web analytics

വധശിക്ഷ വിധിച്ചിട്ടെന്ത് കാര്യം? ശിക്ഷ നടപ്പിലാക്കാതെ കേരളം, തൂക്കുകയർ കാത്ത് 36 പ്രതികൾ; ടി പി കേസിലൂടെ വധശിക്ഷ വീണ്ടും ചർച്ചയാകുമ്പോൾ

ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ ശിക്ഷാവിധി ഹൈക്കോടതി ഉയർത്തിയതോടെ കേരളത്തിൽ വധശിക്ഷ കാത്ത് കഴിയുന്നവരുടെ എണ്ണം വീണ്ടും ചർച്ചയാവുകയാണ്. കേസിലെ പ്രതികൾക്ക് വധശിക്ഷ നൽകാതെ പകരം ശിക്ഷാവിധി ഉയർത്തുകയാണ് ഹൈക്കോടതി ചെയ്തത്. ശിക്ഷ വിധിച്ചിട്ടും നടപ്പിലാക്കാത്തതിനാൽ തന്നെ കേരളത്തിൽ വധശിക്ഷ വിധിക്കുന്നത് എന്തിനെന്ന ചോദ്യവും ഉയരുന്നു.

സംസ്ഥാനത്ത് വിവിധ കേസുകളിലായി വധശിക്ഷ കാത്ത് കഴിയുന്നത് 36 തടവുകാർ. ഏറ്റവുമൊടുവിൽ വധശിക്ഷ ലഭിച്ചത് രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിലെ 15 പ്രതികൾക്കാണ്. ക്രൂര കൊലപാതികൾക്ക് വധശിക്ഷ ലഭിക്കുന്നത് ആശ്വാസകരമാണെങ്കിലും അവ നടപ്പിലാക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. കേരളത്തിൽ അവസാനമായി ഒരു വധശിക്ഷ നടന്നതാവട്ടെ 1991 ലും.

കോടതി പ്രതികൾക്ക് വധശിക്ഷ വിധിച്ചാലും അത് നടപ്പിലാക്കാൻ കടമ്പകൾ ഏറെയാണ്. വധശിക്ഷ റദ്ദാക്കാൻ പ്രതികള്‍ക്ക് മേല്‍ക്കോടതികളെ സമീപിക്കാം. അപ്പീല്‍ സുപ്രീംകോടതി വരെ തള്ളിയാലും രാഷ്ട്രപതിയുടെ മുന്‍പില്‍ ദയാഹര്‍ജിയുമായി എത്താം. പോക്സോ കേസിലാകട്ടെ പോക്സോ കോടതി വിധി ഹൈക്കോടതി ശരിവെക്കുക എന്നതാണ് ആദ്യ കടമ്പ. അതിനായി വിചാരണക്കോടതിയിൽ നിന്നുള്ള രേഖകൾ ഹൈക്കോടതിയിലേക്ക് കൈമാറും. അതിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രതിയെയടക്കം കേട്ടുവേണം തീരുമാനമെടുക്കാൻ. ഇതിനിടെ പ്രതിയുടെ അപ്പീലും കോടതിയിലെത്തിയാൽ അതും കേൾക്കണം. വധശിക്ഷ നടപ്പാക്കാൻ മിറ്റിഗേഷൻ ഇൻവെസ്റ്റിഗേഷനടക്കം (ശിക്ഷ ലഘൂകരണ അന്വേഷണം) നടത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.

രാഷ്ട്രപതി ദയാഹര്‍ജി തള്ളിയാല്‍ പിന്നീട് പിന്നീട് ഏകാന്ത തടവാണ്. ദിവസവും ഡോക്ടര്‍മാര്‍ പരിശോധിക്കും. പൂര്‍ണ ആരോഗ്യം ഉറപ്പാക്കിയത് മാത്രമേ വധശിക്ഷ നടപ്പിലാക്കൂ. ദയാഹര്‍ജി തള്ളുന്നതുവരെ മറ്റുതടവുകാരെ പോലെതന്നെയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരേയും പരിഗണിക്കുന്നത്. ജയിലില്‍ മറ്റു തടവുകാര്‍ക്കൊപ്പം താമസിപ്പിക്കും. ജോലികള്‍ ചെയ്യണം. എന്നാല്‍ പരോള്‍ ലഭിക്കില്ല.

