web analytics

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവിന് സ്ത്രീയുമായി രഹസ്യബന്ധം; തിരുവനന്തപുരത്തുകാർ ഇവരെ വിളിച്ചിരുന്നത് കാട്ടാക്കട അമ്മച്ചിയെന്ന്…പത്മനാഭന്റെ ബി നിലവറ തുറന്നാൽ ചിത്തിര തിരുനാളും പുനർ നിർണ്ണയിക്കപ്പെടാം, മതംമാറ്റാൻ ശ്രമം നടത്തി…വിവാദങ്ങൾക്ക് തിരികൊളുത്തി ‘മാഞ്ഞുപോയ ശംഖുമുദ്ര’

തിരുവനന്ത്പുരം: തിരുവിതാംകൂറിലെ അവസാന മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മക്ക് കാട്ടാക്കട സ്വദേശിയായ ഒരു സ്ത്രീയുമായി രഹസ്യബന്ധം ഉണ്ടായിരുന്നുവെന്ന് പ്രമുഖ ചരിത്രകാരൻ ഡോ.എം ജി ശശിഭൂഷണിന്റെ വെളിപ്പെടുത്തൽ. മാതൃഭൂമി ബുക്സ് കഴിഞ്ഞ മാസം പുറത്തിറക്കിയ ‘മാഞ്ഞുപോയ ശംഖുമുദ്ര’ എന്ന പുസ്തകത്തിൻ്റെ 132-ാം പേജിലാണ് അത്യന്തം സ്ഫോടനാത്മകമായ റിപ്പോർട്ട് ഉള്ളത്.

സന്തുഷ്ടമായൊരു കുടുംബ ജീവിതം നയിക്കാൻ കഴിയാഞ്ഞതിൽ ചിത്തിര തിരുനാളിന് കടുത്ത മനോവ്യഥ ഉണ്ടായിരുന്നെന്നും താൻ വിവാഹം കഴിക്കുന്ന സ്ത്രീയുമായി രാജമാതാവ് ഒത്തുപോകാൻ സാധ്യതയില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് അദ്ദേഹം വിവാഹം വേണ്ടെന്ന് വെച്ചതെന്നുമാണ് പുസ്തകത്തിൽ പറയുന്നത്. ഈ സമയത്താണ് ‘കാട്ടാക്കട അമ്മച്ചി’ എന്ന് തിരുവനന്തപുരത്തുകാർ വിശേഷിപ്പിച്ചിരുന്ന കാട്ടാക്കട മൂന്നാം വീട്ടിൽ ലക്ഷ്മിക്കുട്ടിയെന്ന സ്ത്രീയുമായി രാജാവ് ബന്ധം സ്ഥാപിച്ചതെന്നും പുസ്തകത്തിലുണ്ട്. “ചിത്തിര തിരുനാളും ഒരു പച്ച മനുഷ്യനായിരുന്നു”, എന്നാണ് ഡോ.ശശിഭൂഷൺ എഴുതിയിരിക്കുന്നത്.

രാജാവിൻ്റെ പരസ്ത്രീ ബന്ധത്തെക്കുറിച്ച് ആദ്യമായാണ് ഒരു ചരിത്രകാരൻ തുറന്നെഴുതുന്നത്. തിരുവനന്തപുരത്തുകാർ മാത്രമല്ല കേരളം മുഴുവൻ ഇപ്പോഴും ആദരവോടെ കാണുന്ന രാജാവിന് ഇത്തരമൊരു ബന്ധം ഉണ്ടായിരുന്നുവെന്ന വാർത്തയോട് കവടിയാർ കൊട്ടാരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ “ബി നിലവറയുടെ കണക്കെടുപ്പ് എന്നെങ്കിലും ഉണ്ടാകുമ്പോൾ ചിത്തിര തിരുനാളും പുനർ നിർണ്ണയിക്കപ്പെടാം”, എന്ന അത്യന്തം ഗൗരവമായ ആരോപണവും പുസ്തകത്തിൽ ഉണ്ട്. ‘അവസാനത്തെ മഹാരാജാവ്’ എന്ന അധ്യായത്തിലാണ് അതീവ സംഭ്രമജനകമായ തുറന്നെഴുത്ത് എഴുത്തുകാരൻ നടത്തുന്നത്.

ക്ഷേത്രത്തിലെ ഇതുവരെ തുറക്കാത്ത ബി-നിലവറയിലെ രഹസ്യങ്ങൾ ഇന്നും അ‍ജ്ഞാതമാണ്. രഹസ്യങ്ങളുടെ കലവറയായി കരുതുന്ന ‘ബി’ നിലവറ തുറക്കണോ എന്ന് ക്ഷേത്ര ഭരണസമിതിക്ക് തീരുമാനിക്കാം എന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളത്. എ-നിലവറയിൽ ഉള്ളതിനേക്കാൾ സ്വത്തുകൾ ബി-നിലവറയിലുണ്ട് എന്നാണ് അനുമാനം. ബി-നിലവറയിലെ കണക്കെടുപ്പ് എന്നെങ്കിലും ഉണ്ടാകുമ്പോൾ ചിത്തിര തിരുനാളും പുനർ നിർണ്ണയിക്കപ്പെടാം എന്ന വെളിപ്പെടുത്തലോടെ രാജാവിനെതന്നെ ചരിത്രകാരൻ സംശയത്തിൻ്റെ നിഴലിൽ നിർത്തുകയാണ്.

