web analytics

ലാൻഡിങ്ങിന് ഒരു മണിക്കൂറിലേറെ എടുത്തപ്പോൾ ശ്വാസമടക്കിപ്പിടിച്ചാണിരുന്നത്’; രക്ഷപ്പെട്ടത് മഹാഭാഗ്യമെന്ന് കേരള എംപിമാർ

ലാൻഡിങ്ങിന് ഒരു മണിക്കൂറിലേറെ എടുത്തപ്പോൾ ശ്വാസമടക്കിപ്പിടിച്ചാണിരുന്നത്’; രക്ഷപ്പെട്ടത് മഹാഭാഗ്യമെന്ന് കേരള എംപിമാർ

ചെന്നൈ : വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്ന പൈലറ്റിന്റെ അറിയിപ്പു കേട്ടപ്പോൾ ഞെട്ടിപ്പോയെന്ന് കെസി വേണു​ഗോപാൽ എംപി. എയർ ഇന്ത്യ വിമാനം പറന്നുയർന്ന് ഏകദേശം ഒരുമണിക്കൂർ കഴിഞ്ഞപ്പോഴാണ് പൈലറ്റിന്റെ അറിയിപ്പുകേട്ടത്. ലാൻഡിങ്ങിന് ഒരുമണിക്കൂറിലേറെ എടുത്തപ്പോൾ ശ്വാസമടക്കിപ്പിടിച്ചാണിരുന്നത്. എംപിമാർ മാത്രമല്ലല്ലോ, ഇത്രയും യാത്രക്കാരുടെ ജീവനല്ലേ വിമാനത്തിലുള്ളത്. കെ സി വേണു​ഗോപാൽ പറഞ്ഞു.

കെ. സി. വേണുഗോപാൽ പറഞ്ഞത്: “ചെന്നൈ വിമാനത്താവളത്തിന് മുകളിൽ പറന്നുകൊണ്ടിരിക്കെ ഇന്ധനം തീരാറായപ്പോൾ ലാൻഡിങ് ശ്രമം തുടങ്ങി. ഇറങ്ങാൻ പോകുമ്പോൾ റൺവേയിൽ മറ്റൊരു വിമാനം ഉണ്ടെന്ന വിവരം വന്നു. വീണ്ടും മുകളിലേക്ക് പറക്കേണ്ടിവന്നു. ഇതോടെ സാങ്കേതിക തകരാറിനൊപ്പം ആശയവിനിമയ പ്രശ്നവും ഉണ്ടെന്ന് മനസ്സിലാക്കി. പൈലറ്റിന്റെ മനഃസാന്നിധ്യമാണ് യാത്രക്കാരുടെ രക്ഷയായത്.” സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഔദ്യോഗികമായി പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അടൂർ പ്രകാശ് എംപി പറഞ്ഞു, “റഡാറിലെ തകരാറാണ് കാരണമെന്ന് പറയുന്നു. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചത്. റൺവേയിൽ ഉണ്ടായിരുന്ന വിമാനവുമായി കൂട്ടിമുട്ടാതിരുന്നത് ഭാഗ്യം. ക്യാപ്റ്റൻ വെങ്കിടേഷിന്റെ മികവാണ് എല്ലാ യാത്രക്കാരുടെയും ജീവൻ രക്ഷിച്ചത്.”

വിമാനം രാത്രി 7.20ന് പുറപ്പെടാനിരുന്നതായിരുന്നു, എന്നാൽ അരമണിക്കൂർ വൈകി 7.50ന് പറന്നു. ഒരു മണിക്കൂർ കഴിഞ്ഞപ്പോഴാണ് പൈലറ്റ് സാങ്കേതിക പ്രശ്നം അറിയിച്ചത്. തുടർന്ന് ചെന്നൈയിൽ അടിയന്തര ലാൻഡിങിനുള്ള ശ്രമം ആരംഭിച്ചെങ്കിലും മണിക്കൂറുകളോളം വിമാനത്തിന് മുകളിൽ വട്ടമിട്ട് പറക്കേണ്ടിവന്നു.

കൊടിക്കുന്നിൽ സുരേഷ് എംപി ഫെയ്സ്ബുക്കിൽ കുറിച്ചത്: “റഡാറുമായി ബന്ധം നഷ്ടപ്പെട്ട സാഹചര്യത്തിൽ ക്യാപ്റ്റൻ വെങ്കിടേഷിന്റെ അസാമാന്യ മികവോടെ, മറ്റൊരു വിമാനവുമായി കൂട്ടിമുട്ടൽ ഒഴിവാക്കി മുഴുവൻ യാത്രക്കാരുമായി സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സാധിച്ചു.”

വിമാനത്തിലെ മുഴുവൻ യാത്രക്കാരും സുരക്ഷിതരാണ്. സംഭവത്തിൽ ഡി.ജി.സി.എ അന്വേഷണം നടത്തുമെന്ന് സൂചനതിരുവനന്തപുരം–ഡൽഹി എയർ ഇന്ത്യ 2455 വിമാനത്തിന് പറന്നുയർന്ന് ഏകദേശം ഒരു മണിക്കൂറിന് ശേഷം സാങ്കേതിക തകരാറുണ്ടെന്ന വിവരം പൈലറ്റ് അറിയിച്ചതോടെ യാത്രക്കാരിൽ ഭീതിയോടെയാണ് യാത്ര തുടരേണ്ടി വന്നത്. വിമാനം രണ്ട് മണിക്കൂറോളം ആകാശത്ത് ചുറ്റിനടന്ന ശേഷം മാത്രമാണ് അടിയന്തര ലാൻഡിങ് സാധ്യമായത്.

