web analytics

ചൊക്രമുടിയിലെ കൈയ്യേറ്റം: കേസ് അട്ടിമറിക്കാൻ ഉന്നത നീക്കം

ബൈസൺവാലി വില്ലേജിലെ ചൊക്രമുടി കൈയ്യേറ്റത്തിന്റെ അന്വേഷണവും നടപടിയും അട്ടിമറിക്കാൻ രാഷ്ട്രീയ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും ഉന്നത തല നീക്കം നടക്കുന്നുവെന്ന് സൂചന. കയ്യേറ്റവും മറ്റു നിർമ്മാണങ്ങളും അനധികൃതമെന്നും ചട്ടവിരുദ്ധമെന്നും തെളിഞ്ഞിട്ടും ഉദ്യോഗസ്ഥ തലത്തിൽ ഒത്തുകളി നടക്കുന്നതിന്റെ ഭാഗമായാണ് യാതൊരു വിധ നടപടിയും ഇതുവരെയും സ്വീകരിക്കാത്തത് എന്ന ആരോപണമാണ് ശക്തമാകുന്നത്.

ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ച് രണ്ടു മാസങ്ങൾക്ക് ശേഷം പട്ടയ ഉടമകളുടെ വിചാരണ പൂർത്തിയാക്കി ജില്ല ഭരണകൂടത്തിന് റിപ്പോർട്ടും സമർപ്പിച്ചു. എന്നാൽ കയ്യേറ്റം ഒഴിപ്പിക്കൽ ഉൾപ്പടെ ഉള്ള നടപടികൾ വൈകുകയാണ്.

റവന്യൂ വകുപ്പിന്റെ ആദ്യ അന്വേഷണ റിപ്പോർട്ടിൽ വകുപ്പിന് ഗുരുതര വീഴ്ചകൾ സംഭവിച്ചതായി വ്യക്തമാക്കിയിരുന്നെങ്കിലും സ്ഥല ഉടമകളുടെ വിചാരണയ്ക്ക് ശേഷം സമർപ്പിച്ച റിപ്പോർട്ടിൽ ഭൂരിഭാഗം പട്ടയങ്ങളും സാധൂകരിക്കുന്ന വിവരണങ്ങളാണ് ഉള്ളത് എന്നാണ് ലഭിച്ചിരിക്കുന്ന സൂചന.

എന്നാൽ ഈ പട്ടയങ്ങൾ നൽകിയത് ചട്ടം ലംഘിച്ചാണെന്ന് ആദ്യം തന്നെ വ്യക്തമായിരുന്നു. 1971 ന് മുമ്പ് കൈവശഭൂമിയിൽ കൃഷി ചെയ്തും വീട് വച്ചും താമസിക്കുന്നവർക്കാണ് 1964 ഭൂപതിവ് ചട്ട പ്രകാരം പട്ടയം നൽകുന്നത്.

എന്നാൽ പരിസ്ഥിതിലോല പ്രദേശവും റെഡ്‌സോണിൽ ഉൾപ്പെട്ടതുമായ ചൊക്രമുടിയിൽ ഈ മാനദണ്ഡം ലംഘിച്ചാണ് ഭൂമി പതിച്ചു നൽകിയത്. 1965 മുതൽ 70 വരെയുള്ള കാലഘട്ടത്തിലാണ് ചൊക്രമുടിയിൽ പട്ടയങ്ങൾ അനുവദിച്ചത് ഈ കാലയളവിലും പിന്നീടും ഇവിടെ വീടുകളോ കൃഷിയിടങ്ങളോ ഉണ്ടായിരുന്നില്ല.

ഇക്കാരണം കൊണ്ട് മാത്രം പട്ടയങ്ങൾ റദ്ദ് ചെയ്യാൻ സർക്കാറിന് കഴിയും. കഴിഞ്ഞ ഓഗസ്റ്റിലാണ് റെഡ് സോണിൽ ഉൾപ്പെടുന്ന ചൊക്ര മുടിയിൽ പാറ പുറമ്പോക്ക് ഉൾപ്പെടെ ഭൂമി കൈയേറ്റവും അനധികൃത നിർമ്മാണവും വിവാദമായത്.

ചൊക്രമുടിയിൽ സർക്കാർ പാറ പുറമ്പോക്ക് ഭൂമി കൂടി ഉൾപ്പെടുത്തി 14 ഏക്കർ 69 സെൻറ് പട്ടയ ഭൂമിയുടെ സർവ്വേ സ്‌കെച്ച് തയ്യാറാക്കിയ ഉടുമ്പൻചോല മുൻ താലൂക്ക് സർവെയറെയും സസ്‌പെൻഡ് ചെയ്തിരുന്നു. മറ്റു നടപടികൾ ഒന്നും ഉണ്ടായില്ല.

എന്നാൽ ചൊക്രമുടിയിലെയും സമീപപ്രദേശങ്ങളിലും വസ്തു ഉടമകളുടെ വിചാരണയ്ക്ക് ശേഷം തുടർ നടപടികളെല്ലാം അട്ടിമറിക്കപ്പെട്ടു.

spot_imgspot_img
spot_imgspot_img

Latest news

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

Other news

വണ്ണം കുറയ്ക്കാൻ മരുന്ന് കഴിക്കുന്നവർ ജാഗ്രത! ഇൻഫ്ലുവൻസർമാരുടെ കപട വാഗ്ദാനങ്ങൾ വിശ്വസിക്കരുത്; കേന്ദ്രത്തിന്റെ കർശന മുന്നറിയിപ്പ്

ന്യൂഡൽഹി: പൊണ്ണത്തടി കുറയ്ക്കാനെന്ന പേരിൽ വിപണിയിലിറങ്ങുന്ന മരുന്നുകളുടെയും ചികിത്സകളുടെയും അതിപ്രസരത്തിന് കടുത്ത...

വെള്ളാപ്പള്ളി നടേശനെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി

വെള്ളാപ്പള്ളി നടേശനെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി തിരുവനന്തപുരം: എസ്.എൻ.ഡി.പി...

പാചകവാതക ക്ഷാമം രൂക്ഷം; ഓൺലൈൻ ബുക്കിംഗ് തടസ്സപ്പെട്ടതോടെ ഏജൻസികൾക്ക് മുന്നിൽ നീണ്ട നിര

പാചകവാതക ക്ഷാമം രൂക്ഷം; ഓൺലൈൻ ബുക്കിംഗ് തടസ്സപ്പെട്ടതോടെ ഏജൻസികൾക്ക് മുന്നിൽ നീണ്ട...

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി ജി സുധാകരൻ; ‘പാർട്ടി സ്ഥാനാർഥിക്കെതിരെ അല്ല, അഴിമതിക്കെതിരെയാണ് പോരാട്ടം’

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി ജി സുധാകരൻ; ‘പാർട്ടി സ്ഥാനാർഥിക്കെതിരെ അല്ല, അഴിമതിക്കെതിരെയാണ്...

“ഇന്ന് എന്റെ കുടുംബത്തിൽ ഞാൻ മാത്രം ബാക്കി”; പഴയ കാര്യങ്ങൾ ഓർത്തെടുത്ത് മോഹൻലാൽ

മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും സിനിമാ പ്രവേശനത്തെക്കുറിച്ചും നടത്തിയ...

Related Articles

Popular Categories

spot_imgspot_img