web analytics

തേങ്ങയ്ക്കൊപ്പം കുതിക്കുന്നു വെളിച്ചെണ്ണ വിലയും

കട്ടപ്പന: തേങ്ങ വില ഉയർന്നതോടെ
ആഴ്ചതോറും വെളിച്ചെണ്ണവില കുതിച്ചുകയറുന്നു. 10 മുതൽ 20 രൂപ വരെയാണ് ഒറ്റയടിക്ക് കൂടുന്നത്.

ഒരുകിലോ വെളിച്ചെണ്ണ മില്ലുകളിൽനിന്ന് വാങ്ങാൻ 420-450 രൂപ വരെ കൊടുക്കണം. കേരഫെഡിന്റെ ‘കേര’ ഉൾപ്പെടെ പ്രമുഖ ബ്രാൻഡുകളുടെയും വില ഉയർന്നു.

തേങ്ങ ലഭ്യത കുറഞ്ഞ തും വില കൂടിയതും വെളിച്ചെണ്ണ ഉത്പാദ നച്ചെലവിലുണ്ടായ വർധനയുമാണ് കാരണമെന്ന് വ്യാപാരികൾ പറയുന്നു.

ഒരുകിലോ തേങ്ങയ്ക്ക് 72-80 രൂപ

തൃശ്ശൂർ, പാലക്കാട് മുതൽ വടക്കോട്ടുള്ള പ്രദേശങ്ങളിൽനിന്നാണ് കൂടുതൽ മില്ലുടമകളും തേങ്ങ വാങ്ങുന്നത്. ഒരുകിലോ തേങ്ങയ്ക്ക് 72-80 രൂപ വരെയാണ് മൊത്തവില.

കപ്പലിൽ ഇറങ്ങേണ്ടത് കരയിൽ ഇറക്കി; ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരത്ത്

ഇത് ഉണക്കി കൊപ്രയാക്കി ആട്ടുമ്പോൾ ചെലവ് വീണ്ടും ഉയരും. മഴ ആരംഭിച്ചതോടെ ആവശ്യത്തിന് പച്ചത്തേങ്ങ കിട്ടാനില്ലാ ത്തതും തിരിച്ചടിയായി. പ്രമുഖ ഉത്പാദക രാജ്യങ്ങളിൽ തേങ്ങ ഉത്പാദനം കുറഞ്ഞിട്ടുമുണ്ട്.

ഭക്ഷ്യ എണ്ണ വിലവർധനയ്ക്ക് തടയി ടാൻ കേന്ദ്രം കഴിഞ്ഞദിവസം ഇറക്കുമതി തീരുവ കുറച്ചെങ്കിലും അത് വെളിച്ചെണ്ണ
വിപണിയിൽ പ്രതിഫലിച്ചിട്ടില്ല.

കർണാടകം, തമിഴ്നാട് എന്നിവിടങ്ങ ളിൽനിന്ന് കേരളത്തിലെത്തി നാടൻ തേങ്ങസംഭരിക്കുന്ന ഏജന്റുമാരുണ്ട്.

തേങ്ങാപ്പാൽ, തേങ്ങാപൗഡർ തുടങ്ങിയ മൂല്യവർധിത ഉത്പന്നങ്ങൾ നിർമിച്ച് വിദേ ശത്തേക്ക് കയറ്റി അയയ്ക്കുന്ന കേന്ദ്രങ്ങൾ

കർണാടകയിലും തമിഴ്‌നാട്ടിലും ആരംഭിച്ചതോടെ ഇടനിലക്കാർ കൂടുതൽ സജീവമായി.

തമിഴ്‌നാട്ടിൽ കൊപ്ര കിട്ടും 200-220 രൂപയ്ക്ക്

200-220 രൂപയ്ക്ക് തമിഴ്‌നാട്ടിൽ കൊപ്ര കിട്ടും. എന്നാൽ ഗുണനിലവാരം കുറയും. നാടൻ തേങ്ങയുടെ കാമ്പും കൊഴുപ്പും പുതിയ ഇനം തേങ്ങയ്ക്ക് കിട്ടില്ല.

ഇതാണ് നാടൻ തേങ്ങയ്ക്ക് ആവശ്യകതയും വിലയും ഉയരാൻ കാരണം.

