web analytics

ലാൻഡിങ്ങിന് ഒരു മണിക്കൂറിലേറെ എടുത്തപ്പോൾ ശ്വാസമടക്കിപ്പിടിച്ചാണിരുന്നത്’; രക്ഷപ്പെട്ടത് മഹാഭാഗ്യമെന്ന് കേരള എംപിമാർ

ലാൻഡിങ്ങിന് ഒരു മണിക്കൂറിലേറെ എടുത്തപ്പോൾ ശ്വാസമടക്കിപ്പിടിച്ചാണിരുന്നത്’; രക്ഷപ്പെട്ടത് മഹാഭാഗ്യമെന്ന് കേരള എംപിമാർ

ചെന്നൈ : വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്ന പൈലറ്റിന്റെ അറിയിപ്പു കേട്ടപ്പോൾ ഞെട്ടിപ്പോയെന്ന് കെസി വേണു​ഗോപാൽ എംപി. എയർ ഇന്ത്യ വിമാനം പറന്നുയർന്ന് ഏകദേശം ഒരുമണിക്കൂർ കഴിഞ്ഞപ്പോഴാണ് പൈലറ്റിന്റെ അറിയിപ്പുകേട്ടത്. ലാൻഡിങ്ങിന് ഒരുമണിക്കൂറിലേറെ എടുത്തപ്പോൾ ശ്വാസമടക്കിപ്പിടിച്ചാണിരുന്നത്. എംപിമാർ മാത്രമല്ലല്ലോ, ഇത്രയും യാത്രക്കാരുടെ ജീവനല്ലേ വിമാനത്തിലുള്ളത്. കെ സി വേണു​ഗോപാൽ പറഞ്ഞു.

കെ. സി. വേണുഗോപാൽ പറഞ്ഞത്: “ചെന്നൈ വിമാനത്താവളത്തിന് മുകളിൽ പറന്നുകൊണ്ടിരിക്കെ ഇന്ധനം തീരാറായപ്പോൾ ലാൻഡിങ് ശ്രമം തുടങ്ങി. ഇറങ്ങാൻ പോകുമ്പോൾ റൺവേയിൽ മറ്റൊരു വിമാനം ഉണ്ടെന്ന വിവരം വന്നു. വീണ്ടും മുകളിലേക്ക് പറക്കേണ്ടിവന്നു. ഇതോടെ സാങ്കേതിക തകരാറിനൊപ്പം ആശയവിനിമയ പ്രശ്നവും ഉണ്ടെന്ന് മനസ്സിലാക്കി. പൈലറ്റിന്റെ മനഃസാന്നിധ്യമാണ് യാത്രക്കാരുടെ രക്ഷയായത്.” സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഔദ്യോഗികമായി പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അടൂർ പ്രകാശ് എംപി പറഞ്ഞു, “റഡാറിലെ തകരാറാണ് കാരണമെന്ന് പറയുന്നു. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചത്. റൺവേയിൽ ഉണ്ടായിരുന്ന വിമാനവുമായി കൂട്ടിമുട്ടാതിരുന്നത് ഭാഗ്യം. ക്യാപ്റ്റൻ വെങ്കിടേഷിന്റെ മികവാണ് എല്ലാ യാത്രക്കാരുടെയും ജീവൻ രക്ഷിച്ചത്.”

വിമാനം രാത്രി 7.20ന് പുറപ്പെടാനിരുന്നതായിരുന്നു, എന്നാൽ അരമണിക്കൂർ വൈകി 7.50ന് പറന്നു. ഒരു മണിക്കൂർ കഴിഞ്ഞപ്പോഴാണ് പൈലറ്റ് സാങ്കേതിക പ്രശ്നം അറിയിച്ചത്. തുടർന്ന് ചെന്നൈയിൽ അടിയന്തര ലാൻഡിങിനുള്ള ശ്രമം ആരംഭിച്ചെങ്കിലും മണിക്കൂറുകളോളം വിമാനത്തിന് മുകളിൽ വട്ടമിട്ട് പറക്കേണ്ടിവന്നു.

കൊടിക്കുന്നിൽ സുരേഷ് എംപി ഫെയ്സ്ബുക്കിൽ കുറിച്ചത്: “റഡാറുമായി ബന്ധം നഷ്ടപ്പെട്ട സാഹചര്യത്തിൽ ക്യാപ്റ്റൻ വെങ്കിടേഷിന്റെ അസാമാന്യ മികവോടെ, മറ്റൊരു വിമാനവുമായി കൂട്ടിമുട്ടൽ ഒഴിവാക്കി മുഴുവൻ യാത്രക്കാരുമായി സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സാധിച്ചു.”

വിമാനത്തിലെ മുഴുവൻ യാത്രക്കാരും സുരക്ഷിതരാണ്. സംഭവത്തിൽ ഡി.ജി.സി.എ അന്വേഷണം നടത്തുമെന്ന് സൂചനതിരുവനന്തപുരം–ഡൽഹി എയർ ഇന്ത്യ 2455 വിമാനത്തിന് പറന്നുയർന്ന് ഏകദേശം ഒരു മണിക്കൂറിന് ശേഷം സാങ്കേതിക തകരാറുണ്ടെന്ന വിവരം പൈലറ്റ് അറിയിച്ചതോടെ യാത്രക്കാരിൽ ഭീതിയോടെയാണ് യാത്ര തുടരേണ്ടി വന്നത്. വിമാനം രണ്ട് മണിക്കൂറോളം ആകാശത്ത് ചുറ്റിനടന്ന ശേഷം മാത്രമാണ് അടിയന്തര ലാൻഡിങ് സാധ്യമായത്.

