നിലപ്പോയിൽ വ്യാഴാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് താത്കാലിക കണ്ടക്ടറായ സുരേഷ്‌ബാബു ആത്തൂർ പിടിയിലായത്. ഇയാളെ ഒരുമാസത്തേക്ക് ജോലിയിൽ നിന്ന് വിലക്കി. കെഎസ്ആർടിസി ജീവനക്കാർ ജോലിസമയത്ത് മദ്യപിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ നിയമിച്ച സ്‌ക്വാഡ് ഇന്നലെയും കേരളത്തിലെ പലയിടങ്ങളിലും പരിശോധന നടത്തിയിരുന്നു.
അതേസമയം മദ്യപിച്ച് വാഹനമോടിക്കുന്ന ഡ്രൈവർമാരെ പിടികൂടാൻ കെഎസ്ആർടിസിയിൽ കൊണ്ടുവന്ന ബ്രത്തലൈസർ പരിശോധന ഭയന്ന് ഡ്രൈവർമാർ പലരും മുങ്ങുന്നു എന്ന ആക്ഷേപമുണ്ട്. പലയിടത്തും ഇത് കാരണം സർവീസ് മുടങ്ങിയിരുന്നു. ഗതാഗതമന്ത്രിയുടെ മണ്ഡലമായ പത്തനാപുരത്തെ ഡിപ്പോയിലടക്കം സർവീസ് മുടങ്ങി.
ബ്രത്തലൈസറിൽ പൂജ്യത്തിന് മുകളിൽ റീഡിങ് കാണിച്ചാൽ സസ്പെൻഷനാണ് ശിക്ഷ എന്നതാണ് ഡ്രൈവർമാർ ഡ്യൂട്ടിയിക്ക് വരാതെ മുങ്ങുന്നതിനുള്ള കാരണം. ബ്രത്തലൈസർ പരിശോധനയ്ക്ക് വിജിലൻസ് സംഘം എത്തുന്ന വിവരം അറിഞ്ഞാൽ തലേദിവസം മദ്യപിച്ച ഡ്രൈവർമാർ പോലും ഡ്യൂട്ടിക്ക് എത്താറില്ല.