വിമാനത്തിൽ എംപിമാരായ കെ. സി. വേണുഗോപാൽ, അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, കെ. രാധാകൃഷ്ണൻ, തിരുനെൽവേലി എംപി റോബർട്ട് ബ്രൂസ് എന്നിവർ ഉൾപ്പെടെ 160 പേർ ഉണ്ടായിരുന്നു. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനായിരുന്നു ഇവരുടെ യാത്ര.

എയര്‍ ഇന്ത്യ വിമാനത്തിനു ചെന്നൈയില്‍ അടിയന്തിര ലാൻഡിംഗ്; വിമാനത്തിൽ കേരളത്തിലെ എംപിമാരും

ചെന്നൈ: എയര്‍ ഇന്ത്യ വിമാനത്തിനു വീണ്ടും അടിയന്തിര ലാൻഡിംഗ്. തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ചെന്നൈയില്‍ ആണ് അടിയന്തരമായി ഇറക്കിയത്.

എയര്‍ ഇന്ത്യയുടെ എഐ 2455 വിമാനമാണ് ചെന്നൈയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയിരിക്കുന്നത്. റഡാറിലെ തകരാറിനെ തുടര്‍ന്നാണ് വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്‌ എന്നാണു റിപ്പോർട്ട്.

വൈകിട്ട് 7.15ന് തിരുവനന്തപുരത്ത് നിന്ന് പറന്നുയരേണ്ട വിമാനം അരമണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്.

ഒരു മണിക്കൂര്‍ പറന്ന ശേഷം സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചെന്നൈയില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു.

കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ. രാധാകൃഷ്ണന്‍ തുടങ്ങിയ കേരളത്തിലെ എം.പിമാരും വിമാനത്തിലുണ്ട്. യാത്രക്കാരെല്ലാരും സുരക്ഷിതരാണ്. വലിയ അപകടത്തില്‍ നിന്നാണ് രക്ഷപ്പെട്ടതെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.

ചെന്നൈ വിമാനത്താവളത്തിന് മുന്നില്‍ ഒരു മണിക്കൂര്‍ പറന്നതിന് ശേഷമാണ് വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയത്. മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ ഡല്‍ഹിയിലെത്തിക്കും.

English Summary :

Air India AI 2455 from Thiruvananthapuram to Delhi made an emergency landing in Chennai after a technical glitch and radar failure. 160 passengers, including MPs, safe.

chennai-air-india-emergency-landing-mps-safe

Air India, Chennai Airport, Emergency Landing, Technical Glitch, Radar Failure, K.C. Venugopal, Adoor Prakash, DGCA Investigation

spot_imgspot_img
spot_imgspot_img

Latest news

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച...

Other news

സ്കൂൾ ബസ് നിയന്തണം വിട്ട് ചായക്കടയിലേക്ക് കയറി; ഒരാൾ മരിച്ചു, അഞ്ച് പേർക്ക് പരിക്ക്

സ്കൂൾ ബസ് നിയന്തണം വിട്ട് ചായക്കടയിലേക്ക് കയറി; ഒരാൾ മരിച്ചു എടപ്പാൾ...

കൊല്ലത്തിൽ 62കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം; രോഗബാധിതർ വർധിക്കുന്നു

കൊല്ലത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം കൊല്ലം: കൊല്ലത്ത് കടയ്ക്കല്‍ സ്വദേശിനിയായ 62-കാരിക്ക്...

20 കിലോ ഭാരം കുറച്ചു; ഹിറ്റ്മാൻ ഫിറ്റ്മാനായതിന് പിന്നിൽ

20 കിലോ ഭാരം കുറച്ചു; ഹിറ്റ്മാൻ ഫിറ്റ്മാനായതിന് പിന്നിൽ മുംബൈ: ശരീരം ശ്രദ്ധിക്കുന്നില്ല...

ഷാഫിയെ ആക്രമിച്ചത് ഇടതുമുന്നണി കൺവീനറുടെ സന്തതസഹചാരി

ഷാഫിയെ ആക്രമിച്ചത് ഇടതുമുന്നണി കൺവീനറുടെ സന്തതസഹചാരി കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയെ മർദ്ദിച്ച...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ബേബിക്ക് വരുമാനം ചൊരിഞ്ഞ് മൂട്ടിപ്പഴം

ബേബിക്ക് വരുമാനം ചൊരിഞ്ഞ് മൂട്ടിപ്പഴം തൊടുപുഴ: കാട്ടുപഴക്കൃഷിയാണ് വണ്ണപ്പുറം സ്വദേശിയായ മലേക്കുടിയിൽ ബേബി...

Related Articles

Popular Categories

spot_imgspot_img