കണ്ണൂർ: എട്ടുവയസ്സുകാരിയെ ക്രൂരമായി മർദിച്ച അച്ഛനെ കസ്റ്റഡിയിലെടുത്ത് പോലീസ്. കണ്ണൂർ ചെറുപുഴയിലാണ് സംഭവം.
മലാങ്കടവ് സ്വദേശി മാമച്ചനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അച്ഛൻ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ കേസെടുക്കാൻ റൂറൽ എസ്പി നിർദേശം നൽകുകയായിരുന്നു.
എന്നാൽ നടുക്കുന്ന ദൃശ്യത്തെപ്പറ്റി അന്വേഷിച്ചപ്പോൾ പ്രാങ്ക് വീഡിയോ ആണെന്ന് കുട്ടികൾ മൊഴി നൽകിയെന്നാണ് പൊലീസ് പറയുന്നത്.
കുട്ടിയുടെ അച്ഛനും അമ്മയും അകന്നാണ് കഴിയുന്നത്. അച്ഛൻ്റെ സഹോദരിയോടൊപ്പമാണ് നിലവില്‍ രണ്ട് കുട്ടികളുമുള്ളത്. അമ്മ തിരിച്ചുവരാനായി പ്രാങ്ക് വീഡിയോ എടുത്തതാണെന്നാണ് കുട്ടി പറയുന്നത്.
എന്നാൽ, പൊലീസ് ഇക്കാര്യം വിശ്വസിച്ചിട്ടില്ല. കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു.
പ്രാങ്ക് വീഡിയോ ആണെന്ന് കണ്ടിട്ട് തോന്നുന്നില്ലെന്ന് പയ്യന്നൂർ ഡിവൈഎസ്പി പറഞ്ഞു. കുട്ടികൾ എന്തുകൊണ്ടാണ് പ്രാങ്ക് വീഡിയോ ആണെന്ന് പറഞ്ഞതെന്ന് ചോദിച്ച് മനസിലാക്കും.
എട്ടുവയസ്സുകാരിയെ മർദിക്കുന്ന വീഡിയോ പുറത്തായ സംഭവത്തിൽ അച്ഛനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തെന്നും പയ്യന്നൂർ ഡിവൈഎസ്പി വ്യക്തമാക്കി.
എംവിഡിക്ക് ഔദ്യോഗിക പതാകയായി; ഗതാഗത കമ്മീഷണറുടെ ശുപാർശ സർക്കാർ അംഗീകരിച്ചു