ബാങ്ക് അക്കൗണ്ടിൽ നിന്നും മിനിമം ബാലൻസ് ഇല്ലാത്തത് കാരണം പിഴ ഈടാക്കുന്നത് ശ്രദ്ധിക്കാറുണ്ടോ. പലപ്പോഴും പണം അക്കൗണ്ടിൽ നിന്നും പോയ ശേഷമായിരിക്കും അതിനെപ്പറ്റി അറിയുന്നത്. യുപിഐ ഇടപാട് നടക്കുന്നത് മൂലം ഇത്തരം കാര്യങ്ങൾ ഓർത്തിരിക്കാൻ സാധിക്കാറില്ല. സേവിങ്സ് അക്കൗണ്ട് ഉള്ളവരാണ് ഈ പ്രശ്നം അഭിമുഖീകരിക്കുന്നവരിൽ ഏറെയും. എന്നാൽ ആർബിഐയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് ഇങ്ങനെ പിഴ ഈടാക്കാൻ സാധിക്കുമോ? എന്നാൽ യാഥാർഥ്യം ഇതാണ്…
ബാലൻസ് കുറവുണ്ടെങ്കിലും സാരമില്ല, ഏറ്റവും പുതിയ ആർബിഐ മാർഗനിർദേശങ്ങൾ അനുസരിച്ച് ബാങ്കുകൾക്ക് പിഴ നൽകേണ്ടതില്ലെന്നാണ് വിവരം. ഇക്കാലത്ത്, ആളുകൾക്ക് ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ ഉള്ളതിനാൽ മിനിമം ബാലൻസ് നിലനിർത്തുന്നത് അൽപ്പം ബുദ്ധിമുട്ടാണ്. ഈ സന്ദർഭത്തിൽ ആർബിഐ ബാങ്കുകൾക്ക് നൽകിയ നിർദേശങ്ങൾ ഇവയാണ്.
അറിയിപ്പ് തീയതി മുതൽ ഒരു മാസത്തിനുള്ളിൽ അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ, പിഴ ഈടാക്കുമെന്ന് എസ്എംഎസ്, ഇമെയിൽ, കത്ത് അല്ലെങ്കിൽ മറ്റ് മോഡുകൾ വഴി ഉപഭോക്താവിനെ അറിയിക്കണം.
മിനിമം ബാലൻസ് ന്യായമായ ഒരു കാലയളവിനുള്ളിൽ പുനഃസ്ഥാപിച്ചില്ലെങ്കിൽ, അതായത് അറിയിപ്പ് നൽകിയിട്ടും ബാലൻസ് കുറവാണെങ്കിൽ പിഴ ചാർജുകൾ ഈടാക്കാവുന്നതാണ്.
ബാങ്കിന്റെ ബോർഡ് പിഴ ഈടാക്കുന്ന നയത്തിന് അംഗീകാരം നൽകണം.
പിഴയുടെ ചാർജുകൾ കുറവിന്റെ പരിധിക്ക് നേരിട്ട് ആനുപാതികമായിരിക്കണം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, യഥാർത്ഥ ബാലൻസും ആവശ്യമായ മിനിമം ബാലൻസും തമ്മിലുള്ള വ്യത്യാസത്തിന്റെ ഒരു നിശ്ചിത ശതമാനം ആയിരിക്കണം. ചാർജുകൾ വീണ്ടെടുക്കുന്നതിന് അനുയോജ്യമായ സ്ലാബ് ഘടന ബാങ്കിന് തീരുമാനിക്കാം.
പിഴകൾ, ചാർജുകൾ ന്യായമായതും സേവനങ്ങൾ നൽകുന്നതിന് ഒരു ബാങ്ക് വഹിക്കുന്ന ശരാശരി ചെലവും ആയിരിക്കണം.
മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് ചാർജുകൾ ചുമത്തി സേവിംഗ്സ് അക്കൗണ്ടിലെ ബാലൻസ് നെഗറ്റീവ് ബാലൻസായി മാറുന്നില്ലെന്ന് ഉറപ്പാക്കണം
Read Also: ടൂറിന് പോകുന്നവര്‍ കുടിക്കുന്ന വെള്ളവും ഐസും ശ്രദ്ധിക്കുക; മഞ്ഞപ്പിത്ത ജാഗ്രതയുമായി വീണ ജോർജ്