ഇടുക്കി മൈലാടുംപാറയിൽ പ്രവർത്തിക്കുന്ന കേന്ദ്ര ഏലം ഗവേഷണ കേന്ദ്രത്തിന്റെ ഇരുമ്പുവേലി മോഷ്ടിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. നെടുങ്കണ്ടം ചവറമെട്ട് റോഡരി കത്ത് വീട്ടിൽ സജീർ (47), മൈനർസിറ്റി നെടുംപള്ളി യിൽ ബിനീഷ് (30), പച്ചടി കരിക്കാട്ടൂർ വീട്ടിൽ കിരൺ (33), മൈനർസിറ്റി ചെരുവിളപുത്തൻവീട്ടിൽ ദിലീപ് (38) എന്നിവരാണ് അറസ്റ്റിലായത്.
കാറിൽ എത്തിയ സംഘം കുമളി-പൂപ്പാറ റോഡിൽ ഏലം ഗവേഷണകേന്ദ്രത്തിന്റെ അതിർത്തിയിൽ സ്ഥാപിച്ചിരുന്ന പതിനൊന്നു ഇരുമ്പ് കേഡറുകൾ മോഷ്ടിക്കുകയായിരുന്നു. ഇവ കാറിൽ കയറ്റുന്നതിനിടെ സുരക്ഷാ ജീവനക്കാർ കണ്ടതോടെ മൂന്നുപേർ ഓടി രക്ഷപ്പെട്ടു. കാറിനുള്ളിലായിരുന്ന സജീറിനെ സുരക്ഷാ ജീവനക്കാരും നാട്ടുകാരും ചേർന്ന് തടഞ്ഞു വെച്ച് പോലീസിന് കൈമാറുകയായിരുന്നു.
പിന്നീട് ഉടുമ്പൻചോല പോലീസ് നടത്തിയ അന്വേഷണത്തി ലാണ് ബാക്കി മൂന്നുപേർ പിടിയിലായത്. സർക്കാർ സ്ഥാപനമായതിനാൽ പൊതുമുതൽ നശിപ്പിച്ചതിനും പ്രതികൾക്കെതിരേ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഭവനപദ്ധതി നടപ്പാക്കാൻ കൈക്കൂലി; ഇടുക്കി നെടുങ്കണ്ടത്ത് വി.ഇ.ഒ. യ്ക്ക് സസ്‌പെൻഷൻ; പിടിവീണതിങ്ങനെ..
ഇടുക്കി നെടുങ്കണ്ടത്ത് പിഎംഎവൈ ഭവന പദ്ധതി ഗുണഭോക്താവിൽനിന്ന 4000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ നെടുങ്കണ്ടം പഞ്ചായത്ത് വില്ലേജ് എക്‌സറ്റൻഷൻ ഓഫീസർക്ക് സസ്‌പെൻഷൻ. പി.വി. വി ബിൻകുമാറിനെയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സസ്‌പെൻഡ് ചെയതത്.
നെടുങ്കണ്ടം ചോറ്റുപാറ ആലയൽ കെ.എം. വീട്ടിൽ കെ.എ. ബിനു തദ്ദേശ സ്വയംഭരണ വകുപ്പ് വി ജിലൻസിന് നൽകിയ പരാതിയെ തുടർന്നാണ് നടപടി. ഭവ നനിർമാണത്തിന്റെ ഓരോഘട്ട ത്തിലുമാണ് ഉപഭോക്താക്കൾക്ക് പണം അനുവദിക്കുന്നത്.
ഈ തുക ഉപഭോക്താക്കൾക്ക് പാസാക്കി നൽകേണ്ടത് വിബിൻകുമാറിന്റെ ചുമതലയാണ്. എന്നാൽ, ഓരോ ഘട്ടത്തിലും കൈക്കൂലി വാങ്ങുന്നതിനായി ഇയാൾ ഫയലുകൾ വൈകിപ്പിക്കുകയായിരു ന്നുവെന്ന് ഇന്റേണൽ വിജിലൻ സ് ഓഫീസറുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
വീടിന്റെ മേൽക്കൂര പൂർത്തിയായ ഘട്ടത്തിൽ വരെ ഇയാൾ കൈക്കൂലിവാങ്ങിയെന്ന് പരാതിയിൽ പറയുന്നു. ഇനിയും പണം നൽകാൻ തന്റെ കൈയിൽ ഇല്ലാത്തതിനാലാണ് പരാതിപ്പെടുന്നതെന്നും പരാതിയിൽ പറയുന്നു.ദുർബല വിഭാഗങ്ങളുടെ ഭവനപദ്ധതിയിൽ പോലും അഴി മതി കാട്ടിയ ഉദ്യോഗസ്ഥനെതി രേ കർശന അച്ചടക്ക നടപടി സ്വീകരിക്കണമെന്നായിരുന്നു ഇന്റേണൽ വിജിലൻസ് ഓഫീ സറുടെ അന്വേഷണ റിപ്പോർട്ടി ലെ പരാമർശം.









