web analytics

ഇന്ത്യ- കാനഡ ബന്ധം ഉലച്ചിൽ നേരിടുന്നതിനിടെ എഫ്ബിഐയുടെ പുതിയ നടപടി; ഗുർപത്വന്ത് സിങ് പന്നൂനെ വധിക്കാൻ ശ്രമിച്ച കേസിൽ ഇന്ത്യയുടെ മുൻ റോ ഉദ്യോ​ഗസ്ഥനെ മോസ്റ്റ് വാണ്ടഡ് ക്രിമിനലായി മുദ്രകുത്തി

വാഷിങ്ടൺ: ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിങ് പന്നൂനെ അമേരിക്കയിൽ വെച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഇന്ത്യൻ മുൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെതിരെ അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ അറസ്റ്റ് വാറണ്ട്.

റോ മുൻ ഉദ്യോഗസ്ഥൻ വികാസ് യാദവിനെതിരെയാണ് മോസ്റ്റ് വാണ്ടഡ് ക്രിമിനൽ എന്ന് ചൂണ്ടിക്കാട്ടി ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) നോട്ടീസ് പുറത്തു വിട്ടു. ഇന്ത്യയുടെ നമ്പർ വൺ ഹിറ്റ് ലിസ്റ്റിലുള്ള ഖലിസ്ഥാനി നേതാവാണ് ഗുർപത്വന്ത് സിങ് പന്നൂൻ.

അമേരിക്കൻ നീതിന്യായ മന്ത്രാലയത്തിന്റെ പുതിയ നടപടി ഇന്ത്യ- യു എസ് ബന്ധങ്ങളിൽ ഉലച്ചിലുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിൽ സമർപ്പിച്ച രണ്ടാമത്തെ കുറ്റപത്രത്തിലാണ് വികാസ് യാദവിനെതിരെ കുറ്റം ചുമത്തിയതെന്ന് യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

പന്നൂനെ ന്യൂയോർക്കിൽ വെച്ച് വധിക്കാൻ ഇന്ത്യൻ ഏജന്റുമാർ ശ്രമിച്ചുവെന്നാണ് അമേരിക്കൻ ഏജൻസികളുടെ കണ്ടെത്തൽ. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച ഇന്ത്യ, ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും വാദിക്കുന്നു.

കൊലപാതക ശ്രമത്തിന്റെ മുഖ്യ ആസൂത്രകൻ ഹരിയാന സ്വദേശിയായ, വികാസ് യാദവ് എന്ന മുൻ റോ ഏജന്റാണെന്നാണ് എഫ്ബിഐ കുറ്റപത്രത്തിൽ പറയുന്നത്. വികാസ് യാദവ്, ഗുർപത്വന്ത് സിങ് പന്നൂനെ വധിക്കാനായി നിഖിൽ ഗുപ്ത എന്നയാൾക്ക് ക്വട്ടേഷൻ നൽകുന്നു.

നിഖിൽ ഗുപ്ത അമേരിക്കയിൽ പന്നൂനെ വധിക്കാനായി വാടകക്കൊലയാളികളെ ഏർപ്പെടുത്തുന്നു. ഒരു ലക്ഷം ഡോളറിന്റേതായിരുന്നു ക്വട്ടേഷൻ. എന്നാൽ വധശ്രമത്തെക്കുറിച്ച് വിവരം ലഭിച്ച അമേരിക്കൻ അന്വേഷണ ഏജൻസികൾ പന്നൂനെ സുരക്ഷിതനാക്കുകയായിരുന്നു.

തുടർന്ന് നിഖിൽ ഗുപ്തയെയും വാടകക്കൊലയാളികളെയും അറസ്റ്റ് ചെയ്തതായി അമേരിക്ക പറയുന്നു. നിഖിൽ ഗുപ്തയെ ചെക്ക് റിപ്പബ്ലിക്കിൽ നിന്നും അറസ്റ്റ് ചെയ്ത് കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം അമേരിക്കയ്ക്ക് കൈമാറുകയായിരുന്നു. അതേസമയം, വികാസ് യാദവ് നിലവിൽ ഇന്ത്യൻ ഉദ്യോഗസ്ഥനല്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുൾപ്പെട്ടയാൾ ഇന്ത്യയുടെ ഒരു സർവീസിലും ഉള്ളയാളല്ലെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. ഹർദീപ് സിങ് നിജ്ജാർ എന്ന ഖലിസ്ഥാനെ ഇന്ത്യൻ ഏജന്റുകൾ വധിച്ചെന്ന ആരോപണത്തെത്തുടർന്ന് ഇന്ത്യ- കാനഡ ബന്ധം ഉലച്ചിൽ നേരിടുന്നതിനിടെയാണ് എഫ്ബിഐയുടെ നടപടി.

FBI’s new action amid strained India-Canada relations

spot_imgspot_img
spot_imgspot_img

Latest news

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു പാലക്കാട്: ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ...

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി റിപ്പോര്‍ട്ടര്‍ ടിവി ഉടമ

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി...

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ?

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ? പാലക്കാട്:...

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ സോഫ്റ്റ് പോൺ ആയി വിൽക്കുന്നതായി റിപ്പോർട്ട്

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ...

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356 

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356  തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി...

Other news

ജെൻ സികളുടെ ശബ്ദമല്ല ഞാൻ’; അമേരിക്കൻ രാഷ്ട്രീയത്തിൽ ശ്രദ്ധയാകർഷിച്ച് നളിൻ ഹേലി

ജെൻ സികളുടെ ശബ്ദമല്ല ഞാൻ’; അമേരിക്കൻ രാഷ്ട്രീയത്തിൽ ശ്രദ്ധയാകർഷിച്ച് നളിൻ ഹേലി അമേരിക്കൻ...

ഇടുക്കിയിൽ കാടുവിട്ട് വീട്ടിൽ കയറി കാട്ടുപന്നിക്കൂട്ടം; 30-സെന്റ് സ്ഥലത്തെ കാര്‍ഷിക വിളകളും വീട്ടിലെ ചെടിച്ചെട്ടികളുമടക്കം നശിപ്പിച്ചു

കാര്‍ഷിക വിളകളും വീട്ടിലെ ചെടിച്ചെട്ടികളുമടക്കം നശിപ്പിച്ചു കാട്ടുപന്നിക്കൂട്ടം ഇടുക്കി നെടുങ്കണ്ടം ടൗണില്‍...

വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലെത്തി: മണിയറയിൽ കയറിയ നവവധു 20 മിനിറ്റിൽ വീടുവിട്ടിറങ്ങി…! കാരണം വിചിത്രം:

മണിയറയിൽ കയറിയ നവവധു 20 മിനിറ്റിൽ വീടുവിട്ടിറങ്ങി ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിൽ നടന്ന...

ഭക്ഷണം കഴിച്ചില്ല; ജയിലില്‍ വെള്ളം മാത്രം കുടിച്ച് രാഹുല്‍ ഈശ്വറിന്റെ പ്രതിഷേധം

ഭക്ഷണം കഴിച്ചില്ല; ജയിലില്‍ വെള്ളം മാത്രം കുടിച്ച് രാഹുല്‍ ഈശ്വറിന്റെ പ്രതിഷേധം പാലക്കാട്:...

Related Articles

Popular Categories

spot_imgspot_img