ഏറ്റവും ഒടുവില്‍ 1991 റിപ്പര്‍ ചന്ദ്രനാണ് തൂക്കിലേറിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലായിരുന്നു ശിക്ഷ. പെരുമ്പാവൂരിൽ നിയമവിദ്യാർഥിയെ കൊലപ്പെടുത്തിയ അസം സ്വദേശി മുഹമ്മദ് അമിറുൾ ഇസ്‌ലാം, ചെങ്ങന്നൂരിലെ ഇരട്ടക്കൊലപാതക കേസിൽ ശിക്ഷിച്ച ബംഗ്ലദേശി പൗരൻ ലബലു ഹസൻ, ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിലെ പ്രതി നിനോ മാത്യു എന്നിവർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ കൂട്ടത്തിൽ ശിക്ഷ കാത്ത് കഴിയുകയാണ്.

നിലവിൽ തിരുവനന്തപുരം, കണ്ണൂർ സെൻട്രൽ ജയിലുകളിൽ മാത്രമാണ് തൂക്കുമരമുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പായിട്ടുള്ളത് കണ്ണൂർ സെൻട്രൽ ജയിലിലാണ്. കേരളത്തില്‍ ഇതുവരെ 26 പേരാണ് വധശിക്ഷയ്ക്ക് വിധേയരായത്. വധശിക്ഷ നടപ്പിലാക്കാൻ ഒരു ജയിലിലും സ്ഥിരം ആരാച്ചാര്‍ ഇല്ല എന്നതാണ് മറ്റൊരു വിഷയം. വധശിക്ഷ നടപ്പാക്കുന്നതിന് രണ്ടുലക്ഷം രൂപയാണ് പ്രതിഫലം.

 

Read Also: ചൂടിന് ആശ്വാസമേകാൻ അടുത്ത മാസം പകുതിയോടെ വേനൽമഴ എത്തും

 

 

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

വിഴിഞ്ഞം ഇനി ആഗോള ഷിപ്പിംഗ് ഹബ്ബ്; ഹോർമൂസ് പ്രതിസന്ധിയിൽ രക്ഷകനായി കേരളത്തിന്റെ തുറമുഖം

തിരുവനന്തപുരം: ആഗോള കപ്പൽ ഗതാഗത ഭൂപടത്തിൽ കേരളത്തിന്റെ വിഴിഞ്ഞം വിപ്ലവം സൃഷ്ടിക്കുകയാണ്....

ഇളനീരും ലാക്ടജനും; കാടിന്റെ കാവലിൽ വിഷ്ണു വളരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ അമ്മയെത്തിയില്ലെങ്കിൽ ആനത്താവളത്തിലേക്ക്

ഇളനീരും ലാക്ടജനും; കാടിന്റെ കാവലിൽ വിഷ്ണു വളരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ അമ്മയെത്തിയില്ലെങ്കിൽ ആനത്താവളത്തിലേക്ക് അട്ടപ്പാടി:...

സസ്പെൻഷന് പിന്നാലെ നിദ ഒളിവിൽ; ഭർത്താവിന്റെ മൊഴികളിൽ വൈരുദ്ധ്യം. ടെക്കി യുവതിയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത തുടരുന്നു

സസ്പെൻഷന് പിന്നാലെ നിദ ഒളിവിൽ; ഭർത്താവിന്റെ മൊഴികളിൽ വൈരുദ്ധ്യം. ടെക്കി യുവതിയെ...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

പാലായിൽ വനിത ഡോക്ടറെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാലായിൽ വനിത ഡോക്ടറെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി കോട്ടയം:...

Related Articles

Popular Categories

spot_imgspot_img