെ പ്രതികളുടെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തി . എന്നാൽ കേസന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസ് സ്ഥിരീകരിച്ചിട്ടില്ല.