ചൊക്രമുടിയിലെ കൈയ്യേറ്റം: കേസ് അട്ടിമറിക്കാൻ ഉന്നത നീക്കം

ബൈസൺവാലി വില്ലേജിലെ ചൊക്രമുടി കൈയ്യേറ്റത്തിന്റെ അന്വേഷണവും നടപടിയും അട്ടിമറിക്കാൻ രാഷ്ട്രീയ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും ഉന്നത തല നീക്കം നടക്കുന്നുവെന്ന് സൂചന. കയ്യേറ്റവും മറ്റു നിർമ്മാണങ്ങളും അനധികൃതമെന്നും ചട്ടവിരുദ്ധമെന്നും തെളിഞ്ഞിട്ടും ഉദ്യോഗസ്ഥ തലത്തിൽ ഒത്തുകളി നടക്കുന്നതിന്റെ ഭാഗമായാണ് യാതൊരു വിധ നടപടിയും ഇതുവരെയും സ്വീകരിക്കാത്തത് എന്ന ആരോപണമാണ് ശക്തമാകുന്നത്.

ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ച് രണ്ടു മാസങ്ങൾക്ക് ശേഷം പട്ടയ ഉടമകളുടെ വിചാരണ പൂർത്തിയാക്കി ജില്ല ഭരണകൂടത്തിന് റിപ്പോർട്ടും സമർപ്പിച്ചു. എന്നാൽ കയ്യേറ്റം ഒഴിപ്പിക്കൽ ഉൾപ്പടെ ഉള്ള നടപടികൾ വൈകുകയാണ്.

റവന്യൂ വകുപ്പിന്റെ ആദ്യ അന്വേഷണ റിപ്പോർട്ടിൽ വകുപ്പിന് ഗുരുതര വീഴ്ചകൾ സംഭവിച്ചതായി വ്യക്തമാക്കിയിരുന്നെങ്കിലും സ്ഥല ഉടമകളുടെ വിചാരണയ്ക്ക് ശേഷം സമർപ്പിച്ച റിപ്പോർട്ടിൽ ഭൂരിഭാഗം പട്ടയങ്ങളും സാധൂകരിക്കുന്ന വിവരണങ്ങളാണ് ഉള്ളത് എന്നാണ് ലഭിച്ചിരിക്കുന്ന സൂചന.

എന്നാൽ ഈ പട്ടയങ്ങൾ നൽകിയത് ചട്ടം ലംഘിച്ചാണെന്ന് ആദ്യം തന്നെ വ്യക്തമായിരുന്നു. 1971 ന് മുമ്പ് കൈവശഭൂമിയിൽ കൃഷി ചെയ്തും വീട് വച്ചും താമസിക്കുന്നവർക്കാണ് 1964 ഭൂപതിവ് ചട്ട പ്രകാരം പട്ടയം നൽകുന്നത്.

എന്നാൽ പരിസ്ഥിതിലോല പ്രദേശവും റെഡ്‌സോണിൽ ഉൾപ്പെട്ടതുമായ ചൊക്രമുടിയിൽ ഈ മാനദണ്ഡം ലംഘിച്ചാണ് ഭൂമി പതിച്ചു നൽകിയത്. 1965 മുതൽ 70 വരെയുള്ള കാലഘട്ടത്തിലാണ് ചൊക്രമുടിയിൽ പട്ടയങ്ങൾ അനുവദിച്ചത് ഈ കാലയളവിലും പിന്നീടും ഇവിടെ വീടുകളോ കൃഷിയിടങ്ങളോ ഉണ്ടായിരുന്നില്ല.

ഇക്കാരണം കൊണ്ട് മാത്രം പട്ടയങ്ങൾ റദ്ദ് ചെയ്യാൻ സർക്കാറിന് കഴിയും. കഴിഞ്ഞ ഓഗസ്റ്റിലാണ് റെഡ് സോണിൽ ഉൾപ്പെടുന്ന ചൊക്ര മുടിയിൽ പാറ പുറമ്പോക്ക് ഉൾപ്പെടെ ഭൂമി കൈയേറ്റവും അനധികൃത നിർമ്മാണവും വിവാദമായത്.

