ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ മറികടന്ന് ഹൈപ്പർ സോണിക് മിസൈൽ ഉപയോഗിച്ച് യെമനിലെ ഹൂതി വിമതർ ആക്രമണം നടത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഇസ്രയേൽ ആക്രമണത്തിൽ ഹൂതികളുടെ നിയന്ത്രണത്തിലുള്ള തുറമുഖങ്ങൾ തകർന്നിരുന്നു. Houthi hypersonic missile attack on Israel.
ഇതിനു മറുപടിയായാണ് മിസൈൽ ആക്രമണം. രണ്ടായിരം കിലോമീറ്റർ സഞ്ചരിച്ച് ഇസ്രയേലിൽ പതിച്ച മിസൈൽ വെടിവെച്ചിടാനായില്ലെന്നത് ശ്രദ്ധേയമാണ്.
ഇറാൻ ഹൂതികൾക്ക് നൽകിയ ശബ്ദാദിവേഗമുള്ള മിസൈലുകളാണ് പതിച്ചത് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേൽ തലസ്ഥാനത്ത് പതിച്ച മിസൈൽ ആക്രമണത്തിൽ ഒരുപാട് ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഉണ്ടായതായി റിപ്പോർട്ടില്ല.
നിലവിൽ റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങൾക്കാണ് ഹൈപ്പർസോണിക് മിസൈലുകൾ ഉള്ളത്. ശബ്ദത്തിന്റെ പല മടങ്ങ് വേഗതയുള്ള മിസൈലുകൾ തടയാൻ കഴിയില്ല എന്നത് സൈനികമായി മുന്നിൽ നിൽക്കുന്ന രാജ്യങ്ങളെപ്പോലും ആശങ്കയിലാഴ്ത്തുന്ന കാര്യമാണ്.