ഒരു ലിറ്റർ വെളിച്ചെണ്ണ ഉത്പാദിപ്പിക്കാൻ
420 രൂപയ്ക്ക് മുകളിൽ ചെലവ് വരുമെന്നാണ് പരമ്പരാഗത മില്ലുടമകൾ പറയുന്നത്.

ശരാശരി 1.650-1.700 കിലോ കൊപ്രാ ആട്ടിയാൽ മാത്രമേ ഒരു കിലോ വെളിച്ചെണ്ണ കിട്ടു. ഇത്ര യും കൊപ്ര വേണമെങ്കിൽ 5.200-5.500 കിലോ തേങ്ങ വേണം.

ഒരു കിലോ തേങ്ങ ഉണക്കിയാൽ 300-310 ഗ്രാം കൊപ്രയേ ലഭിക്കൂ.

യുവതിയെ കൊന്ന് കുഴിച്ച് മൂടിയ നിലയിൽ

ഒരു കിലോ വെളിച്ചെണ്ണ ഉത്പാദിപ്പിക്കുമ്പോൾ 550-600 ഗ്രാം പിണ്ണാക്കും ലഭിക്കും.

ആട്ടിയെ ടുത്ത വെളിച്ചെണ്ണ വിപണിയിലെത്തിക്കു മ്പോൾ ചെലവ് വീണ്ടും കൂടും.

തേങ്ങയുടെയും കൊപ്രയുടെയും വില കൂടുമ്പോൾ വില വർധിപ്പിക്കാതെ മറ്റ് മാർഗമില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.

മില്ലുടമകളിൽ ചിലർ ഉത്പ്പാദനം നിർത്തി വെക്കുകയും ചെയ്തിട്ടുണ്ട്.

തേങ്ങ വിലയ്ക്കൊപ്പം നില ഉയർന്ന് തെങ്ങിൻ തൈ.

പച്ചത്തേങ്ങവില കിലോയ്ക്ക് 80
രൂപയിലെത്തി നിൽക്കുമ്പോൾ തെങ്ങിൻ തൈയ്ക്കും ആവശ്യക്കാരേറി .

കഴിഞ്ഞവർഷം കൃഷിഭവനുകളിൽനിന്ന് തെ ങ്ങിൻതൈകൾ
ഒഴിവാക്കാൻ നെട്ടോട്ടമോടിയിരുന്ന സ്ഥിതി ഇക്കുറി മാറി.

മുൻവർഷത്തേക്കാൾ തൈകളുടെ ആവശ്യം ഇരിട്ടിയിലെത്തിയിട്ടു ണ്ടെന്നാണ് കൃഷിവകുപ്പിൻ്റെ വില യിരുത്തൽ.

മലയോരത്തും ഭാഗികമായി ഇടനാട്ടിലും നേരിടുന്ന കാ ട്ടുപന്നിശല്യമാണ് കർഷകരുടെ വെല്ലുവിളി. എങ്കിലും തൈകൾ വാങ്ങി നടാൻ ഇവിടങ്ങളിലെ കർഷകരും തയ്യാറാവുന്നുണ്ട്.

12 ലക്ഷം തെങ്ങിൻ തൈകളാണ്
സംസ്ഥാനത്തെ കൃഷിഭവനു കളിലൂടെ ഇക്കുറി വിതരണം ചെയ്യുന്നത്.

തേങ്ങയ്ക്ക് വില കയറുന്നത് കണ്ടപ്പോൾത്തന്നെ കൃഷിഭവനുകളിൽ തൈകളുടെ ലഭ്യതയെ കുറിച്ചുള്ള അന്വേഷണം വന്നുതുടങ്ങി.

മുൻ വർ ഷങ്ങളിൽ ജൂണിൽ തുടങ്ങിയിരുന്ന തൈ വിതരണം ഇക്കുറി ഏപ്രിലിലേക്ക് മാറ്റിയിരുന്നു.

കാട്ടുപന്നിശല്യമില്ലാത്ത സ്ഥലങ്ങളിലെ കൃഷിഭവനുകളിൽനിന്ന് കൈയോടെ തൈകൾ കർഷകർ വാങ്ങിക്കൊണ്ടുപോകുന്നതാണ്
കണ്ടത്.

