പ്രതീക്ഷിച്ചിരിക്കാതെ കുതിച്ചു കയറിയ കൊക്കോ പരിപ്പിന്റെ വിലയായിരുന്നു പോയ മാസങ്ങളിൽ കർഷകർക്ക് ഇടയിലെ താരം. 25 രൂപ ശരാശരി വില ലഭിച്ചുകൊണ്ടിരുന്ന ഉണക്ക കൊക്കോയ്ക്ക് മൂന്നു മാസംകൊണ്ട് ഇടുക്കി തോപ്രാംകുടി, കോട്ടയം ഈരാറ്റുപേട്ട ചന്തകളിൽ 1080 രൂപവരെ ലഭിച്ചു. (Experts say the drop in cocoa prices is temporary)
60 രൂപ കിട്ടിയിരുന്ന കൊക്കോയുടെ പച്ച പരിപ്പിന്റെ വില 270 രൂപയിലുമെത്തി. ഇതോടെ കർഷകർ ആവേശത്തിലായി. പലരും കൊക്കോയ്ക്ക് വളമിടലും പരിചരണവും നൽകാൻ തുടങ്ങി. എന്നാൽ പെട്ടെന്നു തന്നെ കൊക്കോ വില തിരിച്ചിറങ്ങാൻ തുടങ്ങി.
ഉണക്ക കൊക്കോയുടെ വില 280 ലേയ്ക്കും പച്ചയുടെ വില 60 ലും എത്തി. ഇതോടെ കർഷകർ നിരാശരായി. വാങ്ങി സംഭരിച്ച വ്യാപാരികളുടെ പണവും പോയി. എന്നാൽ കൊക്കോ വിലയിടിവ് താത്കാലികമാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
വിലക്കയറ്റത്തിനിടെ വിലയിടിക്കാൻ ചില കമ്പനികൾ ചരക്ക് എടുപ്പ് നിർത്തിയതാണ് വിലയിടിവിന് കാരണം. കൊക്കോ ഉത്പാദകരായ ഐവറികോസ്റ്റിലും ഘാനയിലും ഉത്പാദനം ഇത്തവണ കുറവാണ്. ചോക്ലേറ്റ് നിർമാണത്തിനായി കൊക്കോയുടെ ആവശ്യം വർധിച്ചെങ്കിലും കൃതൃമ ബദലുകൾ കണ്ടെത്താൻ കഴിയാത്തതിനാൽ വില ഇനിയും കുതിയ്ക്കും.
കർഷകർ കൂടുതൽ ഉത്പാദനത്തിന് തയാറെടുക്കണമെന്നും രണ്ടു വർഷത്തേക്ക് വില വർധിക്കുന്ന സാഹചര്യമാണെന്നും ചോക്ലേറ്റ് കമ്പനികളുമായി നേരിട്ട് ഇടപാട് നടത്തുന്ന കർഷക കൂട്ടായ്മ അംഗങ്ങൾ പറയുന്നു.