പത്താം ക്ലാസ് വിദ്യാർഥിക്ക് പീഡനം; വീട്ടമ്മയ്ക്ക് 54 വർഷം തടവ്
ചെന്നൈയിൽ പത്താംക്ലാസിൽ പഠി ക്കുന്ന ആൺകുട്ടിയെ തട്ടിക്കൊ ണ്ടുപോയി ലൈംഗികമായി പീ ഡിപ്പിച്ചെന്ന കേസിൽ അങ്കണവാടി ജീവനക്കാരിക്ക് തിരുച്ചിറ പ്പള്ളിയിലെ മഹിളാ കോടതി 54 വർഷം തടവുശിക്ഷ.
പീ ഡനത്തിനിരയായ ബാലന് ആറു ലക്ഷം രൂപ നഷ്ടപരിഹാരം നൽ കാൻ സർക്കാരിനോട് കോടതി നിർദേശിച്ചു.
തിരുവാരൂർ ജില്ലയിലെ എളവ ഞ്ചേരിയിൽ 2021-ലാണ് കേസിനാസ്പദമായ സംഭവം.
അങ്കണവാടിയിൽ പാചകക്കാരിയായി ജോലി ചെയ്യുകയായിരുന്ന ലളിതയാണ് (38) പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ടത്.
ഭർത്താവിനും മകൾക്കുമൊപ്പം കഴിയുകയായിരുന്ന ലളിത പ്രദേശവാസിയായ ബാലനുമായി അടുപ്പത്തിലാവു കയായിരുന്നു. ബന്ധം വേർപിരിക്കാൻവേണ്ടി ബാലനെ വീട്ടു കാർ ബന്ധുവീട്ടിലേക്ക് അയച്ചു.
അവിടെനിന്ന് അവനെ കാണാതായപ്പോൾ പോലീസിൽ പരാതി നൽകി. പോലീസിന്റെ അന്വേഷ ണത്തിൽ വേളാങ്കണ്ണിയിൽവെച്ച് ലളിതയെയും ബാലനെയും കണ്ടെത്തി.
ഊട്ടിയിലും മറ്റുചില സ്ഥലങ്ങളിലും ഇവർ താമസിച്ചിരുന്നതായി പോലീസ് പറയുന്നു. പ്രായപൂർത്തിയാവാത്ത ബാലനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതി ന് ലളിതയ്ക്കെതിരേ പോലീസ് കുറ്റം ചുമത്തി.
തിരുച്ചിറപ്പള്ളിയിലെ പ്രത്യേക കോടതിയിൽ നടന്ന വിചാരണയിൽ പോക്സോയിലെ രണ്ടു വകുപ്പുകൾ പ്രകാ രം 20 വർഷം വീതവും തട്ടിക്കൊണ്ടുപോയത് ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് വിവിധ വകുപ്പുകളിലായി 14 വർഷവും തടവുശി ക്ഷ വിധിച്ചു. തടവ് ഒരുമിച്ചനുഭവിച്ചാൽ മതി.