തൈകൾ ഫാമുകളിൽ ബുക്കുചെയ്യാനും നേരിട്ട്പോയി എടുക്കാനും കർഷകർക്ക് അനുമതി കൊടുത്തതും ഇത്തവണ ത്തെ താത്പര്യം കണ്ടിട്ടായിരുന്നു.

ഇതുവരെ 3.5 ലക്ഷം തൈകൾ വിതരണം കഴിഞ്ഞു

ഇതുവരെ 3.5 ലക്ഷം വിതരണം കഴിഞ്ഞു. നാടൻ, സങ്കരയിനം എന്നീ തൈകളാണുള്ളത്. 50 ശത മാനം സബ്‌സിഡിക്കാണ് നൽകു ന്നത്.

നാടന് 50 രൂപയും സങ്കരയി നത്തിന് 125 രൂപയുമാണ് നിൽകേ ണ്ടത്. സങ്കരയിനത്തിനാണ് ആവശ്യക്കാർ കൂടുതലെങ്കിലും അതിനനനുസരിച്ചുള്ള ലഭ്യതയില്ല.

സംസ്ഥാനത്ത് 1.24 ലക്ഷം സങ്കരയി നം തൈകളാണ് ഇക്കുറി നൽകുക. ബാക്കി നാടൻ തൈകൾ നൽകും.

കണ്ണൂർ പാലയാട്, കോഴിക്കോട് തിക്കോടി, പരപ്പനങ്ങാടി, ഇരിങ്ങാലക്കുട, വൈറ്റില, കരുനാ ഗപ്പള്ളി, കഴക്കൂട്ടം, വലിയതുറ എന്നിവടങ്ങളിൽ കൃഷിവകുപ്പിന് തെങ്ങിൻതൈകൾ മാത്രമുണ്ടാക്കുന്ന ഫാമുകളുണ്ട്.

ഇതു കൂടാതെ വകുപ്പിൻ്റെ 56 ഫാമു കളിലും തൈകൾ ഉത്പാദിപ്പിച്ചു. സിപിസിആർഐ. കാർഷിക സർവകലാശാല,

നാളികേര വികസനബോർഡ് എന്നിവിടങ്ങളിലും തൈകൾ ഉത്പാദിപ്പിക്കുന്നുണ്ട്.

10 വർഷം മുമ്പ് കൃഷിഭവനുകളിലൂടെ വിതരണം ചെയ്തി രുന്നത് 3.92 ലക്ഷം തൈകൾ മാത്രമായിരുന്നു.

2028 ആവുമ്പോഴേക്കും ഒരു
ഹെക്ടറിൽനിന്ന് 8,500 നാളികേരം ഉത്പാദിപ്പിക്കാനുള്ള പദ്ധതിയാണ് കൃഷിവകുപ്പിനുള്ളത്.

2018-ൽ രൂപവത്കരിച്ച കോക്കനട്ട് ഡിവലപ്മെൻ്റ് കൗൺസിലാ ണ് ചുക്കാൻ പിടിക്കുന്നത്.

2018-ൽ 7.8 ലക്ഷം ഹെക്ടറു ണ്ടായിരുന്ന തെങ്ങുകൃഷി 2028-ൽ 9.25 ലക്ഷം ഹെക്ടറിലേക്ക് ഉയർത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത് .

തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയുള്ള കേരഗ്രാമം പദ്ധതി ലക്ഷ്യമിടുന്നത് ഈ വിസ്തൃതി വർധനയാണ്.

English Summary :

Coconut oil prices have surged by ₹10-20 per week due to the recent increase in coconut prices. This sharp rise has affected consumers who rely on coconut oil for cooking and other purposes.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

ദളപതിയുടെ വിവാഹമോചനം: 250 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംഗീത; വിട്ടുവീഴ്ചയ്ക്ക് തയ്യാറായി വിജയ്

ദളപതിയുടെ വിവാഹമോചനം: 250 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംഗീത; വിട്ടുവീഴ്ചയ്ക്ക്...

ഇണയുടെ ആരോഗ്യം ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം

ഇണയുടെ ആരോഗ്യം ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം മേടം: സംസാരത്തിൽ മിതത്വം പാലിക്കുക. ഇണയുടെ...

Related Articles

Popular Categories

spot_imgspot_img