പാകിസ്ഥാൻ ലക്ഷ്യമിട്ടത് രാജ്യം നടുങ്ങിവിറയ്ക്കുന്ന തരത്തിലുള്ള ആക്രമണം, പദ്ധതി തകർത്ത് ഇന്ത്യ, പിടിയിലായവരിൽ നേപ്പാളിയും

ന്യൂഡൽഹി: ഡൽഹിയിൽ ഭീകരാക്രമണം നടത്താൻ പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുടെ ശ്രമം. കൃത്യമായ വിവരം ശേഖരിച്ച് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ശ്രമം തകർത്തു.

നേപ്പാൾ പൗരനായ ഭീകരന്റെ സഹായത്തോടെ ആക്രമണം നടത്താനാണ് ശ്രമം നടത്തിയത്. പാകിസ്ഥാൻ എംബസിക്കും ഇതുസംബന്ധിച്ച് അറിവുണ്ടായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.

പാകിസ്താൻ ചാരനായ റാഞ്ചി സ്വദേശി അഖ്ലഖ് അസം, നേപ്പാൾ സ്വദേശി അൻസുറുൾ മിയ അൻസാരി എന്നിവരെ പിടികൂടിയിട്ടുണ്ട്. മൂന്ന് മാസമായി ആക്രമണത്തിനായുള്ളള്ള തയാറെടുപ്പിലായിരുന്നു ഇവർ.

എന്നാൽ ഈ വിവരം കൃത്യമായി മനസിലാക്കിയ രഹസ്യാന്വേഷണ ഏജൻസികളും ഇവർക്ക് പിന്നാലെ തന്നെയുണ്ടായിരുന്നു. സൈനിക ക്യാമ്പുകൾ ഉൾപ്പെടെയുള്ളവയാണ് സംഘം ലക്ഷ്യമിട്ടത്.

ഇന്ത്യയിൽ നിന്നും ശേഖരിച്ച വിവരങ്ങളുമായി പാകിസ്ഥാനിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് നേപ്പാൾ സ്വദേശി പിടിയിലായത്. ഇയാൾ പാകിസ്ഥാനിൽ നിന്നും പരിശീലനം ലഭിച്ചയാളാണ്. അൻസാരിക്ക് ഡൽഹിയിൽ സഹായങ്ങൾ ചെയ്തുനൽകിയത് റാഞ്ചിസ്വദേശിയാണെന്നും തെളിഞ്ഞിട്ടുണ്ട്.

ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഓഫീസിനും ഈ ആക്രമണ പദ്ധതി സംബന്ധിച്ച് വിവരം ഉണ്ടായിരുന്നു. ഹൈക്കമീഷൻ ഉദ്യോഗസ്ഥരായ മുസമ്മിൽ, ഡാനിഷ് എന്നിവർക്കാണ് ഭീകരരുമായി ബന്ധമുള്ളതെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

Related Articles

Popular Categories

spot_imgspot_img