‘ഉള്ളിൽ വിജിലൻസ്’ എന്ന് അറിയില്ല; കൈക്കൂലി വാങ്ങാൻ കൈ നീട്ടിയ ഇൻസ്‌പെക്ടർ കുടുങ്ങി
പാലക്കാട്: ജിഎസ്ടി എൻഫോഴ്‌സ്മെന്റ് ഇൻസ്‌പെക്ടർ മൂന്ന് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘത്തിന്റെ പിടിയിലായി.
കെ. സുമൻ (53) എന്ന ഉദ്യോഗസ്ഥനെയാണ് കുരുടിക്കാട് വെച്ച് വേഷം മാറിയെത്തിയ വിജിലൻസ് സംഘം കയ്യോടെ പിടികൂടിയത്.
മഹാമാഘ ഉത്സവം:വമ്പൻ പ്രഖ്യാപനവുമായി റെയിൽവേ; വാരണാസിയിൽ നിന്നും ഋഷികേശിൽ നിന്നും സ്‌പെഷൽ ട്രെയിനുകൾ
പരിശോധനയുടെ പേരിൽ ഭീഷണി
ആക്രി സാധനങ്ങൾ കൊണ്ടുപോകുന്ന ചരക്കുവാഹനങ്ങൾ തടഞ്ഞ് പരിശോധന നടത്തി പിടിച്ചിടുകയും പിന്നീട് വിട്ടയക്കുന്നതിനായി വലിയ തുക കൈക്കൂലി ആവശ്യപ്പെടുകയും ചെയ്യുന്നതായിരുന്നു പ്രതിയുടെ രീതിയെന്ന് വിജിലൻസ് വ്യക്തമാക്കി.
പുതുശ്ശേരി ബൈപ്പാസ് കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ അനധികൃത പ്രവർത്തനങ്ങൾ.
മാസങ്ങളായി നിരീക്ഷണത്തിൽ
കൈക്കൂലി ആവശ്യപ്പെടുന്നതായി തുടർച്ചയായി പരാതികൾ ലഭിച്ചതിനെ തുടർന്ന് കെ. സുമനെ മാസങ്ങളായി വിജിലൻസ് നിരീക്ഷിച്ചു വരികയായിരുന്നു.
ഇതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥർ വേഷം മാറി എത്തി ഇടപാട് ഉറപ്പാക്കി പ്രതിയെ വലയിലാക്കിയത്.
വീട്ടിൽ റെയ്ഡ്, റിമാൻഡ് നടപടി
പിടിയിലായതിന് പിന്നാലെ സുമന്റെ പുതുശ്ശേരി ജവഹർ നഗറിലെ വീട്ടിലും വിജിലൻസ് സംഘം വിശദമായ പരിശോധന നടത്തി.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
English Summary:
An enforcement inspector with the GST (Goods and Services Tax) department was arrested by the Vigilance and Anti-Corruption Bureau in Palakkad while allegedly accepting a bribe of ₹3 lakh. The accused reportedly stopped scrap-laden lorries, seized the vehicles during inspections, and demanded money to release them. Vigilance officials, who had kept the inspector under surveillance for months following complaints, laid a trap and caught him red-handed. Further searches were conducted at his residence, and legal proceedings are underway.









