web analytics

നാല് ബോട്ടിൽ ആന്റിക്വിറ്റി വിസ്കി നാലായിരം രൂപക്ക്, അതും മിലിട്ടറി സാധനം; കാർ വാഷിംഗ് സെന്ററിൽവച്ച് പരിചയപ്പെട്ട പട്ടാളക്കാരന്റെ ലുക്കുള്ള യുവാവ് പണവുമായി മുങ്ങി; ട്രൂകോളറിൽ പേര് ‘താങ്ക്യൂ”; കൊച്ചിയിൽ നടന്ന രസകരമായ തട്ടിപ്പ്

കൊച്ചി: ഇടപ്പള്ളിയിലെ കാർ വാഷിംഗ് സെന്ററിൽവച്ച് പരിചയപ്പെട്ട പട്ടാളക്കാരന്റെ ലുക്കുള്ള യുവാവിനെ പരിചയപ്പെട്ടത്. പട്ടാളക്കഥകളും കുടുംബവിശേഷങ്ങളും ചറപറാ വിളമ്പിയ യുവാവ് പെട്ടെന്ന് തന്നെ ശ്രദ്ധപിടിച്ചുപറ്റി. അൽപസ്വൽപം അടിക്കുന്ന ആളാണെന്ന് മനസിലായപ്പോൾ സംഭാഷണം പെട്ടെന്നുതന്നെ മിലിട്ടറി ക്വാട്ടയിലേക്കെത്തി. തന്റെ പക്കൽ നാല് ബോട്ടിൽ ആന്റിക്വിറ്റി വിസ്കിയുണ്ടെന്നും നാലായിരംരൂപ മതിയെന്നും പറഞ്ഞപ്പോൾ ശിവദാസിന്റെ മനസിൽ ലഡുപൊട്ടി. വില പകുതിയേ വരൂ. പോരാത്തതിന് മിലിട്ടറി ക്വാട്ടയും.

നേവൽബേസിന് സമീപത്തെ നേവൽ ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്ന കഠാരിബാഗിലെ കൂട്ടുകാരന്റെ വീട്ടിലാണ് ഇവയെന്നും പിറ്റേന്ന് രാവിലെ ഒരുമിച്ചുപോയി എടുക്കാമെന്നുമായിരുന്നു കഥാനായകന്റെ മറുപടി. രാവിലെതന്നെ വിളിവന്നു. പാലാരിവട്ടത്തുവച്ച് സന്ധിച്ചു. പാലാരിവട്ടം ബൈപ്പാസ് ജംഗ്ഷനിൽ കഥാനായകൻ യമഹ ബൈക്കുവച്ച് ശിവദാസിനൊപ്പം തീവെയിലിൽ നേവൽബേസിലേക്ക് യാത്ര തുടങ്ങി.

കഠാരിബാഗിന് മുന്നിൽ വച്ച് അതിനുള്ളിലെ ഓഫീസിൽ ജോലിചെയ്യുന്ന ഭാര്യയ്ക്കെന്ന പേരിൽ ഓട്ടോറിക്ഷയും കഥാനായകൻ വിളിച്ച് അകത്തേക്കുവിട്ടു. ഒരു കിലോമീറ്ററോളം ഉള്ളിലേക്ക് സഞ്ചരിച്ച് കൂട്ടുകാരന്റെ ക്വാർട്ടേഴ്സെന്ന് പറഞ്ഞ് ഒരു കെട്ടിടത്തിന് സമീപം ബൈക്ക് നിറുത്തിച്ച് 4000രൂപയും വാങ്ങി ആൾ അകത്തേക്ക് പോയി. കുറച്ചുകഴിഞ്ഞു ഫോൺവിളിച്ചു നോക്കിയപ്പോൾ സ്വിച്ച് ഓഫ്. അപ്പോഴാണ് പണിപാളിയെന്ന സംശയം തോന്നിയത്. ഹരിദാസ് ഉടനെ പാലാരിവട്ടത്തേക്ക് തിരിച്ചു. ബൈപ്പാസ് ജംഗ്ഷനിൽ പാർക്കുചെയ്ത കഥാനായകന്റെ ബൈക്കും അപ്രത്യക്ഷം. ട്രൂകോളർ ആപ്പിൽ ആളെ തിരിച്ചറിയാൻ വിളിച്ചപ്പോഴാണ് അടുത്തകോമഡി, സ്ക്രീനിൽ തെളിയുന്ന പേര് ‘താങ്ക്യൂ.”

പണം പോയതിലല്ല, നാണംകെട്ട തട്ടിപ്പിൽപ്പെട്ട കാര്യമോർത്ത് മനസ് തകർന്നിരിക്കുമ്പോഴാണ് ഉറ്റ സുഹൃത്തിന്റെ ഉപദേശം. വിടരുതവനെ, പൊലീസിൽ പരാതിപ്പെടണം. ഫോൺനമ്പറും വണ്ടിനമ്പറും കൈയിലുണ്ടല്ലോ. പാതിമനസോടെ എളമക്കര പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ അതിലും വലിയ കോമഡി. നാലായിരം രൂപയുടെ കേസുമായിവരാൻ നാണമില്ലേയെന്നായിരുന്നു വാതിൽക്കൽനിന്ന സിവിൽ പൊലീസുകാരന്റെ ചോദ്യം. അതും മദ്യത്തട്ടിപ്പിന്. ലക്ഷങ്ങളുടെ തട്ടിപ്പ് നോക്കാൻ നേരമില്ല, അപ്പോഴാണ് നാലായിരമെന്ന് അയാളുടെ ആത്മഗതവും. കുനിഞ്ഞ തലയുമായി ഹരിദാസ് വീട്ടിലേക്ക് മടങ്ങി.

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

വാതിലിൽ വൈദ്യുതി കണക്ട് ചെയ്ത് ക്രൂരത; മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം; വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു; മീറ്ററിൽ നിന്ന് നേരിട്ട് കണക്ഷൻ

മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത്...

Related Articles

Popular Categories

spot_imgspot_img