പോറ്റിയും മുഖ്യമന്ത്രിയും ഒരുമിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ; കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്
കോഴിക്കോട്: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരുമിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു.
കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യനെയാണ് കോഴിക്കോട് ചേവായൂർ പൊലീസ് പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തത്.
എൽഡിഎഫ്–യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം സൃഷ്ടിക്കാനുള്ള ഉദ്ദേശ്യത്തോടെ വ്യാജചിത്രം പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് നടപടി.
മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ “അഗാധബന്ധം” ഉണ്ടെന്ന തരത്തിലുള്ള അടിക്കുറിപ്പോടെയായിരുന്നു ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
“ഇത്രയും അഗാധമായ ബന്ധം ഉണ്ടാകാൻ എന്തായിരിക്കും കാരണം” എന്ന ചോദ്യവുമായാണ് ചിത്രം പ്രചരിപ്പിച്ചത്.
പിന്നീട് പ്രചരിപ്പിച്ച ചിത്രങ്ങളിൽ ഒന്ന് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ചതാണെന്ന് വ്യക്തമായി.
മുഖ്യമന്ത്രി ഉണ്ണികൃഷ്ണൻ പോറ്റിയുമായി യാതൊരു കൂടിക്കാഴ്ചയും നടത്തിയിട്ടില്ലെന്നും, പ്രചരിപ്പിച്ച ചിത്രങ്ങൾ പൂർണമായും വ്യാജമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും പുറത്തുവരുമെന്നും അദ്ദേഹം അറിയിച്ചു.
English Summary
Police have registered a case against Congress leader N. Subrahmanyan for sharing a fake image of Kerala Chief Minister Pinarayi Vijayan with Unnikrishnan Potti, the prime accused in the Sabarimala gold theft case.
fake-image-pinarayi-unnikrrishnan-potti-congress-leader-booked
Kerala politics, Sabarimala gold theft case, fake image controversy, Congress leader booked, Pinarayi Vijayan, Unnikrishnan Potti, AI generated image, Kozhikode police, political controversy









