web analytics

നടന്നു പോകുന്നതിനിടെ പതിനേഴുകാരിക്കു നേരെ വെടിയുതിർത്തു സഹപാഠി; ഗുരുതര പരിക്ക്

നടന്നു പോകുന്നതിനിടെ പതിനേഴുകാരിക്കു നേരെ വെടിയുതിർത്തു സഹപാഠി

ഹരിയാന: ഫരീദാബാദ് നഗരത്തിൽ പതിനേഴുകാരിയായ വിദ്യാർത്ഥിനിക്കെതിരെ സഹപാഠി വെടിവച്ച സംഭവം കടുത്ത പ്രതിഷേധം ഉയർത്തുന്നു.

ശ്യാം കോളനിയിൽ താമസിക്കുന്ന കനിഷ്‌ക എന്ന വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കോച്ചിംഗ് സെന്ററിൽ ഒരുമിച്ച് പഠിക്കുന്ന ജതിൻ മംഗ്ല എന്ന യുവാവാണ് പെൺകുട്ടിക്കെതിരെ രണ്ട് തവണ വെടിയുതിർന്നത്.

സംഭവം നടന്നത് ക്ലാസ് കഴിഞ്ഞ് കനിഷ്‌ക കൂട്ടുകാരികളോടൊപ്പം വീട്ടിലേക്ക് മടങ്ങിക്കൊണ്ടിരിക്കുമ്പോഴാണ്.

നേരത്തെ തന്നെ ബൈക്കിലിരുന്ന് പെൺകുട്ടിയെ കാത്തുനിന്നിരുന്ന പ്രതി, വീട്ടിനോട് ചേർന്നാവുമ്പോൾ അടുത്തെത്തി

തുടർന്ന് ഇയാൾ വെടിയുതിർക്കുന്നതായി വീഡിയോ ദൃശ്യങ്ങളിൽ കാണാം. നെഞ്ചിലേക്ക് വെടിയുതിർക്കാനാണ് പ്രതി ശ്രമിച്ചതെന്നും, കനിഷ്‌ക കൈകൊണ്ട് തടഞ്ഞതിനാൽ ബുള്ളറ്റ് തോളിൽ പതിച്ചതാണെന്നും സഹോദരി മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യയിലെ പേരില്ലാത്ത ഒരേയൊരു റെയിൽവേ സ്റ്റേഷൻ ഇതാണ്… പേരോ കോഡോ ഇല്ല, ബോർഡിലാവട്ടെ ഒന്നുമില്ല…! കാരണം ഇതാണ്:

സാമൂഹ്യമാധ്യമങ്ങളിൽ വൈറലായ CCTV ദൃശ്യങ്ങളിൽ ജതിൻ കനിഷ്‌കയെ പിന്തുടർന്ന് വെടിവെക്കുന്നത് വ്യക്തമായി കാണാം.

ആദ്യ വെടിയുണ്ട പെൺകുട്ടിയുടെ തോളിൽ പതിച്ചതോടെ അവൾ വീഴുകയും, പിന്നെയും ലക്ഷ്യം വെച്ച് പ്രതി ആക്രമണം നടത്തുകയും ചെയ്തതായി ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു.

ജതിൻ നിരന്തരമായി കനിഷ്‌കയെ പിന്തുടരുകയും ശല്യം ചെയ്യുകയും ചെയ്തുവെന്ന് കുടുംബം ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട വിവരം പ്രതിയുടെ വീട്ടുകാരോട് നേരത്തെ അറിയിച്ചിരുന്നുവത്രേ.

“ഇനി ആവർത്തിക്കില്ല” എന്ന മാതാവിന്റെ ഉറപ്പിൽ പൊലീസിൽ പരാതി നൽകുന്നതിൽ നിന്ന് അവർ പിന്മാറുകയായിരുന്നു. എന്നാൽ തുടർന്ന്, കൂടുതൽ അപകടകരമായ രീതിയിൽ ആക്രമണം നടക്കുകയായിരുന്നു.

സംഭവസ്ഥലത്ത് നിന്ന് വെടിവെച്ച് രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് വലിയ തിരച്ചിലാണ്. പ്രതിക്ക് ഈ തോക്ക് ലഭിക്കാൻ സാധ്യതയില്ലെന്നും സ്വയം നിർമിച്ച ആയുധമാണ് ഉപയോഗിച്ചതെന്ന് പൊലീസ് അറിയിച്ചു.

തോക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. യൗവനപ്രായക്കാരുടെ ഇടയിൽ ഇത്തരം ആയുധങ്ങളുടെ ഉപയോഗം ഭീഷണിയാകുന്നുവെന്ന ആശങ്ക നാടകസറിൽ ഭീതി പരത്തുന്നതാണ്.

പെൺകുട്ടിയുടെ ദിനചര്യയും ക്ലാസ് സമയവും എല്ലാം കൃത്യമായി അറിഞ്ഞാണ് ജതിൻ ആക്രമണം ആസൂത്രണം ചെയ്തത്.
കനിഷ്‌കയ്ക്ക് ഇപ്പോഴും വെടിയുണ്ടകൾ വയറ്റിനുള്ളിലും തോളിലും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

ചികിത്സ നടത്തുന്ന മെഡിക്കൽ ടീം അവളുടെ ആരോഗ്യനിലയിൽ സാവധാനത്തിലുള്ള പുരോഗതി ഉണ്ടെന്ന് അറിയിച്ചു.


പൊതുസ്ഥലത്ത് നടത്തിയ ഈ ഷൂട്ടൗട്ട് ഫരീദാബാദിൽ വലിയ ഭീതിയും പ്രതിഷേധവും സൃഷ്ടിച്ചു. പ്രതിക്കെതിരെ ശക്തമായ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

Related Articles

Popular Categories

spot_imgspot_img