web analytics

വീട് മുഴുവൻ അരിച്ച് പെറുക്കിയിട്ടും കള്ളന് ഒന്നും കിട്ടിയില്ല; ഒടുവിൽ ഒരു ഓംലറ്റ് അടിച്ച് സ്ഥലം വിട്ടു

വീട് മുഴുവൻ അരിച്ച് പെറുക്കിയിട്ടും കള്ളന് ഒന്നും കിട്ടിയില്ല; ഒടുവിൽ ഒരു ഓംലറ്റ് അടിച്ച് സ്ഥലം വിട്ടു

ഗുരുവായൂര്‍: ഗുരുവായൂരിൽ രണ്ട് വീടുകളിൽ മോഷണശ്രമം നടന്നെങ്കിലും വിലപിടിപ്പുള്ളതൊന്നും നഷ്ടമായില്ല. വാതിൽ പൊളിച്ച് അകത്ത് കയറിയ മോഷ്ടാവിന് ഒടുവിൽ ലഭിച്ചത് ഒരു ഓംലറ്റ് മാത്രമായിരുന്നു.

ശനിയാഴ്ച രാത്രിയിലാണ് സംഭവം. ഗുരുവായൂര്‍ നഗരസഭയിലെ ചൂല്‍പ്പുറം എം.ജെ. റോഡിലുള്ള വീടുകളിലാണ് മോഷണശ്രമം നടന്നത്.

ഗള്‍ഫിലുള്ള മാറോക്കി മിനി ടോമിയുടെ വീട്ടിലാണ് മോഷ്ടാവ് ആദ്യം കയറിയത്. കോട്ടപ്പടി പെരുന്നാളുമായി ബന്ധപ്പെട്ട് വീട്ടുകാർ പുറത്തുപോയതിനാൽ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു.

ഫ്യൂസ് ഊരി മാറ്റിയ ശേഷം അടുക്കള വാതിൽ പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് അലമാരകളെല്ലാം തുറന്ന് പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചില്ല.

ഇതോടെയാണ് അടുക്കളയിൽ ഉണ്ടായിരുന്ന മൂന്ന് മുട്ട ഉപയോഗിച്ച് ഓംലറ്റ് ഉണ്ടാക്കി കഴിച്ചത്. ഒരു പ്ലേറ്റിൽ പപ്പായ മുറിച്ചുവച്ചതായും കണ്ടെത്തി.

തുടർന്ന് ഏകദേശം 300 മീറ്റർ അകലെയുള്ള വലിയപുരക്കൽ വിബിനന്റെ വീട്ടിലേക്കാണ് മോഷ്ടാവ് കടന്നത്. ഗള്‍ഫിലുള്ള വിബിനന്റെ ഭാര്യ സജിത ബന്ധുവീട്ടിലായതിനാൽ വീട് അടച്ചിട്ടിരുന്നു.

മുൻവശത്തെ വാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്.

എന്നാൽ, സി.സി.ടി.വി അലർട്ട് മൊബൈലിൽ ലഭിച്ചതോടെ വിബിനൻ ഉടൻ ഭാര്യയെ വിവരമറിയിക്കുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു. രാത്രി 12.30ഓടെ വീട്ടുകാർ സ്ഥലത്തെത്തുമ്പോഴേക്കും ഗുരുവായൂര്‍ പൊലീസും എത്തി.

വീടിന്റെ ഉമ്മറത്ത് വാതിൽ പൊളിക്കാൻ ഉപയോഗിച്ച കമ്പിപ്പാരയും വെട്ടുകത്തിയും കണ്ടെത്തി. വീട്ടിൽ നിന്നും ഒന്നും നഷ്ടമായിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായി.

മുഖം മൂടിയും ഗ്ലൗസും ധരിച്ച മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, കോട്ടയം ആനിച്ചുവട്ടിലും പരിസരപ്രദേശങ്ങളിലും മോഷണങ്ങൾ വർധിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ രാത്രി തെങ്ങുംപറമ്പിലെ സിറിയക്കിന്റെ വീട്ടിൽ അടുക്കളവാതിൽ തകർത്ത മോഷ്ടാവ് സ്വർണ്ണാഭരണങ്ങളും പണവും കവർന്നു.

സമീപകാലത്ത് ആലഞ്ചേരിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

English Summary

An attempted burglary was reported at two houses in Guruvayur, but no valuables were stolen. In one house, the burglar broke in, found nothing valuable, and ended up cooking and eating an omelette before leaving. Police have launched an investigation after collecting CCTV footage. Meanwhile, theft incidents are reportedly increasing in parts of Kottayam, where gold and cash were stolen from a house, prompting a detailed police probe.

guruvayur-burglary-attempt-omelette-only-loot

Guruvayur, Burglary Attempt, Kerala Crime News, CCTV Footage, Kottayam Theft, Police Investigation

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

കെണികൾക്കൊടുവിൽ ജോർജുകുട്ടിയുടെ ആ ‘കടുംകൈ’: തിയേറ്ററുകളെ പിടിച്ചുകുലുക്കി ‘ദൃശ്യം 3’; റിവ്യൂ

കെണികൾക്കൊടുവിൽ ജോർജുകുട്ടിയുടെ ആ ‘കടുംകൈ’: തിയേറ്ററുകളെ പിടിച്ചുകുലുക്കി ‘ദൃശ്യം 3’; റിവ്യൂ മലയാള...

വില കുറയുമോ? വലക്കണ്ണികളിൽ കുടുങ്ങി വലിയ മത്തികൾ! കിലോയ്ക്ക് 200 രൂപ; കേരള തീരത്തെ മത്തി ചാകരയുടെ വിശേഷങ്ങൾ

വില കുറയുമോ? വലക്കണ്ണികളിൽ കുടുങ്ങി വലിയ മത്തികൾ! കിലോയ്ക്ക് 200 രൂപ; കേരള തീരത്തെ...

Related Articles

Popular Categories

spot_imgspot_img