ചൊക്രമുടിയിൽ സർക്കാർ പാറ പുറമ്പോക്ക് ഭൂമി കൂടി ഉൾപ്പെടുത്തി 14 ഏക്കർ 69 സെൻറ് പട്ടയ ഭൂമിയുടെ സർവ്വേ സ്‌കെച്ച് തയ്യാറാക്കിയ ഉടുമ്പൻചോല മുൻ താലൂക്ക് സർവെയറെയും സസ്‌പെൻഡ് ചെയ്തിരുന്നു. മറ്റു നടപടികൾ ഒന്നും ഉണ്ടായില്ല.

എന്നാൽ ചൊക്രമുടിയിലെയും സമീപപ്രദേശങ്ങളിലും വസ്തു ഉടമകളുടെ വിചാരണയ്ക്ക് ശേഷം തുടർ നടപടികളെല്ലാം അട്ടിമറിക്കപ്പെട്ടു.

spot_imgspot_img
spot_imgspot_img

Latest news

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു അമേരിക്ക ഇറാനിൽ ബോംബ് ആക്രമണം നടത്തിയതിന്...

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് തിരുവനന്തപുരം: മദ്യ വില്പന ചില്ലുകുപ്പിയിലാക്കാൻ പ്രത്യേക നീക്കവുമായി...

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി വാൽപാറ ∙ വീടിനു മുന്നിൽ കളിക്കുന്നതിനിടെ...

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി ന്യൂഡൽഹി: ഇന്ത്യക്കാരുമായി ഇറാനിൽ നിന്നും പുറപ്പെട്ട വിമാനം...

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

Other news

വിമാനത്തിനടുത്തേക്ക് ഓടിക്കയറി യുവാവ്

വിമാനത്തിനടുത്തേക്ക് ഓടിക്കയറി യുവാവ് മുംബൈ: വിമാനം പാർക്ക് ചെയ്തിരിക്കുന്നിടത്തേക്ക് അതിക്രമിച്ചു കടന്ന...

കണ്ടെയ്നർ കണക്കിന് മാമ്പഴം അമേരിക്ക നശിപ്പിച്ചു…

കണ്ടെയ്നർ കണക്കിന് മാമ്പഴം അമേരിക്ക നശിപ്പിച്ചു മാമ്പഴം കയറ്റുമതിയിലുണ്ടായ പ്രതിസന്ധി തമിഴ്‌നാടിനെ കാര്യമായി...

നിലമ്പൂര്‍: ആദ്യഫലങ്ങൾ യുഡിഎഫിനു അനുകൂലം

നിലമ്പൂര്‍: ആദ്യഫലങ്ങൾ യുഡിഎഫിനു അനുകൂലം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യ റൗണ്ടില്‍...

UK: ഇസ്രായേലിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കും

ഇസ്രായേലിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാൻ യു.കെ ഇസ്രായേൽ വിടാൻ ആഗ്രഹിക്കുന്ന ബ്രിട്ടീഷ് പൗരന്മാർക്കായി യുകെ...

വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം

വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം കാസര്‍കോട്: സ്‌കൂളില്‍ ഷൂസ് ധരിച്ചെത്തിയതിനെ ചൊല്ലി പ്ലസ് വണ്‍ വിദ്യാര്‍ഥിയെ...

നിലമ്പൂരിൽ വോട്ടെണ്ണൽ ആരംഭിച്ചു

നിലമ്പൂരിൽ വോട്ടെണ്ണൽ ആരംഭിച്ചു നിലമ്പൂർ: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടണ്ണെല്‍...

Related Articles

Popular Categories

spot_imgspot_img