കൊച്ചി: ഫെമ നിയമലംഘനം നടത്തിയെന്ന കേസിൽ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലനെ എൻഫോഴ്സ്മെൻറ് വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഗോപാലന്റെ മൊഴിയെടുക്കുന്നത്.
ഗോകുലം ഗോപാലൻറെ ഉടമസ്ഥതയിലുളള ചിട്ടി സ്ഥാപനം വഴി അറുനൂറ് കോടിയോളം രൂപയുടെ വിദേശ നാണയ വിനിമയച്ചട്ടങ്ങളുടെ ലംഘനം നടന്നെന്നാണ് ആക്ഷേപം. ഗോകുലത്തിന്റെ ചെന്നൈയിലെ കേന്ദ്ര ഓഫീസിൽ നിന്ന് ഒന്നരക്കോടി രൂപയും പിടിച്ചെടുത്തിരുന്നു.
കഴിഞ്ഞ ദിവസം ചെന്നൈയിൽ വച്ച് പ്രാഥമിക മൊഴിയെടുക്കലും പൂർത്തിയായി. ഇതിന്റെ തുടർച്ചയായാണ് കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ഗോപാലനെ ചോദ്യം ചെയ്യുന്നത്.
- Spacious Play Area – Large enough for two children to play together comfortably
- Durable 190T Polyester – Tear-resistant, breathable & long-lasting, ensuring hours of fun.
- Quick & Easy Assembly – No tools required! Just insert the sturdy pipes, and it’s ready to use
പരിശോധനയുമായി ബന്ധപ്പെട്ട് ഗോകുലം ഗ്രൂപ്പിലെ കൂടുതൽ വിവരങ്ങൾ ഇഡി വാർത്താക്കുറിപ്പിലൂടെ പുറത്തുവിട്ടിരുന്നു. ഗോകുലം ഗ്രൂപ്പ് ആർബിഐ, ഫെമ ചട്ടങ്ങൾ ലംഘിച്ചതായി ഇഡി പറയുന്നു. ഗോകുലം ചട്ടം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചു. 592.54 കോടി രൂപ വിദേശ ഫണ്ട് സ്വീകരിച്ചതായാണ് ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചത്.
ഗോകുലം 370.80 കോടി രൂപ പണമായും 220.74 കോടി രൂപ ചെക്കായും ആണ് സ്വീകരിച്ചിരിക്കുന്നത്. വിദേശത്തേക്ക് ചട്ടം ലംഘിച്ച് പണം കൈമാറുകയും ചെയ്തു. പിടിച്ചെടുത്ത രേഖകളിൽ പരിശോധന തുടരുന്നതായും ഇഡി അറിയിച്ചിരുന്നു.
ഗോകുലം ഗോപാലൻറെ വീടുകളിലും സ്ഥാപനങ്ങളിലും ഇഡി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. പുലർച്ചെ മൂന്നുമണിയോടെയാണ് ചെന്നെയിലും കോഴിക്കോട്ടുമടക്കം അഞ്ചിടങ്ങളിൽ പരിശോധന തുടങ്ങിയത്.
ചെന്നെയിലെ ഓഫീസ്, വീട് കോഴിക്കോട്ടെ കോർപറേറ്റ് ഓഫീസ്, ഗോകുലം മാൾ എന്നിവിടങ്ങളിലെല്ലാം റെയ്ഡ് നടത്തി. പി എം എൽ എ ലംഘനം , വിദേശ നാണയ വിനമയ ചട്ടങ്ങളുടെ ലംഘനം തുടങ്ങിയയുടെ പേരിലായിരുന്നു ഇഡി പരിശോധന.









