കൽപറ്റ: മാനിനെ കറിവെച്ചു കഴിച്ച സംഭവത്തിൽ നാലുപേർ വനംവകുപ്പിന്റെ പിടിയിൽ. വയനാട് സുൽത്താൻ ബത്തേരിയിലാണ് സംഭവം. നൂൽപുഴ സ്വദേശി സുനിൽ, സന്തോഷ്, രാധാകൃഷ്ണൻ, ശിവരാമൻ എന്നിവരെയാണ് വനംവകുപ്പ് പിടികൂടിയത്.
തോട്ടാമൂല വന മേഖലയിൽ ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ മാനിനെ നാലംഗസംഘം കറിവെച്ച് കഴിക്കുകയായിരുന്നു. സംഭവത്തിൽ വനംവകുപ്പ് കേസെടുത്തു.
തോരാമഴയ്ക്ക് ആശ്വാസമായേക്കും; സംസ്ഥാനത്ത് നാളെ യെല്ലോ അലർട്ട് മാത്രം
രുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായി തുടരുന്ന മഴക്ക് നാളെ മുതൽ നേരിയ ശമനമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ ഒരിടത്തും റെഡ്, ഓറഞ്ച് അലർട്ടില്ല. എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
അതി തീവ്രമഴക്ക് നേരിയ ശമനമുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രത മുന്നറിയിപ്പിൽ മാറ്റം വന്നത്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ റെഡ് അലർട്ട് ആണ്.
കേരള തീരത്ത് കാറ്റിൻ്റെ ശക്തി ഇന്ന് വൈകിട്ട് മുതൽ കുറയുമെന്നും നാളെ സാധാരണ തോതിലുള്ള മഴയും തൊട്ടടുത്ത ദിവസങ്ങളിൽ മഴയുടെ ശക്തി ഗണ്യമായും കുറയുമെന്ന് കാലാവസ്ഥ വിദഗ്ധർ വ്യക്തമാക്കി.
സംസ്ഥാനത്ത് ഇതുവരെ റെക്കോഡ് മഴയാണ് ലഭിച്ചത്. മെയ് ഒന്നു മുതൽ 30 വരെ 111 ശതമാനം അധികമഴ കേരളത്തിൽ പെയ്തു. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 314 ശതമാനം അധികമഴയാണ് കണ്ണൂരിൽ ലഭിച്ചത്. 184 ശതമാനം അധികമഴ ലഭിച്ച കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്.