വിമാനത്തിൽ എംപിമാരായ കെ. സി. വേണുഗോപാൽ, അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, കെ. രാധാകൃഷ്ണൻ, തിരുനെൽവേലി എംപി റോബർട്ട് ബ്രൂസ് എന്നിവർ ഉൾപ്പെടെ 160 പേർ ഉണ്ടായിരുന്നു. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനായിരുന്നു ഇവരുടെ യാത്ര.

എയര്‍ ഇന്ത്യ വിമാനത്തിനു ചെന്നൈയില്‍ അടിയന്തിര ലാൻഡിംഗ്; വിമാനത്തിൽ കേരളത്തിലെ എംപിമാരും

ചെന്നൈ: എയര്‍ ഇന്ത്യ വിമാനത്തിനു വീണ്ടും അടിയന്തിര ലാൻഡിംഗ്. തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ചെന്നൈയില്‍ ആണ് അടിയന്തരമായി ഇറക്കിയത്.

എയര്‍ ഇന്ത്യയുടെ എഐ 2455 വിമാനമാണ് ചെന്നൈയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയിരിക്കുന്നത്. റഡാറിലെ തകരാറിനെ തുടര്‍ന്നാണ് വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്‌ എന്നാണു റിപ്പോർട്ട്.

വൈകിട്ട് 7.15ന് തിരുവനന്തപുരത്ത് നിന്ന് പറന്നുയരേണ്ട വിമാനം അരമണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്.

ഒരു മണിക്കൂര്‍ പറന്ന ശേഷം സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചെന്നൈയില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു.

കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ. രാധാകൃഷ്ണന്‍ തുടങ്ങിയ കേരളത്തിലെ എം.പിമാരും വിമാനത്തിലുണ്ട്. യാത്രക്കാരെല്ലാരും സുരക്ഷിതരാണ്. വലിയ അപകടത്തില്‍ നിന്നാണ് രക്ഷപ്പെട്ടതെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.

ചെന്നൈ വിമാനത്താവളത്തിന് മുന്നില്‍ ഒരു മണിക്കൂര്‍ പറന്നതിന് ശേഷമാണ് വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയത്. മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ ഡല്‍ഹിയിലെത്തിക്കും.

English Summary :

Air India AI 2455 from Thiruvananthapuram to Delhi made an emergency landing in Chennai after a technical glitch and radar failure. 160 passengers, including MPs, safe.

chennai-air-india-emergency-landing-mps-safe

Air India, Chennai Airport, Emergency Landing, Technical Glitch, Radar Failure, K.C. Venugopal, Adoor Prakash, DGCA Investigation

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ കോഴിക്കോട്: Shigella...

Other news

പാചകം കഴിഞ്ഞ് നേരെ റേസിംഗ് ട്രാക്കിലേക്ക്; സാരിയുടുത്ത് പ്ലേസ്റ്റേഷനിൽ വിസ്മയം തീർക്കുന്ന അമ്മ; സോഷ്യൽ മീഡിയയിൽ വൈറൽ

സാരിയുടുത്ത് പ്ലേസ്റ്റേഷനിൽ വിസ്മയം തീർക്കുന്ന അമ്മ സോഷ്യൽ മീഡിയയിൽ വൈറൽ ഇന്ത്യൻ...

ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ ഈ തിരഞ്ഞെടുപ്പിൽ ആര് ചിരിക്കും? കേരളം ആർക്കൊപ്പം നിൽക്കും?

ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ ഈ തിരഞ്ഞെടുപ്പിൽ ആര് ചിരിക്കും? കേരളം ആർക്കൊപ്പം...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

കാടുകളിൽ നാട്ടിലെ കന്നുകാലികളുടെ ‘സ്വാതന്ത്ര്യജീവിതം’; പരിസ്ഥിതിക്ക് ഭീഷണിയെന്ന് മുന്നറിയിപ്പ്

കാടുകളിൽ നാട്ടിലെ കന്നുകാലികളുടെ ‘സ്വാതന്ത്ര്യജീവിതം’; പരിസ്ഥിതിക്ക് ഭീഷണിയെന്ന് മുന്നറിയിപ്പ് കൊച്ചി: കാടിറങ്ങുന്ന വന്യജീവികൾ...

‘എനിക്ക് 30, അവന് 23’; പ്രായ വ്യത്യാസം മറികടന്ന് വിവാഹം, വിമർശകർക്കുള്ള മറുപടിയായി ജീവിതം

‘എനിക്ക് 30, അവന് 23’; പ്രായ വ്യത്യാസം മറികടന്ന് വിവാഹം, വിമർശകർക്കുള്ള...

ഒമാൻ പ്രളയം: വാദി ബനീ ഖാലിദിൽ മലയാളി മരിച്ചു; മരണസംഖ്യ മൂന്ന് ആയി

ഒമാൻ പ്രളയം: വാദി ബനീ ഖാലിദിൽ മലയാളി മരിച്ചു; മരണസംഖ്യ മൂന്ന്...

Related Articles

Popular Categories

spot_imgspot_img