ചിത്തിര തിരുനാൾ ബാലരാമവർമ്മയെ ക്രിസ്തുമതത്തിലേക്ക് മതം മാറ്റാൻ ലണ്ടനിലെ ഒരുസംഘം ക്രൈസ്തവ ഗ്രൂപ്പുകൾ 1934-37 കാലത്ത് ശ്രമിച്ചിരുന്നതായും പുസ്തകത്തിൽ ശശിഭൂഷൺ എഴുതിയിട്ടുണ്ട്. ‘ബഞ്ചമിൻ ബാലരാമവർമ്മ’ എന്നായിരുന്നു ആ പദ്ധതിക്കിട്ട കോഡ് നാമം എന്നും പറയുന്നു. തിരുവനന്തപുരത്തെ പ്രമുഖ ക്രിസ്ത്യൻ ഗ്രൂപ്പായ സാൽവേഷൻ ആർമിയുടെ നേതൃത്വത്തിലായിരുന്നു ‘ബഞ്ചമിൻ ബാലരാവർമ്മ’ പദ്ധതി ആവിഷ്കരിച്ചതെന്നും ഈ നീക്കം പൊളിച്ചത് അന്നത്തെ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരാണെന്നും റിപ്പോർട്ടിൽ പറയുന്നു.

“മതം മാറിക്കഴിഞ്ഞാലും നാണയങ്ങളിലും പൊതു സ്ഥാപനങ്ങളിലുമുള്ള ബി ആർ വി മുദ്രകൾ നിലനിർത്താൻ വേണ്ടിയായിരുന്നു ചിത്തിര തിരുനാളിന് സാൽവേഷൻ ആർമി, ബഞ്ചമിൻ ബാലരാമവർമ്മ എന്ന സാങ്കല്പിക നാമം നിർദേശിച്ചത്’ എന്നാണ് ഡോ ശശി ഭൂഷൺ ചരിത്ര രേഖകളുടെ അടിസ്ഥാനത്തിൽ പുസ്തകത്തിലൂടെ വ്യക്തമാക്കുന്നത്. പുസ്തകത്തിലെ ചരിത്രപരമായ വെളിപ്പെടുത്തലുകൾ വൻ വിവാദം സൃഷ്ടിക്കാനിടയുണ്ട്.

പുസ്തകത്തിലെ തുറന്ന് പറച്ചിലുകളോട് ചിത്തിര തിരുനാളിൻ്റെ അനന്തരവകാശികൾ എങ്ങനെ പ്രതികരിക്കും എന്നാണ് വായനക്കാരെല്ലാം ഉറ്റുനോക്കുകയാണ്. ഈ വർഷം ജനുവരിയിലാണ് ‘മാഞ്ഞുപോയ ശംഖുമുദ്ര’ മാതൃഭൂമി ബുക്സ് പുറത്തിറക്കിയത്. ചരിത്ര പണ്ഡിതനും അധ്യാപകനുമായ ഡോ.ശശിഭൂഷൺ നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. പ്രശസ്ത നിരുപകനായിരുന്ന പ്രൊഫസർ എസ് ഗുപ്തൻ നായരുടെ മകനുമാണ്.

spot_imgspot_img
spot_imgspot_img

Latest news

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

Other news

മുണ്ടത്തിക്കോട് സ്ഫോടനം: മരിച്ചവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; മരണസംഖ്യ ഉയരാൻ സാധ്യത

മുണ്ടത്തിക്കോട് സ്ഫോടനം: മരിച്ചവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; മരണസംഖ്യ ഉയരാൻ സാധ്യത Thrissur:...

വിജയകുതിപ്പുമായി ചിലർ, ജാഗ്രതയോടെ മറ്റുചിലർ; ഇന്നത്തെ നക്ഷത്രഫലം

വിജയകുതിപ്പുമായി ചിലർ, ജാഗ്രതയോടെ മറ്റുചിലർ; ഇന്നത്തെ നക്ഷത്രഫലം 2026 ഏപ്രിൽ 22-ാം തീയതിയായ...

ശബരിമല കേസ്: സംസ്ഥാന സർക്കാരിന്റെ വാദം ഇന്ന്

ശബരിമല കേസ്: സംസ്ഥാന സർക്കാരിന്റെ വാദം ഇന്ന് Sabarimala Temple: ശബരിമല യുവതിപ്രവേശനവുമായി...

ജന്മത്തിന്റെ പേരിൽ വിലക്ക് ഏർപ്പെടുത്തുന്നത് ഭരണഘടനാ ലംഘനമല്ലേ? ശബരിമല കേസിൽ സുപ്രീം കോടതി

ജന്മത്തിന്റെ പേരിൽ വിലക്ക് ഏർപ്പെടുത്തുന്നത് ഭരണഘടനാ ലംഘനമല്ലേ? ശബരിമല കേസിൽ സുപ്രീം...

പരിചയസമ്പന്നർക്കും പിഴച്ചോ? മുണ്ടത്തിക്കോട് ദുരന്തം വിരൽ ചൂണ്ടുന്നത്

പരിചയസമ്പന്നർക്കും പിഴച്ചോ? മുണ്ടത്തിക്കോട് ദുരന്തം വിരൽ ചൂണ്ടുന്നത് Thrissur: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ...

വെടിക്കെട്ടിന് പകരം ‘കോൾഡ് സ്പാർക്ക്’; ഉത്സവങ്ങളിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കേരളം

വെടിക്കെട്ടിന് പകരം 'കോൾഡ് സ്പാർക്ക്'; ഉത്സവങ്ങളിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കേരളം പരമ്പരാഗത വെടിക്കെട്ടുകൾക്ക്...

Related Articles

Popular Categories

spot_imgspot_img