web analytics

റാന്തൽവിളക്കിന്റെ ചുവട്ടിലിരുന്ന് പഠിച്ച് പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം; അന്നു മുതൽ ഇന്നുവരെ പഠനത്തിലായാലും ജോലിക്കായാലും ആദ്യ റാങ്കുകളിൽ വിജയലക്ഷ്മിയെ തോൽപ്പിക്കാൻ ആർക്കുമായിട്ടില്ല

കൊച്ചി: റാന്തൽവിളക്കിന്റെ ചുവട്ടിലിരുന്ന് പഠിച്ച് 2001ൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 518 മാർക്ക് നേടിയതു മുതൽ തുടങ്ങിയതാണ് വിജയലക്ഷ്മിയുടെ ജൈത്രയാത്ര. അന്നു മുതൽ ഇന്നുവരെ പഠനത്തിലായാലും ജോലിക്കായാലും ആദ്യ റാങ്കുകളിൽ വിജയലക്ഷ്മി ഉണ്ടാവും. മുപ്പത്തിയേഴാം വയസിലും അതിൽ മാറ്റമില്ല.അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അടുത്തിടെ പി.എസ്.സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ അതിലുണ്ട് നാലാം സ്ഥാനം.

ബി.എ ഒന്നാം റാങ്ക് (2006)​എം.എ ഒന്നാം റാങ്ക് (2008)​ബി.എഡ്,​ സെറ്റ്,​ നെറ്റ്,​ എം.ഫിൽ.പി.എച്ച്.ഡി പുരോഗമിക്കുന്നു.പി.എസ്.സി റാങ്കുകൾ5-ാം റാങ്ക് (2009)​:പാർട്ട് ടൈം യു.പിസ്കൂൾ അദ്ധ്യാപിക1-ാം റാങ്ക് (2011)​:യു.പി സ്കൂൾഅദ്ധ്യാപിക1-ാം റാങ്ക് (2015)​:ഹൈസ്കൂൾഅദ്ധ്യാപിക19-ാം റാങ്ക് (2019)​:ഹയർ സെക്കൻഡറിഅദ്ധ്യാപിക 4-ാം റാങ്ക് (2024)​.

ക്ഷീര കർഷകരായി ഉപജീവനം നടത്തിയിരുന്ന തൃശൂർ ചുള്ളിപ്പറമ്പിൽ പരേതനായ ഗോപാലന്റെയും രാധയുടെയും മകൾ നിശ്ചയദാർഢ്യവും കഠിനാദ്ധ്വാനവും കൊണ്ട് പരിമിതികൾ മറികടക്കുകയായിരുന്നു.
പ്ലസ്ടുവിന് സയൻസ് ഗ്രൂപ്പെടുത്തെങ്കിലും ഉപരിപഠനത്തിന് സംസ്കൃതം ആണ് തിരഞ്ഞെടുത്തത്. ബി.എയ്ക്കും എം.എയ്ക്കും ഒന്നാം റാങ്ക്. ബി.എഡിനുശേഷം എം.ഫില്ലും നേടി.ജോലിക്കുള്ള മത്സര പരീക്ഷകളിലും മുന്നിൽത്തന്നെ.2011ൽ യു.പി സ്കൂൾ ടീച്ചർ പരീക്ഷയിൽ ഒന്നാംറാങ്കായിരുന്നു.

വിവാഹ ശേഷം ആദ്യത്തെ കുഞ്ഞു ജനിച്ചുകഴിഞ്ഞാണ് പട്ടണക്കാട് ഗവ. സ്കൂളിൽ ഫുൾടൈം യു.പി.സ്കൂൾ ടീച്ചറായി നിയമനം കിട്ടിയത്. ഇതിനിടയിലും സെറ്റ്, നെറ്റ് യോഗ്യതകളും നേടി. 2015ൽ ഹൈസ്കൂൾ ടീച്ചർ പരീക്ഷയിലും ഒന്നാംറാങ്ക്. നിയമനം ചെറുതുരുത്തി സ്കൂളിൽ. രണ്ടാമത്തെ കുട്ടി പിറന്നെങ്കിലും പഠനം അവസാനിപ്പിച്ചില്ല. ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റിയിൽ പാർട്ട് ടൈമായി പി.എച്ച്ഡിക്ക് ചേർന്നു. ഇതിനിടയിൽ ഹയർ സെക്കൻഡറി ടീച്ചറായി മുല്ലശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെത്തി. ചോറ്റാനിക്കര സ്വദേശിയും ഗാനരചയിതാവും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമായ പി.ബി. സനീഷാണ് ഭർത്താവ്.ഗൗരിനന്ദനയും വേദശ്രീയുമാണ് മക്കൾ. അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള അഡ്വൈസ് മെമ്മോയും പ്രതീക്ഷിച്ചിരിക്കുകയാണ് വിജയലക്ഷ്മി.

spot_imgspot_img
spot_imgspot_img

Latest news

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

Other news

ഐപിഎൽ: കൊൽക്കത്തയ്ക്ക് വീണ്ടും തോൽവി; ഗില്ലിന്റെ തകർപ്പൻ ഇന്നിങ്സിൽ ഗുജറാത്തിന് ജയം

ഐപിഎൽ: കൊൽക്കത്തയ്ക്ക് വീണ്ടും തോൽവി; ഗില്ലിന്റെ തകർപ്പൻ ഇന്നിങ്സിൽ ഗുജറാത്തിന് ജയം അഹമ്മദാബാദ്:...

നഴ്‌സുമാരുടെ സമരം: പണിമുടക്ക് വിലക്ക് പിൻവലിച്ചു; അച്ചടക്ക നടപടിക്ക് അനുമതി

നഴ്‌സുമാരുടെ സമരം: പണിമുടക്ക് വിലക്ക് പിൻവലിച്ചു; അച്ചടക്ക നടപടിക്ക് അനുമതി കൊച്ചി: സംസ്ഥാനത്തെ...

നഴ്സിങ് സമരം: നടപടിയെടുക്കാൻ മാനേജ്മെന്റുകൾക്ക് കോടതി അനുമതി

കൊച്ചി: കേരളത്തിലെ ആരോഗ്യ മേഖലയെ പിടിച്ചുലച്ച സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരത്തിൽ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

എൽ.പി.ജിക്ക് പകരമോ എഥനോൾ? വാണിജ്യ പാചകത്തിനായി പുതിയ മാർഗം ആലോചനയിൽ

എൽ.പി.ജിക്ക് പകരമോ എഥനോൾ? വാണിജ്യ പാചകത്തിനായി പുതിയ മാർഗം ആലോചനയിൽ ന്യൂഡൽഹി: പശ്ചിമേഷ്യയിലെ...

Related Articles

Popular Categories

spot_imgspot_img